image

9 May 2025 4:12 PM IST

India

ഇന്ത്യ-യുകെ വ്യാപാര കരാര്‍ മൂന്നുമാസത്തിനുശേഷം ഒപ്പുവെയ്ക്കും

MyFin Desk

ഇന്ത്യ-യുകെ വ്യാപാര കരാര്‍   മൂന്നുമാസത്തിനുശേഷം ഒപ്പുവെയ്ക്കും
X

Summary

  • കരാര്‍ നടപ്പാകാന്‍ ഒരുവര്‍ഷത്തിലേറെ എടുക്കുമെന്നാണ് സൂചന
  • കരാര്‍ ചര്‍ച്ചകള്‍ ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു


ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാര്‍ മൂന്ന് മാസത്തിനുശേഷം ഒപ്പുവെക്കുമെന്ന് ഉദ്യോഗസ്ഥര്‍. ഇത് നടപ്പിലാക്കാന്‍ ഒരു വര്‍ഷത്തിലധികം എടുക്കുമെന്നും ഔദ്യോഗിക പ്രസ്താവന പറയുന്നു.

ലോകത്തിലെ അഞ്ചാമത്തെയും ആറാമത്തെയും വലിയ സമ്പദ് വ്യവസ്ഥകള്‍ തമ്മിലുള്ള ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്നതാണ് വ്യാപാര കരാര്‍. ഇരു രാജ്യങ്ങളും കരാര്‍ ചര്‍ച്ചകള്‍ ചൊവ്വാഴ്ച പൂര്‍ത്തിയാക്കിയിരുന്നു.

ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ വിപണിയായ ഇന്ത്യ, ബ്രിട്ടന് കംബസ്റ്റന്‍ എഞ്ചിന്‍ വാഹനങ്ങള്‍ക്കും ഇലക്ട്രിക് കാറുകള്‍ക്കും പ്രത്യേക ഇറക്കുമതി ക്വാട്ടകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വാഹനങ്ങളുടെ താരിഫ് ഇളവുകള്‍ ഘട്ടം ഘട്ടമായി നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എഞ്ചിന്‍ ശേഷിയും കാര്‍ വിലയും അടിസ്ഥാനമാക്കിയാണ് ക്വാട്ടകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. അതേസമയം 'വിലകുറഞ്ഞ' കാറുകളെ കരാറില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. കരാറിന്റെ വിശദാംശങ്ങള്‍ ഇരു രാജ്യങ്ങളും വെളിപ്പെടുത്തിയിട്ടില്ല.

ആഗോള വ്യാപാരത്തിന്റെ സ്ഥിരതയെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ട്രംപ് ഏര്‍പ്പെടുത്തിയ ക്രമരഹിതമായ താരിഫുകളുടെ നിഴലിലാണ് ഈ രാജ്യങ്ങള്‍ കരാറിലെത്തിയത്.

ബ്രിട്ടന്റെ നിര്‍ദ്ദിഷ്ട് കാര്‍ബണ്‍ നികുതി വ്യവസ്ഥയില്‍ ഇന്ത്യ ഇളവു തേടിയിട്ടുണ്ട്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വിസ്‌കി വിപണിയാണ്. ബ്രിട്ടീഷ്് വിസ്‌കി ഇനി കുറഞ്ഞ വിലയില്‍ ഇവിടേക്ക് എത്തും. ബ്രിട്ടന്റെ സ്‌കോച്ച് വിസ്‌കി വ്യവസായത്തെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുക എന്നതാണ് താരിഫ് വെട്ടിക്കുറവിന്റെ ലക്ഷ്യം.