25 Dec 2025 5:33 PM IST
Egg price ; വടക്കന്‍ സംസ്ഥാനങ്ങളില്‍ മുട്ടയ്ക് വൻ ഡിമാന്റ് ; വില കേട്ടാൽ ഞെട്ടും
MyFin Desk
Summary
മുട്ട വില കുതിക്കുകയാണ്. വിതരണ പ്രതിസന്ധിയും ആവശ്യകതയിലെ വര്‍ധനയുമാണ് വിലക്കയറ്റത്തിന് കാരണം
വിതരണത്തിലെ കുറവും സീസണല്‍ ഡിമാന്‍ഡ് സമ്മര്‍ദ്ദവും കാരണം, വടക്കന്‍ സംസ്ഥാനങ്ങളില്‍, മുട്ടയുടെ വില കുതിച്ചുയരുകയാണ്. ഡെല്‍ഹിയിലെ ചിലയിടങ്ങളില്‍ മുട്ട ഒന്നിന് 10 രൂപയാണ് വില ഹൈദരാബാദില്‍ 8 ഉം, ചെന്നൈയില്‍ 7.50 ഉം വിലയുണ്ട്. . ഇ-കൊമേഴ്സ് സൈറ്റുകളിലെ വിലകളും ഗണ്യമായി വര്‍ദ്ധിച്ചു.
ഡെല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങളില്‍ പ്രതിമാസ സൂചിക 100 മുട്ടയ്ക്ക് 700 രൂപ കടന്നതായി നാഷണല്‍ എഗ് കോര്‍ഡിനേഷന്‍ കമ്മിറ്റി ഡാറ്റ കാണിക്കുന്നു. അതേസമയം വില ഉയര്‍ന്നിട്ടും കര്‍ഷകര്‍ക്ക് അര്‍ഹമായ നേട്ടം ലഭിക്കുന്നില്ലെന്ന പരാതി ശക്തമാണ്.
മുട്ട കര്‍ഷകര്‍ക്ക് ഒരു മുട്ടയ്ക്ക് അവര്‍ക്ക് 6.50 രൂപയില്‍ താഴെയാണ് ലഭിക്കുന്നതെന്ന് തമിഴ്നാട് എഗ് പൗള്‍ട്രി ഫാര്‍മേഴ്സ് മാര്‍ക്കറ്റിംഗ് സൊസൈറ്റി പറയുന്നു.
നാമക്കൽ എന്ന ബ്രാൻഡ്
ഫാമുകളിലെ ഉത്പാദനം കുറവായതിനാല്‍ ആഭ്യന്തര വിപണിയില്‍ മുട്ടയുടെ ക്ഷാമം കൂടുതലാണ്. നിലവിലെ തണുപ്പ് കാരണം ഉപഭോഗം കൂടുതലാണ്. ഇതിനുപുറമെ, കയറ്റുമതി കുതിച്ചുയരുകയും മുട്ട സംഭരണം കൂടുതല്‍ നേരിടുന്ന അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളും സ്ഥിരമായി വാങ്ങുകയും ചെയ്യുന്നു.
പ്രതിദിനം ആറ് കോടി മുട്ടകള്‍ ഉത്പാദിപ്പിക്കുന്ന നാമക്കലിന്റെ സംഭരണ വില ഡിസംബര്‍ 23 ന് ഒരു മുട്ടയ്ക്ക് 6.40 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്ക് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.
1,600-ലധികം കോഴി ഫാമുകളുള്ള നാമക്കല്‍, തമിഴ്നാട്, കേരളം, വടക്കേ ഇന്ത്യ എന്നിവിടങ്ങളിലേക്ക് മുട്ട വിതരണം ചെയ്യുന്നു, കൂടാതെ മസ്‌കറ്റ്, ഖത്തര്‍, യുഎഇ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ വിപണികളിലേക്കും കയറ്റുമതി ചെയ്യുന്നു.
നവംബര്‍ 17 ന് ആദ്യമായി 6 രൂപ കടന്നതും അതിനുശേഷം ഏഴ് തവണ വില പുതിയ ഉയരങ്ങളിലെത്തി. തുടര്‍ച്ചയായ മഴ കാരണം അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന തീറ്റ, പ്രത്യേകിച്ച് ചോളം എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു.
ഇത് ഫംഗസ്ബാധയ്ക്കും ഉല്‍പാദനത്തില്‍ 7 മുതല്‍10 ശതമാനം ഇടിവിനും കാരണമായി. ശൈത്യകാല ഉപഭോഗം, ഉത്സവ ആവശ്യകത, കയറ്റുമതി ഓര്‍ഡറുകള്‍ എന്നിവമൂലം മുട്ട ഉപഭോഗം പ്രതിദിനം 20 മുതല്‍ 30 ലക്ഷത്തിലേക്ക് ഉയര്‍ന്നു. ഇത് വിലയും ഉയര്‍ത്തി.
പഠിക്കാം & സമ്പാദിക്കാം
Home
