2026 മാര്‍ച്ചോടെ 25,000 ജനൗഷധി കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

  • 2024 ജനുവരി 31 വരെ രാജ്യത്തുടനീളം 10,624 പ്രധാനമന്ത്രി ഭാരതീയ ജനൗഷധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാണ്‌
  • പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന (പിഎംബിജെപി) 2008 ലാണ് സര്‍ക്കാര്‍ ആരംഭിച്ചത്
  • പൊതുവിപണിയില്‍ ലഭ്യമായ ബ്രാന്‍ഡഡ് മരുന്നുകളുടെ വിലയേക്കാള്‍ 50-90 ശതമാനം കുറവാണ് ജനൗഷധി മരുന്നുകളുടെ വില

Update: 2024-02-07 11:39 GMT

ഡല്‍ഹി: 2026 മാര്‍ച്ച് 31-നകം രാജ്യത്തുടനീളം 25,000 ജനൗഷധി കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നതായി കേന്ദ്ര സര്‍ക്കാര്‍.

2024 ജനുവരി 31 വരെ രാജ്യത്തുടനീളം 10,624 പ്രധാനമന്ത്രി ഭാരതീയ ജനൗഷധി കേന്ദ്രങ്ങള്‍ (പിഎംബിജെകെ) പ്രവര്‍ത്തനക്ഷമമാണെന്ന് രേഖാമൂലമുള്ള മറുപടിയില്‍ കേന്ദ്ര രാസവള, രാസവളം സഹമന്ത്രി ഭഗവന്ത് ഖുബ പറഞ്ഞു. പദ്ധതിയുടെ കൂടുതല്‍ വിപുലീകരണത്തിനായി, 2026 മാര്‍ച്ച് 31-നകം 25,000 ജനൗഷധി കേന്ദ്രങ്ങള്‍ (ജെഎകെ) തുറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതനുസരിച്ച്, ഫാര്‍മസ്യൂട്ടിക്കല്‍സ് & മെഡിക്കല്‍ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യ (പിഎംബിഐ) രാജ്യത്തെ എല്ലാ ജില്ലകളിലും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.

പൊതുവിപണിയില്‍ ലഭ്യമായ ബ്രാന്‍ഡഡ് മരുന്നുകളുടെ വിലയേക്കാള്‍ 50-90 ശതമാനം കുറവാണ് ജനൗഷധി മരുന്നുകളുടെ വില. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ പൗരന്മാര്‍ക്ക് 28,000 കോടിയിലധികം രൂപയുടെ സമ്പാദ്യം സാധ്യമായതായി മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന (പിഎംബിജെപി) 2008 ലാണ് സര്‍ക്കാര്‍ ആരംഭിച്ചത്.

Tags:    

Similar News