image

28 Aug 2022 1:49 AM GMT

Oil and Gas

വിന്‍ഡ്‌ഫോള്‍ ടാക്‌സ്: ഡീസല്‍ കയറ്റുമതിയില്‍ 11% ഇടിവ്

MyFin Desk

വിന്‍ഡ്‌ഫോള്‍ ടാക്‌സ്: ഡീസല്‍ കയറ്റുമതിയില്‍ 11% ഇടിവ്
X

Summary

ഡെല്‍ഹി: രാജ്യത്തെ ഡീസല്‍ കയറ്റുമതി ജൂലൈയില്‍ 11 ശതമാനം ഇടിഞ്ഞു. ഇന്ധന കയറ്റുമതിയ്ക്ക് മേല്‍ കേന്ദ്ര സര്‍ക്കാര്‍ വിന്‍ഡ്ഫോള്‍ നികുതി ചുമത്തിയതിന് ശേഷം പെട്രോളിന്റെ വിദേശ കയറ്റുമതി 4.5 ശതമാനം കുറഞ്ഞിരുന്നു. ഡീസല്‍ കയറ്റുമതി ജൂലൈയില്‍ 2.18 ദശലക്ഷം ടണ്ണായി കുറഞ്ഞുവെന്നും ജൂണില്‍ ഇത് 2.45 ദശലക്ഷം ടണ്ണായിരുന്നുവെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ (പിപിഎസി) റിപ്പോര്‍ട്ടിലുണ്ട്. പെട്രോള്‍ കയറ്റുമതി ജൂണില്‍ 1.16 ദശലക്ഷം ടണ്ണായിരുന്നുവെന്നും, ജൂലൈയില്‍ ഇത്് 1.1 ദശലക്ഷം […]


ഡെല്‍ഹി: രാജ്യത്തെ ഡീസല്‍ കയറ്റുമതി ജൂലൈയില്‍ 11 ശതമാനം ഇടിഞ്ഞു. ഇന്ധന കയറ്റുമതിയ്ക്ക് മേല്‍ കേന്ദ്ര സര്‍ക്കാര്‍ വിന്‍ഡ്ഫോള്‍ നികുതി ചുമത്തിയതിന് ശേഷം പെട്രോളിന്റെ വിദേശ കയറ്റുമതി 4.5 ശതമാനം കുറഞ്ഞിരുന്നു. ഡീസല്‍ കയറ്റുമതി ജൂലൈയില്‍ 2.18 ദശലക്ഷം ടണ്ണായി കുറഞ്ഞുവെന്നും ജൂണില്‍ ഇത് 2.45 ദശലക്ഷം ടണ്ണായിരുന്നുവെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ (പിപിഎസി) റിപ്പോര്‍ട്ടിലുണ്ട്. പെട്രോള്‍ കയറ്റുമതി ജൂണില്‍ 1.16 ദശലക്ഷം ടണ്ണായിരുന്നുവെന്നും, ജൂലൈയില്‍ ഇത്് 1.1 ദശലക്ഷം ടണ്ണായി കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഊര്‍ജ്ജ കമ്പനികളുടെ അധിക ലാഭത്തിന്മേല്‍ ഇക്കഴിഞ്ഞ ജൂലൈ 1 നാണ് ഇന്ത്യ ആദ്യമായി വിന്‍ഡ്‌ഫോള്‍ ടാക്‌സ് ചുമത്തിയത്. പെട്രോളിനും ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിനും ലിറ്ററിന് 6 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയുമാണ് അന്ന് കയറ്റുമതി തീരുവയായി ചുമത്തിയത്. ഇതിന് പിന്നാലെ ജൂലൈ 20, ആഗസ്റ്റ് 2, ഓഗസ്റ്റ് 19 തീയതികളിലായി തീരുവകള്‍ ഭാഗികമായി ക്രമീകരിച്ചു. പിന്നാലെ പെട്രോളിന്മേലുള്ള വിന്‍ഡ്‌ഫോള്‍ ടാക്‌സ് വെട്ടിക്കുറിച്ചരുന്നു.
അന്താരാഷ്ട്രതലത്തില്‍ പെട്രോളിയം പ്രൊഡക്ടുകളുടെ വിലയില്‍ കുറവുണ്ടാകുന്ന സാഹചര്യത്തിലായിരുന്നു നീക്കം. എന്നാല്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് മേലുള്ള ഡ്യൂട്ടി നിരക്കില്‍ സര്‍ക്കാര്‍ അന്ന് വര്‍ധനവ് വരുത്തിയിരുന്നു. കയറ്റുമതി ചെയ്യുന്ന ഡീസലിന്റെ നികുതി ലിറ്ററിന് 11 രൂപയില്‍ നിന്നും 5 രൂപയായി കുറച്ചു. കയറ്റുമതി ചെയ്യുന്ന പെട്രോളിന് നിലവില്‍ നികുതി ഈടാക്കുന്നില്ല. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ നികുതി ടണ്ണിന് 17,000 രൂപയില്‍ നിന്ന് 17,750 രൂപയായി ഉയര്‍ത്തി.
ജൂലൈ ഒന്നിനാണ് കേന്ദ്ര സര്‍ക്കാര്‍ വിന്‍ഡ്ഫോള്‍ ടാക്സ് ഏര്‍പ്പെടുത്തിയത്. അന്ന് പെട്രോളിനും ജെറ്റ് ഫ്യുവല്‍ ലിറ്ററിന് 6 രൂപ (ബാരലിന് 12 ഡോളര്‍) കയറ്റുമതി തീരുവയും ഡീസല്‍ കയറ്റുമതിയില്‍ ലിറ്ററിന് 13 രൂപയും (ബാരലിന് 26 ഡോളര്‍) നികുതി ചുമത്തി. ആഭ്യന്തര ക്രൂഡ് ഉല്‍പ്പാദനത്തില്‍ ടണ്ണിന് 23,250 രൂപ വിന്‍ഡ് ഫാള്‍ ടാക്‌സും (ബാരലിന് 40 ഡോളര്‍) ചുമത്തി. ജൂലൈ 20 ന് നടന്ന രണ്ടാഴ്ചയിലൊരിക്കലുള്ള അവലോകനത്തില്‍, പെട്രോളിന്റെ ലിറ്ററിന് 6 രൂപ കയറ്റുമതി തീരുവ ഒഴിവാക്കി, ഡീസലിന്റെയും ജെറ്റ് ഇന്ധനത്തിന്റെയും (എടിഎഫ്) കയറ്റുമതിയുടെ (എടിഎഫ്) നികുതി ലിറ്ററിന് 2 രൂപ വീതം 11 രൂപയും രൂപയും ആയി കുറച്ചു. ആഗോള-ആഭ്യന്തര സാഹചര്യങ്ങളുടെ ആനുകൂല്യത്തില്‍ കമ്പനികള്‍ക്ക് ലഭിക്കുന്ന അപ്രതീക്ഷിത നേട്ടത്തിന് ഈടാക്കുന്ന നികുതിയാണ് വിന്‍ഡ്‌ഫോള്‍ ടാക്‌സ്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രൂഡ് വില വന്‍ തോതില്‍ ഉയരുകയാണ്. വലിയ തുക നികുതി അടയ്‌ക്കേണ്ടി വന്നാല്‍ അത് കമ്പനികളുടെ വരുമാനത്തെ ബാധിക്കുമെന്നും, ഓയില്‍ ഇന്ത്യയ്ക്കും, ഒഎന്‍ജിസിക്കും വലിയ നഷ്ടമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും നികുതി ചുമത്തിയ അതേ ആഴ്ച്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഇരുകമ്പനികളുടേയും വരുമാനത്തില്‍ ഇടിവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. പ്രാദേശിക തലത്തില്‍ ഇന്ധനവിലയില്‍ വിലയില്‍ ഇത് കൊണ്ട് വര്‍ധനവുണ്ടാവില്ലെന്നും ധനകാര്യ മന്ത്രാലയം ഉറപ്പ് നല്‍കിയിട്ടുണ്ട്. 2021-22 സാമ്പത്തികവര്‍ഷം 29.7 മില്യണ്‍ ടണ്‍ എണ്ണ ഉത്പാദനമാണ് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളത്.