image

16 March 2023 10:38 AM IST

Industries

ആറു വർഷത്തിനിടയിൽ സ്റ്റാർട്ടപ്പ് പദവി നേടിയത് 92683 സ്ഥാപനങ്ങൾ

MyFin Desk

startup population hike in india
X

Summary

2016 ജനുവരി 16 ൽ പദ്ധതി ആരംഭിച്ച കാലയളവിൽ 442 സംരഭങ്ങളാണ് ഉണ്ടായിരുന്നതെന്നും, എന്നാൽ ഫെബ്രുവരി 28 വരെയുള്ള കണക്കു പ്രകാരം സ്റ്റാർട്ടപ്പുകളുടെ എണ്ണം 92,863 ആയി ഉയർന്നുവെന്നും വാണിജ്യ-വ്യവസായ സഹമന്ത്രി സോം പ്രകാശ് പറഞ്ഞു.


പുത്തൻ ആശയങ്ങൾ ഉൾകൊള്ളുന്ന പല പുതുസംരംഭങ്ങളും രാജ്യത്തിനു വലിയ സംഭാവനകളാണ് നൽകുന്നത്. അതിനാൽ തന്നെ ഇത്തരം സംരംഭങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പല നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. അത്തരത്തിൽ സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ സേവനങ്ങളും ആനുകൂല്യങ്ങളും നൽകുന്നതിനായി 2016 ൽ സർക്കാർ രൂപീകരിച്ച പദ്ധതിയാണ് സ്റ്റാർട്ടപ്പ് ഇന്ത്യ.

പദ്ധതി നടപ്പിലാക്കിയ കഴിഞ്ഞ ആറു വർഷത്തിനിടയിൽ രാജ്യത്ത് പുതു സംരംഭങ്ങളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു.ഏകദേശം 92,683 സ്ഥാപനങ്ങൾ ഈ പദ്ധതിക്ക് കീഴിൽ സ്റ്റാർട്ടപ്പുകളായി അംഗീകരിച്ചിട്ടുണ്ടെന്നാണ് മന്ത്രാലയം പുറത്തു വിട്ട കണക്കിൽ വ്യക്തമാകുന്നത്.

2016 ൽ പദ്ധതി ആരംഭിച്ച കാലയളവിൽ 442 സംരഭങ്ങളാണ് ഉണ്ടായിരുന്നതെന്നും, എന്നാൽ ഫെബ്രുവരി 28 വരെയുള്ള കണക്കു പ്രകാരം സ്റ്റാർട്ടപ്പുകളുടെ എണ്ണം 92,863 ആയി ഉയർന്നുവെന്നും വാണിജ്യ-വ്യവസായ സഹമന്ത്രി സോം പ്രകാശ് പറഞ്ഞു.

ഇതിൽ 7,000 ത്തോളം സംരംഭങ്ങൾ, നിർമാണം, ലോജിസ്റ്റിക്സ്, റിയൽ എസ്റ്റേറ്റ്, ഗതാഗതം മുതലായ മേഖലകളിൽ ഉള്ളവയാണ്. ഏറ്റവുമധികം സ്റ്റാർട്ടപ്പുകൾ ഐ ടി മേഖലയിലാണ് ഉള്ളത്. ഈ മേഖലയിൽ നിന്ന് മാത്രം 11,099 സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരോഗ്യ, ലൈഫ് സയൻസ് മേഖലയിൽ നിന്ന് 8691 സ്ഥാപനങ്ങളും, വിദ്യാഭ്യാസ രംഗത്ത് 5962 സ്ഥാപനങ്ങളും, കാർഷിക രംഗത്ത് 4,653 സ്ഥാപനങ്ങളും, ഭക്ഷ്യ രംഗത്ത് 4,523 സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.