യുഎസില്‍നിന്ന് മരുന്നുകള്‍ തിരിച്ചുവിളിച്ച് സിപ്ലയും ഗ്ലെന്‍മാര്‍ക്കും

  • 'ഷോര്‍ട്ട് ഫില്‍' കാരണമാണ് സിപ്ല മരുന്നുകള്‍ തിരിച്ചുവിളിച്ചത്
  • കേടുകൂടാതെയിരിക്കുന്ന പൗച്ചില്‍ കുറച്ച് തുള്ളി ദ്രാവകം നിരീക്ഷിച്ചതായും പരാതികള്‍

Update: 2024-05-05 06:05 GMT

മരുന്ന് നിര്‍മ്മാതാക്കളായ സിപ്ലയും ഗ്ലെന്‍മാര്‍ക്കും ഉല്‍പ്പാദന പ്രശ്‌നങ്ങള്‍ കാരണം അമേരിക്കന്‍ വിപണിയില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കുന്നു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (യുഎസ്എഫ്ഡിഎ) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, സിപ്ലയുടെ ന്യൂജേഴ്സി ആസ്ഥാനമായുള്ള ഒരു സബ്സിഡിയറി 59,244 പാക്കുകള്‍ ഇപ്രട്രോപിയം ബ്രോമൈഡ്, ആല്‍ബുട്ടെറോള്‍ സള്‍ഫേറ്റ് ഇന്‍ഹാലേഷന്‍ സൊല്യൂഷന്‍ എന്നിവയാണ് തിരിച്ചുവിളിക്കുന്നത്.

കമ്പനിയുടെ ഇന്‍ഡോര്‍ പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന മരുന്ന്, ആസ്ത്മ, ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫിസെമ തുടങ്ങിയ ശ്വാസകോശ രോഗങ്ങളുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

'ഷോര്‍ട്ട് ഫില്‍' കാരണമാണ് സിപ്ല മരുന്നുകള്‍ തിരിച്ചുവിളിച്ചത്. റെസ്പ്യൂളില്‍ ഫില്‍ വോളിയം കുറവാണെന്നും കേടുകൂടാതെയിരിക്കുന്ന പൗച്ചില്‍ കുറച്ച് തുള്ളി ദ്രാവകം നിരീക്ഷിച്ചതായും പരാതികള്‍ ഉണ്ടായിരുന്നു, യുഎസ്എഫ്ഡിഎ പറഞ്ഞു.

3,264 കുപ്പി ഡില്‍റ്റിയാസെം ഹൈഡ്രോക്ലോറൈഡ് എക്‌സ്റ്റെന്‍ഡഡ്-റിലീസ് ക്യാപ്സ്യൂളുകള്‍ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ തിരിച്ചുവിളിക്കുന്നതായും യുഎസ്എഫ്ഡിഎ അറിയിച്ചു.ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദചികിത്സക്ക് ഉപയോഗിക്കുന്നതാണ്. 2024 ഏപ്രില്‍ 17-ന് കമ്പനി രാജ്യവ്യാപകമായി (യുഎസ്) തിരിച്ചുവിളിക്കലിന് തുടക്കമിട്ടു.

60 ചികിത്സാ വിഭാഗങ്ങളിലായി 60,000 വ്യത്യസ്ത ജനറിക് ബ്രാന്‍ഡുകള്‍ നിര്‍മ്മിക്കുന്നതിലൂടെ ആഗോള വിതരണത്തില്‍ ഏകദേശം 20 ശതമാനം പങ്കാളിത്തമുള്ള ഇന്ത്യയാണ് ജനറിക് മരുന്നുകളുടെ ഏറ്റവും വലിയ വിതരണക്കാരന്‍.

ജപ്പാന്‍, ഓസ്ട്രേലിയ, പടിഞ്ഞാറന്‍ യൂറോപ്പ്, യു.എസ്. എന്നിവിടങ്ങളിലേക്കാണ് ഇന്ത്യ പ്രധാനമായും മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നത്. ആകെ 200-ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ മരുന്ന് കയറ്റുമതി നടത്തുന്നുണ്ട്.

യുഎസിനു പുറത്ത് യുഎസ്എഫ്ഡിഎ അനുസരിച്ചുള്ള ഏറ്റവും കൂടുതല്‍ കമ്പനികള്‍ ഇന്ത്യയിലാണ്.a

Tags:    

Similar News