image

5 Aug 2022 12:51 AM GMT

Fixed Deposit

റിപ്പോ വീണ്ടും കൂട്ടി, മൂന്ന് മാസത്തിനിടെ വര്‍ധിച്ചത് 1.4 ശതമാനം

Thomas Cherian K

RBI
X

Summary

വര്‍ധിച്ചു വരുന്ന പണപ്പെരുപ്പ സമര്‍ദം തടഞ്ഞ് സമ്പദ് വ്യവസ്ഥയെ പിടിച്ച് നിര്‍ത്താന്‍ തുടര്‍ച്ചയായ മൂന്നാം മാസവും  റിപ്പോ നിരക്കില്‍ വര്‍ധന വരുത്തി രാജ്യത്തെ കേന്ദ്ര ബാങ്കായ ആര്‍ ബിഐ.


വര്‍ധിച്ചു വരുന്ന പണപ്പെരുപ്പ സമര്‍ദം തടഞ്ഞ് സമ്പദ് വ്യവസ്ഥയെ പിടിച്ച് നിര്‍ത്താന്‍ തുടര്‍ച്ചയായ മൂന്നാം മാസവും റിപ്പോ നിരക്കില്‍ വര്‍ധന വരുത്തി രാജ്യത്തെ കേന്ദ്ര ബാങ്കായ ആര്‍ ബിഐ. നിലവിലെ റിപ്പോ നിരക്കില്‍ അര ശതമാനമാണ് വര്‍ധന വരുത്തിയത്. ഇതോടെ നിരക്ക് 5.4 ശതമാനമായി ഉയര്‍ന്നു. അതായത് കൊവിഡിന് മുമ്പുള്ള അതേ നിലവാരത്തിലേക്ക് റിപ്പോ ഉയര്‍ത്തി. ജിഡിപി വളര്‍ച്ചാ അനുമാനം 7.2 ശതമാനം ആക്കി. ഓഹരി വിപണിയില്‍ പലിശനിരക്ക് വര്‍ധന കാര്യമായ ചലനങ്ങളുണ്ടാക്കിയില്ല. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പ നിരക്ക് 6.7 ശതമാനത്തിലേക്ക് എത്തുമെന്ന് പണനയ അവലോകന സമിതി വിലയിരുത്തി.

മേയില്‍ നിരക്ക് 0.4 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇതോടെ വായ്പാ പലിശയില്‍ കാര്യമായ മാറ്റം പ്രകടമാകും. ഇത് ഭവനവായ്പ അടക്കമുള്ളവയുടെ ഇഎം ഐ അടവകുളിലും പ്രതിഫലിക്കും. ഇപ്പോള്‍ തുടര്‍ച്ചയായി റിപ്പോ പരിഷ്‌കരിച്ചതിന് മുമ്പ് 2018 ലാണ് ഇതില്‍ വര്‍ധന വരുത്തിയിരുന്നത്. പിന്നീട് കൊവിഡിന്റെ പിടിയിലേക്ക് രാജ്യം വീഴുകയായിരുന്നു.
മേയ് മാസത്തിലെ വര്‍ധനയെ തുടര്‍ന്ന് രാജ്യത്തെ ഏതാണ്ടെല്ലാ ബാങ്കുകളും പലിശ നിരക്ക് 0.4 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. ജൂണില്‍ വര്‍ധന 50 ബേസിസ് പോയിന്റ് (.5 ശതമാനം) ആയിരുന്നു. ഇതു രണ്ടും ബാങ്കുകളുടെ വായ്പാ പലിശയില്‍ പ്രതിഫലിച്ചിരുന്നു. അതേസമയം റിപ്പോ വര്‍ധന നിക്ഷേപകര്‍ക്ക് ഗുണകരമാകും. റിപ്പോ നിരക്ക് വര്‍ധന പ്രഖ്യാപിക്കപ്പെട്ടതോടെ ആദ്യ സൂചന എന്ന നിലയില്‍ ഓഹരി വിപണി നേരിയ തോതില്‍ ഇടിഞ്ഞു.
മേയില്‍ അപ്രതീക്ഷിത നിക്കത്തിലാണ് റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റിലേക്ക് ഉയര്‍ത്തിയത്. ഇതിനായി ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. പണപ്പെരുപ്പ നിരക്ക് ആര്‍ബി ഐയുടെ സഹന പരിധിയും കടന്ന് കുതിക്കുകയായിരുന്നു. ഏപ്രില്‍ ഇത് 7.79 ശതമാനം ആയിരുന്നു. യുക്രെയ്ന്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന ആഭ്യന്തര, ആഗോള പ്രശ്‌നങ്ങളും സമ്പദ് വ്യവ്സ്ഥയ്ക്ക് ഭീഷണിയായി തുടരുന്നു. കോവിഡ് പിന്‍മാറിയതോടെ സമസ്ത മേഖലയും സാവധാനം കരകയറി വരികയുമാണ്.
പണപ്പെരുപ്പമെന്ന ഒറ്റ ഘടകം പരിഗണിച്ച് റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയാല്‍ അത് സമ്പദ് വ്യവ്‌സഥയുടെ വളര്‍ച്ചാ നിരിക്കിനെ സ്വാധീനിച്ചേക്കാം എന്ന വിലയിരുത്തലിലായിരുന്നു സമിതി ഇതുവരെ. കോവിഡിനു മുമ്പേ തുടങ്ങിയ സാമ്പത്തിക തളര്‍ച്ച പരിഹരിക്കാന്‍ തുടര്‍ച്ചയായി കുറച്ചാണ് റിപ്പോ 4 ശതാനത്തില്‍ എത്തിച്ചത്.
ഭവന വായ്പയടക്കമുള്ളവയുടെ പലിശ നിരക്ക് തുടങ്ങുന്നത് 6.6-6.9 ശതമാനത്തിലാണ്. ആര്‍ ബി ഐ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പകള്‍ക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ. ബാങ്കുകളില്‍ നിന്ന് ആര്‍ ബി ഐ വാങ്ങുന്ന വായ്പയ്ക്ക് നല്‍കുന്ന പലിശ നിരക്കാണ് റിവേഴ്സ് റിപ്പോ.