image

1 July 2022 3:23 AM GMT

Banking

ബാങ്കുകളുടെ കിട്ടാക്കടം 5.3 ശതമാനമാകുമെന്ന് ആര്‍ബിഐ

MyFin Desk

ബാങ്കുകളുടെ കിട്ടാക്കടം 5.3 ശതമാനമാകുമെന്ന് ആര്‍ബിഐ
X

Summary

 ബാങ്കുകളുടെ കിട്ടാക്കടം ആറുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്ന് 2023 മാര്‍ച്ചോടെ മൊത്തം അഡ്വാന്‍സുകളുടെ 5.3 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി റിസര്‍വ് ബാങ്ക് അറിയിച്ചു. എന്നിരുന്നാലും, മാക്രോ ഇക്കണോമിക് അന്തരീക്ഷം മോശമായാല്‍ കിട്ടാക്കടങ്ങളുടെ അനുപാതം വര്‍ധിച്ചേക്കാമെന്ന് മുന്നറിയിപ്പ് ബാങ്ക് മുന്നറിയിപ്പ് നല്‍കി. ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) അനുപാതം 2022 മാര്‍ച്ചില്‍ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.9 ശതമാനമായി കുറഞ്ഞു. ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ (എസ്സിബി) മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 2021 […]


ബാങ്കുകളുടെ കിട്ടാക്കടം ആറുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്ന് 2023 മാര്‍ച്ചോടെ മൊത്തം അഡ്വാന്‍സുകളുടെ 5.3 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി റിസര്‍വ് ബാങ്ക് അറിയിച്ചു. എന്നിരുന്നാലും, മാക്രോ ഇക്കണോമിക് അന്തരീക്ഷം മോശമായാല്‍ കിട്ടാക്കടങ്ങളുടെ അനുപാതം വര്‍ധിച്ചേക്കാമെന്ന് മുന്നറിയിപ്പ് ബാങ്ക് മുന്നറിയിപ്പ് നല്‍കി. ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) അനുപാതം 2022 മാര്‍ച്ചില്‍ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.9 ശതമാനമായി കുറഞ്ഞു.
ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ (എസ്സിബി) മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 2021 മാര്‍ച്ചില്‍ 7.4 ശതമാനമായിരുന്നു. കോവിഡ് സമയത്ത് റെഗുലേറ്റര്‍ നല്‍കിയ പിന്തുണാ നടപടികള്‍, ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം വര്‍ധിക്കാതിരിക്കാന്‍ സഹായിച്ചു. റെഗുലേറ്ററി റിലീഫുകളൊന്നും ഇനി ഇല്ലാത്ത പക്ഷം എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെയും മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 2022 മാര്‍ച്ചിലെ 5.9 ശതമാനത്തില്‍ നിന്ന് 2023 ല്‍ 5.3 ശതമാനമായി ഉയര്‍ന്നേക്കാം എന്ന് ആര്‍ബിഐ പ്രതീക്ഷിക്കുന്നു.
6,000 കോടി രൂപയുടെ നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി (ബാഡ് ബാങ്ക്) ജൂലൈയില്‍ ബാങ്കുകളുടെ പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകളുടെ ആദ്യ സെറ്റ് ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 2022 മാര്‍ച്ചിലെ 7.6 ശതമാനത്തില്‍ നിന്ന് ഒരു വര്‍ഷത്തിനുശേഷം 10.5 ശതമാനമായി വര്‍ധിച്ചേക്കാം. ഇതേ കാലയളവില്‍ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം സ്വകാര്യ മേഖലാ ബാങ്കുകള്‍ക്ക് 3.7 ശതമാനത്തില്‍ നിന്ന് 5.7 ശതമാനമായും വിദേശ ബാങ്കുകള്‍ക്ക് 2.8 ശതമാനം മുതല്‍ 4 ശതമാനമായും ഉയരും.