മോദി ഭരണത്തിൽ സ്റ്റാർട്ടപ്പുകൾക്ക് 300 മടങ്ങ് വളർച്ച : കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

  • നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം 2014ൽ വെറും 350 സ്റ്റാർട്ടപ്പുകളിൽ നിന്ന്, കഴിഞ്ഞ പത്ത് വർഷത്തിനിടെ അവയുടെ എണ്ണം 300 മടങ്ങ് വർദ്ധിച്ചതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്
  • ബഹിരാകാശ സ്റ്റാർട്ടപ്പുകളുടെ എണ്ണം ഒറ്റ അക്കത്തിൽ നിന്ന് മൂന്നക്കത്തിലേക്ക് ഉയർന്നതായി സിംഗ് പറഞ്ഞു.

Update: 2024-04-29 05:40 GMT


നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം 2014ൽ വെറും 350 സ്റ്റാർട്ടപ്പുകളിൽ നിന്ന്, കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയിൽ അവയുടെ എണ്ണം 300 മടങ്ങ് വർദ്ധിച്ചതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

രാജ്യത്തിന് ഇന്ന് ആഗോളതലത്തിൽ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുണ്ടെന്നും അതിവേഗം വളരുന്ന യൂണികോണുകളുടെ ആവാസ വ്യവസ്ഥയാണിതെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി, തൊഴിൽ ഒരു സർക്കാർ ജോലിയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. പുതിയ വഴികൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഈ രാജ്യത്തെ യുവാക്കളെ ബോധവത്കരിക്കാൻ പ്രധാനമന്ത്രി എന്ന നിലയിൽ മോദി കഠിനവും ബോധപൂർവവുമായ ശ്രമം നടത്തി, കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

കഴിഞ്ഞ വർഷം മാത്രം ചാർദ്യാൻ-3, ആദിത്യ എൽ1 സൗരോർജ്ജ ദൗത്യം എന്നിവയുടെ ഇരട്ട നേട്ടങ്ങളിലൂടെ ഇന്ത്യ അക്ഷരാർത്ഥത്തിൽ ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കും എത്തിയിരിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹിരാകാശ മേഖല സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുത്തതിന് ശേഷം വെറും നാല് വർഷത്തിനുള്ളിൽ ബഹിരാകാശ സ്റ്റാർട്ടപ്പുകളുടെ എണ്ണം ഒറ്റ അക്കത്തിൽ നിന്ന് മൂന്നക്കത്തിലേക്ക് ഉയർന്നതായി സിംഗ് പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ തീരുമാനങ്ങൾ ബഹിരാകാശം, റെയിൽവേ, റോഡുകൾ, ഇൻഫ്രാസ്ട്രക്ചർ, ഇലക്‌ട്രോണിക്‌സ്-ആശയവിനിമയം എന്നിവയുൾപ്പെടെ വിവിധ മേഖലകൾക്ക് ഉത്തേജനം നൽകി. കൂടാതെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ 11-ാം റാങ്കിൽ നിന്ന് അഞ്ചാം വലിയ സമ്പദ്‌വ്യവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്തു, കേന്ദ്രമന്ത്രി പറഞ്ഞു.

2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റപ്പോൾ ലോകത്തിലെ പത്താമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നു ഇന്ത്യയെന്ന് സിംഗ് പറഞ്ഞു.

പത്ത് വർഷത്തിനുള്ളിൽ ഞങ്ങൾ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. ഈ വർഷം അത് നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നുവരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ മൂന്നാം ടേമിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും. 2047 ഓടെ ഒന്നാം നമ്പർ സമ്പദ്‌വ്യവസ്ഥയായി മാറും, അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News