തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനാകാതെ വിപണി

ആഭ്യന്തര വിപണി ഉച്ചയായതോടെ തിരിച്ചടി നേരിടുന്ന കാഴ്ചയാണ് കാണുന്നത്. ഉച്ചയ്ക്ക് 12.50 നു സെന്‍സെക്‌സ് 237.87 പോയിന്റ് താഴ്ന്ന് 59,597.94 ലും, നിഫ്റ്റി 66.80 ഇടിഞ്ഞ് 17,664.35 ലും എത്തി. വ്യപാരത്തിന്റെ ആദ്യ ഘട്ടത്തില്‍ സെന്‍സെക്‌സ് 60,000 മറികടന്നിരുന്നു; സെന്‍സെക്‌സ് 249.58 പോയിന്റ് ഉയര്‍ന്നു 60,081 ലും നിഫ്റ്റി 80.75 പോയിന്റ് ഉയര്‍ന്നു 17,811.50 ലും എത്തി. നിഫ്റ്റി 50-ലെ 21 ഓഹരികൾ നേട്ടത്തിലായപ്പോൾ 29 എണ്ണവും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി ഓട്ടോ, ഐടി, ഫർമാ, […]

Update: 2022-10-25 02:01 GMT

ആഭ്യന്തര വിപണി ഉച്ചയായതോടെ തിരിച്ചടി നേരിടുന്ന കാഴ്ചയാണ് കാണുന്നത്. ഉച്ചയ്ക്ക് 12.50 നു സെന്‍സെക്‌സ് 237.87 പോയിന്റ് താഴ്ന്ന് 59,597.94 ലും, നിഫ്റ്റി 66.80 ഇടിഞ്ഞ് 17,664.35 ലും എത്തി.

വ്യപാരത്തിന്റെ ആദ്യ ഘട്ടത്തില്‍ സെന്‍സെക്‌സ് 60,000 മറികടന്നിരുന്നു; സെന്‍സെക്‌സ് 249.58 പോയിന്റ് ഉയര്‍ന്നു 60,081 ലും നിഫ്റ്റി 80.75 പോയിന്റ് ഉയര്‍ന്നു 17,811.50 ലും എത്തി.

നിഫ്റ്റി 50-ലെ 21 ഓഹരികൾ നേട്ടത്തിലായപ്പോൾ 29 എണ്ണവും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി ഓട്ടോ, ഐടി, ഫർമാ, പി എസ് യു ബാങ്ക് മേഖലകൾ നേട്ടത്തിലാണെങ്കിലും ബാങ്ക്, ഫിനാൻഷ്യൽ സർവീസസ് മേഖലകൾ നഷ്ടത്തിലാണ്.

എൻ എസ് ഇ-യിൽ ടെക് മഹിന്ദ്ര, മാരുതി, ഡോ. റെഡ്ഢി, ജെ എസ് ഡബ്ലിയു, ശ്രീ സിമന്റ് എന്നിവ നേട്ടത്തിലാണ്.

നെസ്ലെ, ബ്രിട്ടാനിയ, പവര്‍ ഗ്രിഡ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക ബാങ്ക്, ബജാജ് ഫിന്‍സേര്‍വ് എന്നിവ നഷ്ടത്തിലാണ് നീങ്ങുന്നത്.

'സംവത് 2079-ന്റെ ആദ്യ മാസങ്ങളില്‍ യു എസ് വിപണിയില്‍ ഉയര്‍ന്ന ചാഞ്ചാട്ടമുണ്ടാകുന്നതിനാല്‍ അസ്തിരമായി കാണപ്പെടും. ഇത് ഇന്ത്യ അടക്കമുള്ള മറ്റു വിപണികളില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അനിശ്ചിതത്വം തുടരുന്ന ഈ സാഹചര്യത്തില്‍ ചില പ്രധാന കാര്യങ്ങള്‍ വ്യക്തമാകുന്നുണ്ട്. ഒന്ന്, യു എസ് സമ്പദ് വ്യവസ്ഥ മന്ദഗതിയിലാകുന്നതിനാല്‍ ഹ്രസ്വമായ മാന്ദ്യം നിലവിലുണ്ട്. ഇത് വിപണിയില്‍ വലിയ തോതില്‍ പ്രതിഫലിക്കും. ആഗോള മാന്ദ്യം ഇന്ത്യയുടെ വളര്‍ച്ചയെയും ബാധിക്കുമെങ്കിലും, ഇതിന്റെ പ്രത്യാഘാതം ഏറ്റവും കുറഞ്ഞ രീതിയില്‍ പ്രതിഫലിക്കുന്ന ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാകും ഇന്ത്യയുടേത്. ഇതോടൊപ്പം ആഭ്യന്തര നിക്ഷേപകരുടെയും, റീട്ടെയില്‍ നിക്ഷേപകരുടെയും പിന്തുണ വിപണിയെ കൂടുതല്‍ ശക്തിയോടെ നില നിര്‍ത്താന്‍ സഹായിക്കുമെങ്കിലും ഉയര്‍ന്ന മൂല്യം ഒരു ആശങ്കയാണ്. സംവത് 2079 നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, മൂല്യമേറിയ ഓഹരികളില്‍ നിക്ഷേപിക്കാന്‍ നല്ലൊരു അവസരമാണ്. ഈ അനിശ്ചിതത്വം നില നില്‍ക്കുന്ന അന്തരീക്ഷത്തില്‍, ഫാര്‍മ, എഫ് എം സി ജി ഓഹരികളും മികച്ച ഓപ്ഷന്‍ ആണ്,' ജിയോ ജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വിനോദ് നായര്‍ പറഞ്ഞു.

ഏഷ്യന്‍ വിപണിയില്‍, ടോക്കിയോ നിക്കേ ഒഴികെ എല്ലാ വിപണികളും താഴ്ചയിലാണ് വ്യാപാരം നടക്കുന്നത്. സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി 164 പോയിന്റ് ഇടിഞ്ഞു 17,680.00 ലാണ് ഇപ്പോഴുള്ളത്.

യു എസ് വിപണി തിങ്കളാഴ്ച മികച്ച മുന്നേറ്റത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

തിങ്കളാഴ്ച നടത്തിയ മുഹൂറത് വ്യാപാര സെഷനില്‍ സെന്‍സെക്‌സ് 524.51 പോയിന്റ് അഥവാ 0.88 ശതമാനം നേട്ടത്തില്‍ 59,831.66 ല്‍ അവസാനിച്ചപ്പോള്‍, നിഫ്റ്റി 154.45 പോയിന്റ് അഥവാ 0.88 ശതമാനം നേട്ടത്തില്‍ 17,730.75 ലുമാണ് ക്ലോസ് ചെയ്തത്.

അന്തരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 0.25 ശതമാനം വര്‍ധിച്ച് ബാരലിന് 93.49 ഡോളറായി.

തിങ്കളാഴ്ച വിദേശ നിക്ഷേപകര്‍ 153.89 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.

Tags:    

Similar News