image

8 Dec 2025 7:19 PM IST

India

indigo flight cancel : പ്രതിസന്ധി സുപ്രീം കോടതിയില്‍

MyFin Desk

crisis management group to resolve indigo crisis
X

Summary

വിമാന റദ്ദാക്കല്‍ ഗുരുതര വീഴ്ചയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്


ഇന്‍ഡിഗോയുടെ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയതില്‍ ജുഡീഷ്യല്‍ ഇടപെടല്‍ ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. കേന്ദ്രം സ്ഥിതിഗതികള്‍ ശ്രദ്ധിക്കുകയും അത് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇതിനെ 'ഗുരുതരമായ വീഴ്ച എന്ന് വിശേഷിപ്പിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ സമയബന്ധിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഈ വിഷയത്തില്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി. വിമാനത്താവളങ്ങളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരില്‍ പലര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഈ വിഷയത്തില്‍ ഹര്‍ജി ലിസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചുള്ള പരാമര്‍ശത്തിന് ശേഷമാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്‍ഡിഗോ വിമാന പ്രതിസന്ധി മൂലം ബുദ്ധിമുട്ടിലായ യാത്രക്കാര്‍ക്ക് ഗ്രൗണ്ട് സപ്പോര്‍ട്ടും റീഫണ്ടും ആവശ്യപ്പെട്ട് തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതിയില്‍ സമാനമായ ഒരു ഹര്‍ജി സമര്‍പ്പിച്ചു. ബുധനാഴ്ച വിഷയം പരിഗണിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.

പൈലറ്റുമാരുടെ കുറവും പുതിയ ഫ്‌ലൈറ്റ് ഡ്യൂട്ടി സമയ പരിധി (എഫ്ഡിടിഎല്‍) നടപ്പിലാക്കാത്തതും ഇന്‍ഡിഗോയെ സാരമായി ബാധിച്ചു. നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഇന്‍ഡിഗോയ്ക്ക് ഇളവ് അനുവദിച്ചു. എന്നിരുന്നാലും, ഇന്ത്യയിലുടനീളമുള്ള പ്രധാന വിമാനത്താവളങ്ങളില്‍ ദിവസേനയുള്ള വിമാന റദ്ദാക്കലുകള്‍ ഏഴാം ദിവസവും തുടരുന്നു. ഇത് വിമാന ഷെഡ്യൂളുകളെ സാരമായി ബാധിക്കുകയും യാത്രക്കാരെ വലയ്ക്കുകയും ചെയ്യുന്നു.