വിപണിക്ക് നഷ്ടത്തിൽ അവസാനിച്ചു ,നിഫ്റ്റി 16,631-ൽ
ആഴ്ചയുടെ തുടക്കത്തിൽ, വിപണി നഷ്ടത്തിൽ വ്യപാരം അവസാനിപ്പിച്ചു. സെൻസെക്സ് 306.01 പോയിന്റ് (0.55 ശതമാനം) നഷ്ടത്തിൽ 55,766.22 ൽ വ്യാപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 88.45 പോയിന്റ് ( 0.53 ശതമാനം ) ഇടിഞ്ഞു 16,631 ലും ക്ലോസ് ചെയ്തു. ഏഷ്യന്‍ വിപണികളെല്ലാം ഇന്ന് രാവിലെ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ബുധനാഴ്ച്ച പുറത്ത് വരാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ധന എത്രയാകും എന്ന ആശങ്കയിലാണ് വിപണികള്‍. അത് വ്യക്തമാകുന്നതു വരെ വിപണിയിലെ അനിശ്ചിതത്വവും ചാഞ്ചാട്ടവും തുടരാനാണ് സാധ്യത. 75 […]
ഏഷ്യന്‍ വിപണികളെല്ലാം ഇന്ന് രാവിലെ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ബുധനാഴ്ച്ച പുറത്ത് വരാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ധന എത്രയാകും എന്ന ആശങ്കയിലാണ് വിപണികള്‍. അത് വ്യക്തമാകുന്നതു വരെ വിപണിയിലെ അനിശ്ചിതത്വവും ചാഞ്ചാട്ടവും തുടരാനാണ് സാധ്യത. 75 ബേസിസ് പോയന്റ് വര്‍ധനവ് വിപണികള്‍ കണക്കിലെടുത്ത് കഴിഞ്ഞു. എന്നാല്‍, അതിനും അപ്പുറത്തേക്ക് വര്‍ധനവ് പോയാല്‍ ആഗോള വിപണികളെയെല്ലാം അത് ദോഷകരമായി ബാധിക്കും. പ്രത്യേകിച്ചും വളരുന്ന ഏഷ്യന്‍ വിപണികളെ.
വെള്ളിയാഴ്ച്ച പുറത്തു വന്ന ചില സാമ്പത്തിക സൂചനകള്‍ അമേരിക്കയില്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കുറയുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. എന്നാല്‍ യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് എല്ലന്‍ പറയുന്നത് അമേരിക്കന്‍ ഇക്കോണമി ഒരു മാന്ദ്യത്തിലേക്ക് പോകുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ലെന്നാണ്. യൂറോസോണ്‍ ബിസിനസ് പ്രവര്‍ത്തനങ്ങളും തളരുന്നതായാണ് വെള്ളിയാഴ്ച്ച പുറത്ത് വന്ന മറ്റൊരു സര്‍വേ പറയുന്നത്.
ഏഷ്യയിലെ നിക്ഷേപകര്‍ ശ്രദ്ധ വെക്കുന്ന മറ്റൊരു കാര്യം ചൈനയിലെ എവര്‍ഗ്രാന്‍ഡേ ഗ്രൂപ്പിന്റെ പുനസംഘടനാ പദ്ധതിയാണ്. കടക്കെണിയിലായ കമ്പനിയുടെ തിരിച്ചുവരവിനായി ഒരു പ്ലാന്‍ ജൂലൈ അവസാനത്തോടെ സമര്‍പ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ആകാംഷയിലാണ് ഇപ്പോള്‍ വിപണി.
