image

8 Dec 2025 3:38 PM IST

Aviation

ഇന്‍ഡിഗോ റദ്ദുചെയ്തത് 500 സര്‍വീസുകള്‍

MyFin Desk

ഇന്‍ഡിഗോ റദ്ദുചെയ്തത് 500 സര്‍വീസുകള്‍
X

Summary

തിങ്കളാഴ്ച കമ്പനി നടത്തുന്നത് 1,802 സര്‍വീസുകള്‍


സാമ്പത്തിക പ്രതിസന്ധിയിലായ ആഭ്യന്തര വിമാനക്കമ്പനിയായ ഇന്‍ഡിഗോ തിങ്കളാഴ്ച 500 വിമാന സര്‍വീസുകള്‍ റദ്ദാക്കി. തിങ്കളാഴ്ച കമ്പനിയുടെ 1,802 സര്‍വീസുകളാണുള്ളത്. മൊത്തം ബാഗേജുകളുടെ പകുതിയോളം (9,000 ല്‍ 4,500 എണ്ണം) യാത്രക്കാര്‍ക്ക് തിരികെ നല്‍കിയതായും ബാക്കിയുള്ളവ അടുത്ത 36 മണിക്കൂറിനുള്ളില്‍ തിരികെ നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഡിസംബര്‍ 1 മുതല്‍ 7 വരെയുള്ള കാലയളവിലെ 5,86,705 പിഎന്‍ആറുകള്‍ റദ്ദാക്കി റീഫണ്ട് ചെയ്തു.ഇത് ആകെ 569.65 കോടി രൂപയാണ്. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 7 വരെയുള്ള കാലയളവിലെ 9,55,591 പിഎന്‍ആറുകളും റദ്ദാക്കി റീഫണ്ട് ചെയ്തിട്ടുണ്ട്. ഇതിന് ആവശ്യം ആകെ 827 കോടി രൂപയാണ്.

എയര്‍ലൈനിന്റെ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന തടസ്സങ്ങള്‍ കണക്കിലെടുത്ത്, ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിനും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും അക്കൗണ്ടബിള്‍ മാനേജരുമായ ഇസിഡ്രോ പോര്‍ക്വറാസിനും വ്യോമയാന സുരക്ഷാ റെഗുലേറ്റര്‍ ഡിജിസിഎ ഇതിനകം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം 6 മണിക്കകം ഈ കാരണം കാണിക്കല്‍ നോട്ടീസുകള്‍ക്ക് മറുപടി നല്‍കണമെന്നാണ് അവരോട് ആവശ്യപ്പെട്ടിട്ടുള്ളത്.പൈലറ്റുമാരുടെ പുതിയ ഫ്‌ലൈറ്റ് ഡ്യൂട്ടി, റെഗുലേഷന്‍സ് മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി ഡിസംബര്‍ 2 മുതല്‍ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയതിന് ഇന്‍ഡിഗോ സര്‍ക്കാരില്‍ നിന്നും യാത്രക്കാരില്‍ നിന്നും കടുത്ത വിമര്‍ശനം നേരിടുന്നുണ്ട്. ഇത് ഇന്ത്യയിലുടനീളം ലക്ഷക്കണക്കിന് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിപ്പോകാന്‍ കാരണമായി.