image

14 Dec 2025 11:10 AM IST

Aviation

വിമാനടിക്കറ്റ് നിരക്ക് പരിധി കമ്പനികള്‍ ലംഘിക്കുന്നതായി പരാതി

MyFin Desk

വിമാനടിക്കറ്റ് നിരക്ക് പരിധി  കമ്പനികള്‍ ലംഘിക്കുന്നതായി പരാതി
X

Summary

നിരക്ക് ഉയര്‍ന്നതെന്ന് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച പത്തില്‍ ആറ് വിമാന യാത്രക്കാരും


വിമാന ടിക്കറ്റ് നിരക്ക് ഇപ്പോഴും തോന്നിയപടിയെന്ന് സര്‍വേ റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ താല്‍ക്കാലിക വിമാന ടിക്കറ്റ് നിരക്ക് പരിധികള്‍ വിമാനക്കമ്പനികള്‍ പാലിക്കുന്നില്ലെന്നാണ് കണ്ടെത്തല്‍. ആഭ്യന്തര വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച പത്തില്‍ ആറ് വിമാന യാത്രക്കാരും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി പ്ലാറ്റ്ഫോമായ ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ രാജ്യവ്യാപക സര്‍വേയിലെ വിവരങ്ങളാണിത്.

ഡിസംബര്‍ 3 നും 6 നും ഇടയില്‍, വിമാനടിക്കറ്റ് നിരക്കില്‍ കുത്തനെ വര്‍ധനയുണ്ടായി. യാത്രക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഡിസംബര്‍ 6 ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നിരക്ക് പരിധി ഏര്‍പ്പെടുത്തി. ഈ ഉത്തരവ് പ്രകാരം, 500 കിലോമീറ്റര്‍ വരെയുള്ള റൂട്ടുകള്‍ക്ക് ഇക്കണോമി ക്ലാസ്, നോണ്‍-സ്റ്റോപ്പ് ആഭ്യന്തര വിമാനങ്ങളുടെ അടിസ്ഥാന നിരക്ക് 7500 രൂപയാണ്. 500 മുതല്‍ 1000 കിലോമീറ്റര്‍ വരെയുള്ള റൂട്ടുകള്‍ക്ക് 12000 രൂപയും, 1000-1500 കിലോമീറ്ററിന് 15,000 രൂപയുമാണ് നിരക്ക്. 1500 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് 18.000 രൂപയുമാണ് നിരക്ക് പ്രഖ്യാപിച്ചിരുന്നത്. നികുതികളും വിമാനത്താവള നിരക്കുകളും വെവ്വേറെ ഈടാക്കുന്നു. വിമാനക്കമ്പനികള്‍ സാധാരണ ശേഷി പുനഃസ്ഥാപിക്കുമ്പോള്‍, അമിത വിലനിര്‍ണ്ണയം തടയുന്നതിനുള്ള താല്‍ക്കാലിക നടപടിയാണിതെന്ന് സര്‍ക്കാര്‍ പറഞ്ഞു.

ഇന്‍ഡിഗോ ഡല്‍ഹിയില്‍ നിന്നുള്ള എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും മുംബൈ, ബെംഗളൂരു ഉള്‍പ്പെടെയുള്ള മറ്റ് വിമാനത്താവളങ്ങളില്‍ നിന്നുള്ള വലിയൊരു പങ്കും റദ്ദാക്കിയതിനെ തുടര്‍ന്നാണ് നിരക്കില്‍ വര്‍ദ്ധനവ് ഉണ്ടായത്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികള്‍ ഈ നിര്‍ദ്ദേശം പാലിക്കുന്നുണ്ടെന്ന് അറിയിച്ചു.

എല്ലാ ബുക്കിംഗ് സംവിധാനങ്ങളിലും പരിധി നിശ്ചയിച്ച നിരക്കുകള്‍ പൂര്‍ണ്ണമായും അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് പറഞ്ഞു. അതേസമയം വ്യവസ്ഥകള്‍ അപ്ഡേറ്റ് ചെയ്തതനുസരിച്ച് ഘട്ടം ഘട്ടമായി നടപ്പാക്കല്‍ നടക്കുന്നുണ്ടെന്ന് എയര്‍ ഇന്ത്യ പറഞ്ഞു. ഈ കാലയളവില്‍ പരിധി നിശ്ചയിച്ച നിരക്കുകളേക്കാള്‍ കൂടുതല്‍ അടച്ച യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

ഈ ഉറപ്പുകള്‍ നല്‍കിയിട്ടും, യാത്രക്കാരുടെ പ്രതികരണങ്ങള്‍ നെഗറ്റീവാണ്. ശ്ചിത പരിധിക്ക് മുകളിലുള്ള നിരക്കുകള്‍ ഇപ്പോഴും ഈടാക്കുന്നുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ഒരാഴ്ചയായി നൂറുകണക്കിന് പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് ലോക്കല്‍ സര്‍ക്കിള്‍സ് പറഞ്ഞു.

യാത്രക്കാരുടെ അനുഭവം വിലയിരുത്തുന്നതിനായി, ലോക്കല്‍ സര്‍ക്കിള്‍സ് ഒരു ദേശീയ സര്‍വേ നടത്തി, 291 ജില്ലകളിലായി 25,519 യാത്രക്കാരില്‍ നിന്ന് പ്രതികരണങ്ങള്‍ ലഭിച്ചു. മെട്രോ നഗരങ്ങളില്‍ നിന്നും ചെറിയ പട്ടണങ്ങളില്‍ നിന്നും ഗ്രാമപ്രദേശങ്ങളില്‍ നിന്നുമുള്ള യാത്രക്കാരെയാണ് പ്രതികരിച്ചത്. 21% പേര്‍ മാത്രമാണ് വിമാനക്കമ്പനികള്‍ പരിശോധിച്ച എല്ലാ കേസുകളിലും പരിധി പാലിക്കുന്നുണ്ടെന്ന് പറഞ്ഞത്, ബാക്കിയുള്ളവര്‍ക്ക് ഉറപ്പില്ലായിരുന്നു.