image

13 Feb 2024 9:33 AM GMT

Business

മിസുഹോ ബാങ്ക് സിഎസ് ഇന്ത്യയുടെ 15ശതമാനം ഓഹരികള്‍ സ്വന്തമാക്കി

MyFin Desk

mizuho bank acquired 15 percent stake in cs india
X

Summary

  • ഒരു ബാഹ്യ നിക്ഷേപകനില്‍ നിന്നുള്ള ആദ്യ ഫണ്ട് നേട്ടം
  • 1200 കോടിയുടെ നിക്ഷേപമാണ് ക്രെഡിറ്റ് സൈസണ്‍ ഇന്ത്യയിലെത്തിയത്


ജപ്പാനിലെ മിസുഹോ ബാങ്ക് 1,200 കോടി രൂപയ്ക്ക് 15 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയതായി ഡിജിറ്റല്‍ നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയായ ക്രെഡിറ്റ് സൈസണ്‍ (സിഎസ്) ഇന്ത്യ അറിയിച്ചു. ഒരു ബാഹ്യ നിക്ഷേപകനില്‍ നിന്നുള്ള ഫണ്ട് ആദ്യമായാണ് ക്രെഡിറ്റ് സൈസണ്‍ ഇന്ത്യ നേടുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ഈ തന്ത്രപ്രധാനമായ നിക്ഷേപം വളര്‍ച്ചയിലും ലാഭത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച്, വൈവിധ്യമാര്‍ന്ന വായ്പാ ഫ്രാഞ്ചൈസിയിലേക്കുള്ള യാത്ര തുടരാന്‍ സിഎസ് ഇന്ത്യയെ പ്രാപ്തമാക്കും, പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

2019 സെപ്റ്റംബറില്‍ ആര്‍ബിഐയില്‍ നിന്ന് സിഎസ് ഇന്ത്യയ്ക്ക് (നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനി) എന്‍ബിഎഫ്സി ലൈസന്‍സ് ലഭിച്ചു. മൊത്തവ്യാപാര വായ്പയിലും മറ്റ് എന്‍ബിഎഫ്സികളുമായും ഫിന്‍ടെക്കുകളുമായും സാങ്കേതിക സംയോജിത പങ്കാളിത്തത്തില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അവര്‍ കേന്ദ്രീകരിച്ചു.പിന്നീട്, പങ്കാളിത്തത്തിലൂടെ റീട്ടെയില്‍ വായ്പയായി ഇത് വ്യാപിച്ചു. നിലവില്‍ 10,000 കോടിയിലധികം മൂല്യമുള്ള 1.2 ദശലക്ഷം സജീവ വായ്പകളുണ്ടെന്ന് സിഎസ് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് പ്രേഷ പരാഗാഷ് പറഞ്ഞു.

മിസുഹോ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍, കോര്‍പ്പറേറ്റ് ബാങ്കിംഗ് യൂണിറ്റാണ് മിസുഹോ ബാങ്ക്. ജപ്പാനിലെ ഏറ്റവും വലിയ വായ്പാ ദാതാക്കളില്‍ ഒരാളായ സൈസണ്‍ ഇന്റര്‍നാഷണലിന്റെ ആഭ്യന്തര വിഭാഗമാണ് സിഎസ് ഇന്ത്യ.