image

3 April 2024 11:34 AM GMT

Agriculture and Allied Industries

ആസാമിലെ ചെറുകിട തേയില കര്‍ഷകര്‍ക്ക് പൊതുലേലം തടസമാകും

MyFin Desk

ആസാമിലെ ചെറുകിട തേയില  കര്‍ഷകര്‍ക്ക് പൊതുലേലം തടസമാകും
X

Summary

  • ആസാമിലെ തേയില സമൂഹം ഡസന്‍ കണക്കിന് നിയമസഭാ മണ്ഡലങ്ങളില്‍ നിര്‍ണായകമാകും
  • ആസാമിനും മറ്റ് 10 സംസ്ഥാനങ്ങള്‍ക്കും പൊടിത്തേയില വില്‍പ്പനയിലെ മാറ്റം ബാധകം
  • ആസാം ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത് പ്രതിവര്‍ഷം 700 കോടി കിലോ തേയില


പൊടിത്തേയില വില്‍ക്കുന്നത് നിര്‍ബന്ധമായും പൊതു ലേലത്തിലൂടെ ആയിരിക്കണമെന്ന നിബന്ധന മാറ്റിവെക്കണമെന്ന് ആസാം ആവശ്യപ്പെട്ടു. ഇത് ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വന്നിരുന്നു. മാര്‍ച്ച് 31ന് ആസാം ചീഫ് സെക്രട്ടറി രവി കോട്ട കേന്ദ്ര വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാളിന് ഇതു സംബന്ധിച്ച് കത്തെഴുതി. 'ന്യായമായ കാലയളവിലേക്ക്' നടപ്പാക്കല്‍ മാറ്റിവയ്ക്കുന്നത് പരിഗണിക്കണമെന്ന് ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

അസാമിലെ തേയില വ്യവസായത്തില്‍ ധാരാളം ചെറുകിട തേയില കര്‍ഷകര്‍ ഉള്‍പ്പെടുന്നു. ഈ വിജ്ഞാപനം നടപ്പാക്കുന്നത് മേഖലയില്‍ കാര്യമായ വെല്ലുവിളികള്‍ സൃഷ്ടിക്കും. ഇത് തേയില കര്‍ഷകരുടെ മറ്റ് പങ്കാളികളുടെയും ഉപജീവനത്തെ ബാധിക്കും,' ആസാം ചീഫ് സെക്രട്ടറി കത്തില്‍ പറഞ്ഞു.

വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ (വാണിജ്യ വകുപ്പ്) നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍, ആസാമിലെയും മറ്റ് 10 സംസ്ഥാനങ്ങളിലെയും തേയില നിര്‍മ്മാതാക്കള്‍ക്ക് പൊടിത്തേയില വില്‍ക്കുന്നത് സംബന്ധിച്ച് ടീ ബോര്‍ഡ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.

2024 ഫെബ്രുവരി 26-ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ, ഏപ്രില്‍ 1 മുതല്‍ ഡസ്റ്റ് ഗ്രേഡ് തേയിലയുടെ 100 ശതമാനം പൊതു ലേലത്തിലൂടെ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ടീ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍. അരുണാചല്‍ പ്രദേശ്, അസം, ബീഹാര്‍, ഹിമാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളെ ഇത് ബാധിച്ചു.

സംസ്ഥാന ജനസംഖ്യയുടെ ഗണ്യമായ ഭാഗം അടങ്ങുന്ന ആസാമിലെ തേയില സമൂഹം ഡസന്‍ കണക്കിന് നിയമസഭാ മണ്ഡലങ്ങളില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. 'ആസാമിലെ തേയില വ്യവസായത്തിന്റെ ഏറ്റവും മികച്ച താല്‍പ്പര്യങ്ങളും, അതിലും പ്രധാനമായി, ചെറുകിട തേയില കര്‍ഷകരുടെയും അനുബന്ധ പങ്കാളികളുടെയും ക്ഷേമവും കണക്കിലെടുത്ത്, മുന്‍ഗണനയില്‍ ഉചിതമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍' രവികോട്ട വാണിജ്യ മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചു.

സമൃദ്ധമായ നിറമുള്ളതും സുഗന്ധമുള്ളതുമായ ചായയ്ക്ക് ആഗോളതലത്തില്‍ പ്രശസ്തമായ, ആസാമിലെ തേയില വ്യവസായം, ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഉപജീവനമാര്‍ഗം നല്‍കുന്നു. മറ്റ് പലരും നേരിട്ടോ അല്ലാതെയോ തോട്ടങ്ങളെ ആശ്രയിക്കുന്നു. ഓര്‍ത്തഡോക്സ്, സിറ്റിസി ഇനങ്ങളിലുള്ള ചായയ്ക്കും സംസ്ഥാനം പ്രസിദ്ധമാണ്. സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന തേയിലകളില്‍ 25 എണ്ണം ഡസ്റ്റ് ഗ്രേഡും ബാക്കിയുള്ളവ സിറ്റിസിയും ഓര്‍ത്തഡോക്സും ആണ്.

എന്നാല്‍, 2023-ല്‍ 200 വര്‍ഷത്തെ നിര്‍ണ്ണായക നാഴികക്കല്ലിലെത്തിയ അസമിലെ തേയിലത്തോട്ട മേഖല മികച്ചതല്ല. അവര്‍ ഉല്‍പ്പാദനച്ചെലവ്, താരതമ്യേന സ്തംഭനാവസ്ഥയിലുള്ള ഉപഭോഗം, വിലക്കുറവ്, വിള ഗുണനിലവാര പ്രശ്‌നങ്ങള്‍ എന്നിവയുമായി പൊരുതുകയാണ്. ഒരു മത്സരാധിഷ്ഠിത ആഗോള വിപണിയില്‍ നിലകൊള്ളുക എന്ന വെല്ലുവിളിയും ഇത് അഭിമുഖീകരിക്കുന്നു.

ആസാം ഇപ്പോള്‍ പ്രതിവര്‍ഷം 700 കോടി കിലോ തേയില ഉത്പാദിപ്പിക്കുന്നു, കൂടാതെ ഇന്ത്യയുടെ മൊത്തം തേയില ഉല്‍പാദനത്തിന്റെ പകുതിയോളം വരും ഇത്. സംസ്ഥാനം പ്രതിവര്‍ഷം 3000 കോടി രൂപയ്ക്ക് തുല്യമായ വിദേശനാണ്യം സൃഷ്ടിക്കുന്നുണ്ട്.