അസ്ട്രസെനെക്ക ഫാര്‍മ ബെംഗളൂരു വിടുന്നു

  • റെഗുലേറ്ററി ഫയലിംഗിലാണ് ഇക്കാര്യം കമ്പനി വെളിപ്പെടുത്തിയത
  • നിര്‍മ്മാണകേന്ദ്രം പ്രവര്‍ത്തനക്ഷമമായ രീതിയില്‍ വില്‍പ്പനയ്ക്കായി മാറ്റും

Update: 2023-11-17 06:35 GMT

ആസ്ട്രസെനെക്ക ഫാര്‍മ ഇന്ത്യ ബെംഗളൂരുവിലെ ഉല്‍പ്പാദന കേന്ദ്രം വില്‍ക്കാന്‍ പദ്ധതിയിടുന്നതായി റെഗുലേറ്ററി ഫയലിംഗില്‍ പറയുന്നു. നിലവിലുള്ള തന്ത്രപരമായ അവലോകനത്തിന്റെ ഭാഗമായി യഥാസമയം ബെംഗളൂരു നിര്‍മ്മാണ സൈറ്റില്‍ നിന്ന് പുറത്തുകടക്കാന്‍ കമ്പനി പദ്ധതിയിടുന്നതായാണ് അതില്‍ പറയുന്നത്. തങ്ങളുടെ ആദ്യ ഉത്തരവാദിത്തം ജീവനക്കാരോടാണെന്ന് ഫാര്‍മ കമ്പനി പറയുന്നു.

'സ്‌പെഷ്യലിസ്റ്റ് രോഗ മേഖലകളില്‍ നേതൃത്വം നല്‍കാനുള്ള വ്യക്തമായ അഭിലാഷമാണ് കമ്പനിക്കുള്ളത്. ഇന്ത്യയില്‍ പുതിയ മരുന്നുകള്‍ അവതരിപ്പിക്കുന്നതിന് ആസ്ട്രസെനെക്ക ഫാര്‍മ ഇന്ത്യ ലിമിറ്റഡ് (കമ്പനി) പ്രതിജ്ഞാബദ്ധമാണ്. ആസ്ട്രസെനെക്കയുടെ ഗ്ലോബല്‍ മാനുഫാക്ചറിംഗ് ആന്‍ഡ് സപ്ലൈ നെറ്റ്വര്‍ക്കിനെ കുറിച്ചുള്ള തന്ത്രപരമായ അവലോകനത്തിന്റെ ഭാഗമായി, ബെംഗളൂരുവിലെ നിര്‍മ്മാണ സൈറ്റില്‍ നിന്ന് യഥാസമയം പുറത്തുകടക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നു,'അത് ഫയലിംഗില്‍ പറഞ്ഞു.

കമ്പനി നിര്‍മ്മാണ സൈറ്റ് പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ രീതിയില്‍ വില്‍പ്പനയ്ക്കായി മാറ്റും. എല്ലാം ആവശ്യമായ നിയമപരമായ അംഗീകാരങ്ങള്‍ക്ക് വിധേയമാണെന്ന് അസ്ട്രാസെനെക്ക അറിയിച്ചു.

നിലവില്‍ ബെംഗളൂരു സൈറ്റില്‍ നിര്‍മ്മിക്കുന്നതോ പാക്കേജുചെയ്തതോ ആയ ഉല്‍പ്പന്നങ്ങള്‍ക്കായി ഒരു കോണ്‍ട്രാക്റ്റ് മാനുഫാക്ചറിംഗ് ഓര്‍ഗനൈസേഷനായി കമ്പനിയെ മാറ്റുന്നതും പരിഗണനയിലാണ്.

അതുസംബന്ധിച്ച വിവിധ വശങ്ങളെക്കുറിച്ച് കമ്പനിക്ക് ബോധ്യമുണ്ടെന്നും അവര്‍ പറയുന്നു. തടസമില്ലാതെ മരുന്നുകളുടെ വിതരണം ഉറപ്പാക്കുക എന്നതിന് പ്രഥമ പരിഗണന നല്‍കുന്നുമുണ്ട്.

1979-ല്‍ സ്ഥാപിതമായ ആസ്ട്രസെനെക്ക ഇന്ത്യയുടെ ആസ്ഥാനം ബെംഗളൂരുവിലാണ്. ആസ്ട്രസെനെക്ക ഫാര്‍മ ഇന്ത്യ ലിമിറ്റഡ് ലിസ്റ്റ് ചെയ്ത ഓപ്പറേറ്റിംഗ് കമ്പനിയാണ്. ഇത് യുകെയിലെ ആസ്ട്രസെനെക്ക പിഎല്‍സിയുടെ അനുബന്ധ സ്ഥാപനവുമാണ്. ആസ്ട്രസെനെക്ക ഇന്ത്യയ്ക്ക് രാജ്യത്തുടനീളം 1,400-ലധികം ജോലിക്കാരുണ്ടെന്ന് അവരുടെ വെബ്സൈറ്റ് പറയുന്നു.

പ്രാഥമികമായി ഓങ്കോളജി, ഹൃദയ൦  വൃക്ക, മെറ്റബോളിസം, ശ്വസനം എന്നിവ സംബന്ധിച്ച മേഖലകളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Tags:    

Similar News