750 മില്യൺ ഡോളർ ബോണ്ടുകളുടെ വീണ്ടെടുക്കല്‍ പദ്ധതി പ്രഖ്യാപിച്ച് അദാനി ഗ്രീന്‍

  • സെപ്റ്റംബറിലാണ് ഈ ബോണ്ടുകളുടെ കാലാവധി തീരുന്നത്
  • 4.375 നോട്ടുകളുടെ വീണ്ടെടുക്കൽ പദ്ധതിയാണ് കമ്പനി പ്രഖ്യാപിച്ചത്
  • 8.4 ജിഗാവാട്ട് ഉല്‍പ്പാദന ശേഷിയാണേ് കമ്പനിക്കുള്ളത്

Update: 2024-01-09 06:08 GMT

തങ്ങളുടെ 750 മില്യൺ ഡോളറിന്റെ ബോണ്ടുകള്‍ വീണ്ടെടുക്കാനുള്ള പദ്ധതി  അദാനി ഗ്രീൻ എനർജി ലിമിറ്റഡ് ( എജിഇഎല്‍) പ്രഖ്യാപിച്ചു. ഈ വർഷം സെപ്റ്റംബര്‍ 9-നാണ് ഈ എൻസിഡികളുടെ (നോൺ കൺവേർട്ടിബിൾ ഡിബഞ്ചറുകൾ) കാലാവധി പൂർത്തിയാകുന്നത്. 4.375 നോട്ടുകളുടെ വീണ്ടെടുക്കൽ പദ്ധതിയാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. 

റിസർവ് അക്കൗണ്ടുകളിലെയും ഇന്റേണൽ അക്രുവലുകളിലൂടെയും 169 മില്യൺ യുഎസ് ഡോളർ നിക്ഷേപിച്ചിട്ടുണ്ടെന്നും മറ്റൊരു 300 മില്യൺ യുഎസ് ഡോളർ അടുത്തിടെ ടോട്ടൽ എനർജീസ് ഒരു സംയുക്ത സംരംഭത്തിലൂടെ നിക്ഷേപിച്ചിട്ടുണ്ടെന്നും എജെഇഎൽ പറഞ്ഞു. ശേഷിക്കുന്ന 281 മില്യൺ യുഎസ് ഡോളർ പ്രൊമോട്ടർ പ്രിഫറൻഷ്യൽ അലോട്ട്‌മെന്റിലൂടെ നേടിയെടുത്തു.തൽഫലമായി, 750 മില്യൺ യുഎസ് ഡോളറിന്റെ ഹോൾഡ്‌കോ നോട്ടുകളുടെ മുഴുവൻ തുകയും കാലാവധി പൂർത്തിയാകുന്നതിന് എട്ട് മാസം മുമ്പ് പൂർണ്ണമായും സുരക്ഷിതമാക്കിയതായി കമ്പനി അറിയിച്ചു.

ഇന്ത്യയിലെ ഏറ്റവും വലുതും ആഗോള തലത്തില്‍ തന്നെ മുൻനിരയില്‍ നില്‍ക്കുന്നതുമായ പുനരുപയോഗ ഊർജ കമ്പനിയാണ് എജിഇഎല്‍. കമ്പനി  സോളാർ, കാറ്റ്, ഹൈബ്രിഡ് പവർ പ്ലാന്റുകൾ വികസിപ്പിക്കുകയും സ്വന്തമാക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു.

12 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 8.4 ജിഗാവാട്ട് ഉല്‍പ്പാദന ശേഷി നിലവില്‍ അദാനി ഗ്രീന്‍ എനര്‍ജിക്കുണ്ട്. 

Tags:    

Similar News