യുഎസ് ഫെ‍ഡറൽ റിസർവിന് പിന്നാലെ ബാങ്ക് ഓഫ് ഇം​ഗ്ലണ്ടും നിരക്ക് കൂട്ടി

ലണ്ടൻ: യുഎസ് ഫെഡറൽ റിസർവിന് പിന്നാലെ യൂറോപ്യൻ കേന്ദ്ര ബാങ്കും പലിശ നിരക്ക് കൂട്ടി. ഫെബ്രുവരിയിൽ യുഎസിലെ പണപ്പെരുപ്പം നാൽപത് വർഷത്തെ ഉയർന്ന നിലയിലേക്ക് എത്തിയതിന് പിന്നാലെയാണ് പലിശ നിരക്ക് കാൽ ശതമാനം (0.25 %) വർധിപ്പിച്ചുള്ള ഫെഡ് റിസർവിന്റെ തീരുമാനമുണ്ടായത്. ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിലും പലിശ നിരക്ക് സംബന്ധിച്ച സുപ്രധാന തീരുമാനം ഉണ്ടായിരിക്കുകയാണ്. ബാങ്ക് ഓഫ് ഇം​ഗ്ലണ്ട്  കാൽ ശതമാന (0.25%)മാണ് പലിശ നിരക്ക് കൂട്ടിയത്. ഉയർന്ന പണപ്പെരുപ്പവും ഊർജ്ജ പ്രതിസന്ധിയും കോവിഡിനു ശേഷം ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. […]

Update: 2022-03-17 23:42 GMT

ലണ്ടൻ: യുഎസ് ഫെഡറൽ റിസർവിന് പിന്നാലെ യൂറോപ്യൻ കേന്ദ്ര ബാങ്കും പലിശ നിരക്ക് കൂട്ടി. ഫെബ്രുവരിയിൽ യുഎസിലെ പണപ്പെരുപ്പം നാൽപത് വർഷത്തെ ഉയർന്ന നിലയിലേക്ക് എത്തിയതിന് പിന്നാലെയാണ് പലിശ നിരക്ക് കാൽ ശതമാനം (0.25 %) വർധിപ്പിച്ചുള്ള ഫെഡ് റിസർവിന്റെ തീരുമാനമുണ്ടായത്.
ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിലും പലിശ നിരക്ക് സംബന്ധിച്ച സുപ്രധാന തീരുമാനം ഉണ്ടായിരിക്കുകയാണ്. ബാങ്ക് ഓഫ് ഇം​ഗ്ലണ്ട് കാൽ ശതമാന (0.25%)മാണ് പലിശ നിരക്ക് കൂട്ടിയത്.

ഉയർന്ന പണപ്പെരുപ്പവും ഊർജ്ജ പ്രതിസന്ധിയും കോവിഡിനു ശേഷം ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. മോണിറ്ററി പോളിസി കമ്മിറ്റിയിലെ 9 ൽ 8 അം​ഗങ്ങളും നിലവിലെ പലിശ നിരക്കായ 0.5% ത്തിൽ നിന്നും 0.75 ശതമാനമാക്കാൻ പിന്തുണച്ചു. വർദ്ധനവോടെ പലിശ നിരക്ക് കോവിഡിനു മുൻപത്തെ നിലയിലേക്കെത്തിയിരിക്കുകയാണ്.

ബാങ്ക് ഓഫ് ഇം​ഗ്ലണ്ടിന്റെ റിപ്പോർട്ടനുസരിച്ച് ഏപ്രിൽ മാസത്തിൽ പണപ്പെരുപ്പം 8 ശതമാനത്തിലേക്കെത്തും. വർഷാവസാനത്തോടെ ഇത് ഇനിയും വർദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഊർജ്ജ ദൗർലഭ്യതയിൽ വലഞ്ഞ യൂറോപ്യൻ രാജ്യങ്ങളെ വീണ്ടും പ്രതിസന്ധിയിൽ തള്ളിയിടുകയാണ് റഷ്യ-യുക്രെയ്ൻ യുദ്ധം. വില വർദ്ധനവിനിടെ കഴിഞ്ഞ 30 വർഷത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ ബജറ്റ് ആണ് കഴിഞ്ഞ മാസം ബാങ്ക് ഓഫ് ഇം​ഗ്ലണ്ട് പ്രഖ്യാപിച്ചത്.

Tags:    

Similar News