image

4 Dec 2025 5:06 PM IST

India

Repo Rate: റിപ്പോ നിരക്ക് കുറയും: കാരണം അറിയാം!

MyFin Desk

Repo Rate: റിപ്പോ നിരക്ക് കുറയും: കാരണം അറിയാം!
X

Summary

കഴിഞ്ഞ ഏഴ് ട്രേഡിംഗ് സെഷനുകളില്‍ മാത്രം രൂപയുടെ മൂല്യം 1.3% ഇടിഞ്ഞു


രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തുമ്പോള്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കൈക്കൊള്ളുന്ന നിര്‍ണ്ണായക നിലപാട് എന്താണ്? വ്യാപാര കമ്മി വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിടുമ്പോള്‍, ദുര്‍ബലമാകുന്ന രൂപയെ കുറച്ചുകാലത്തേക്ക് സഹിക്കാന്‍ ആര്‍.ബി.ഐ. തയ്യാറെടുക്കുമോ? കഴിഞ്ഞ മാസം വരെ ഡോളര്‍ വിറ്റ് ശക്തമായി ഇടപെട്ടിരുന്ന കേന്ദ്ര ബാങ്ക്, ഇപ്പോള്‍ ആ നീക്കത്തില്‍ നിന്ന് പിന്‍മാറി കഴിഞ്ഞു.

ഇതോടെയാണ് അടുത്ത നീക്കത്തെ കുറിച്ചുള്ള ആശങ്ക വിപണിയില്‍ ശക്തമായത്. കഴിഞ്ഞ ഏഴ് ട്രേഡിംഗ് സെഷനുകളില്‍ മാത്രം രൂപയുടെ മൂല്യം 1.3% ഇടിഞ്ഞ്, ഡോളറിന് 90.42 എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് എത്തിയത്.ഈ വര്‍ഷം 5.5% ഇടിഞ്ഞതോടെ, ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറന്‍സിയായി ഇന്ത്യന്‍ രൂപ മാറി. അതേസമയം, റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച പലിശ നിരക്ക് കുറയ്ക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്സ് വ്യക്തമാക്കുന്നത്.

വിദേശ നിക്ഷേപം കുറഞ്ഞതും ആഗോള വെല്ലുവിളികളുമാണ് രൂപയുടെ മൂല്യം ഡോളറിനെതിരേ 90.40 എന്ന പുതിയ റെക്കോര്‍ഡ് താഴ്ചയില്‍ എത്തിച്ചത്. രൂപയിലെ ചാഞ്ചാട്ടം ആര്‍ബിഐ അംഗീകരിക്കുന്നുണ്ട്.കറന്റ് അക്കൗണ്ട് കമ്മിയുണ്ടാക്കിയ വര്‍ദ്ധനവും അമേരിക്കന്‍ താരിഫ് ഇന്ത്യയെ അപ്രതീക്ഷിതമായി ബാധിച്ചതുമാണ് ഈ മാറ്റത്തിന് കാരണം. കൂടാതെ, പുതിയ കയറ്റുമതി ഓര്‍ഡറുകളിലെ കുറവ് ദുര്‍ബലമായ വ്യാപാര സാഹചര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ രൂപയുടെ വീഴ്ച, നിലവിലെ സമ്മര്‍ദ്ദങ്ങള്‍ക്ക് അനുസൃതമായുള്ള സ്വാഭാവികമായ ഇടിവ് മാത്രമാണെന്നും ഗോള്‍ഡ്മാന്‍ സാക്സിലെ മുഖ്യ വിദേശനാണ്യ, എമര്‍ജിംഗ് മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റ് കമക്ഷ്യ ത്രിവേദി വ്യക്തമാക്കി. ഫെഡ് നിരക്ക് അടക്കമുള്ളവ മുന്നോട്ടേക്ക് രൂപയ്ക്ക് പിന്തുണയേകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അടുത്ത 12 മാസത്തിനകം യു.എസ്. ഫെഡറല്‍ റിസര്‍വ് മൂന്ന് തവണ പലിശ നിരക്ക് കുറച്ചാൽ ഇത് ഡോളര്‍ സൂചികയെ തളര്‍ത്തും. 3 മുതല്‍ 4% ഇടിവാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, രൂപയുടെ തിരിച്ചുവരവിന് ശക്തമായ നിക്ഷേപക വികാരം മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.യു.എസ്-ഇന്ത്യ വ്യാപാര ഉടമ്പടിയിലെ പുരോഗതി പ്രധാന ഉത്തേജകമായിരിക്കും. കരാര്‍ വന്നില്ലെങ്കില്‍ കറന്‍സിയുടെ സ്ഥിരത, വേഗത കുറഞ്ഞതും ആഭ്യന്തര സമ്പദ് വ്യവസ്ഥയെ മാത്രം ആശ്രയിച്ചുള്ളതുമായിരിക്കുമെന്നും തൃവേദി വിലയിരുത്തുന്നു.