image

25 April 2024 7:08 AM GMT

World

ജാപ്പനീസ് എസ്എംഇകള്‍ ഇന്ത്യയിലേക്ക് എത്തിയേക്കും

MyFin Desk

ജാപ്പനീസ് എസ്എംഇകള്‍  ഇന്ത്യയിലേക്ക് എത്തിയേക്കും
X

Summary

  • ഇത്തരമൊരു സംരംഭത്തിന് ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകളുടെ പിന്തുണ ആവശ്യമാണ്
  • പണവും സാങ്കേതികവിദ്യയുമുള്ള ജപ്പാന്‍ വിപണി കണ്ടെത്താന്‍ പാടുപെടുന്നുണ്ട്
  • അതേസമയം ഇന്ത്യ വളരുന്ന വിപണിയാണ്


ജപ്പാനില്‍ നിന്നുള്ള ചെറുകിട ബിസിനസുകളെ ഇരു രാജ്യങ്ങളിലെയും ഗവണ്‍മെന്റുകളുടെ പിന്തുണയോടെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ സഹായിക്കുന്നതിന് ഒരു ഇന്‍ഡോ-ജാപ്പനീസ് എസ്എംഇ അസോസിയേഷന്‍ തയ്യാറെടുക്കുന്നു. ജാപ്പനീസ് എസ്എംഇകള്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കണം, ഇന്ത്യ-ജപ്പാന്‍ ബിസിനസ് പങ്കാളിത്തം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ തീവ്രമായ ശ്രമങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുംബൈയിലെ 70 വര്‍ഷം പഴക്കമുള്ള ഇന്തോ-ജാപ്പനീസ് അസോസിയേഷന്‍ പ്രസിഡന്റ് മെഹൂല്‍ എന്‍.ഭുവ സിംഗപ്പൂരില്‍ ഒരു കോണ്‍ഫറന്‍സില്‍ പറഞ്ഞു.

''ഇരു രാജ്യങ്ങളിലെയും എസ്എംഇ മേഖലകളില്‍ നിന്നുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി, പങ്കാളിത്തം രൂപീകരിക്കുന്നതിനും ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിനും പരസ്പരം ഇടപെടാന്‍ അവരെ സഹായിക്കുന്നതിന്, മുംബൈയില്‍ ഒരു ഇന്തോ-ജാപ്പനീസ് എസ്എംഇ അസോസിയേഷന്‍ രൂപീകരിക്കുക എന്നതാണ് എന്റെ ലക്ഷ്യം' ഭുവ പറഞ്ഞു.

എന്നാല്‍ ഇത്തരമൊരു സംരംഭത്തിന്റെ പുരോഗതിക്ക് ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകളില്‍ നിന്ന് ശക്തമായ പിന്തുണ ആവശ്യമാണ്. പ്രത്യേകിച്ചും ഭാഷകള്‍, സംസ്‌കാരങ്ങള്‍, വിസ പ്രശ്‌നങ്ങള്‍ തുടങ്ങിയ തടസ്സങ്ങള്‍ മറികടക്കാന്‍ സഹായിക്കുന്നതിനെന്ന് ഭുവ പിടിഐയോട് പറഞ്ഞു. യുഎസ് ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാത്ത സംരംഭകരുടെ സംഘടന സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജപ്പാന് ധാരാളം പണവും സാങ്കേതികവിദ്യയുമുണ്ടെങ്കിലും വിപണിയില്ല, അതേസമയം പണത്തിന്റെ ലഭ്യതയും സാങ്കേതികവിദ്യയുടെ അഭാവവുമുള്ള വളരുന്ന വിപണിയാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍ഫ്രാസ്ട്രക്ചര്‍, ബുള്ളറ്റ് ട്രെയിന്‍, അടുത്തിടെ തുറന്ന 21.8 കിലോമീറ്റര്‍ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് എന്നിവയില്‍ ജാപ്പനീസ് യെന്‍ 5 ട്രില്യണ്‍ (2019-24) നിക്ഷേപം പൂര്‍ത്തിയായി വരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ജപ്പാനിലെ എസ്എംഇകള്‍ക്ക് പിന്നാലെ ഇന്ത്യയില്‍ കൂടുതല്‍ ജാപ്പനീസ് നിക്ഷേപം പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ചും അര്‍ദ്ധചാലകങ്ങള്‍, ഐടി, ഹെല്‍ത്ത്കെയര്‍, ഫിന്‍ടെക്കുകള്‍ തുടങ്ങിയ പുതിയ മേഖലകളില്‍.

എംയുഎഫ്ജി ബാങ്ക്, മിസുഹോ ബാങ്ക് തുടങ്ങിയ ജാപ്പനീസ് ധനകാര്യ സ്ഥാപനങ്ങളും തങ്ങളുടെ ഇടപാടുകാരെ ഇന്ത്യന്‍ വിപണിയില്‍ എങ്ങനെ പ്രവേശിക്കാമെന്ന് ഉപദേശിക്കുന്നുണ്ടെന്ന് ഭുവ പറയുന്നു.

നിലവില്‍, 1,500 ജാപ്പനീസ് കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. കൂടുതലും ആഗോള പ്രവര്‍ത്തനങ്ങളും ബാങ്കുകളുമുള്ള വലിയ കോര്‍പ്പറേഷനുകളാണ്. അതേസമയം ജാപ്പനീസ് ബിസിനസുകളുടെ ഏറ്റവും വലിയ കേന്ദ്രീകരണം ചൈനയിലാണ്. ഇത് 20,000 ആണെന്ന് കണക്കാക്കുന്നു.

65 രാജ്യങ്ങളില്‍ നിന്നുള്ള 1800 പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തിലെ 143 ഇന്ത്യന്‍ പ്രതിനിധികളില്‍ ഒരാളായിരുന്നു ഭുവ. ഏപ്രില്‍ 22 മുതല്‍ 24 വരെയായിരുന്നു ഇവിടെ പരിപാടി.