image

19 April 2024 7:21 AM GMT

Infra

വരുമാനമുണ്ടാക്കാന്‍ 33 ഹൈവേകള്‍ നോട്ടമിട്ട് ഹൈവേ അതോറിറ്റി

MyFin Desk

national highway authority eyeing 33 highways for revenue generation
X

Summary

  • ലക്ഷ്യം 2741 കിലോമീറ്ററില്‍ നിന്നുള്ള നേട്ടം
  • ടിഒടി/ഇന്‍വിറ്റ് മോഡുകളിലൂടെയാണ് ധനസമ്പാദനം
  • തിരഞ്ഞെടുത്ത ഹൈവേകളും ധനസമ്പാദന രീതികളിലും മാറ്റം വരുത്താന്‍ അതോറിറ്റിക്ക് അധികാരമുണ്ട്.


നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ധനസമ്പാദനത്തിനായി 33 ഹൈവേകള്‍ കണ്ടെത്തി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ). ടോള്‍ ഓപ്പറേറ്റിംഗ് ട്രാന്‍സ്ഫര്‍ (ടിഒടി), ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് (ഇന്‍വിറ്റ്) മോഡുകള്‍ വഴി ഈ സാമ്പത്തിക വര്‍ഷത്തില്‍ ധനസമ്പാദനത്തിനായി 2,741 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന 33 ഹൈവേകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

ലക്‌നൗ-അലിഗഡ്, കാണ്‍പൂര്‍-അയോധ്യ-ഗൊരഖ്പൂര്‍, ഉത്തര്‍ പ്രദേശിലെ ബറേലി- സീതാ4പൂര്‍, ഗുരുഗ്രാം-കോട്പുട്‌ലി- ജയ്പൂര്‍ ബൈപാസ്, രാജസ്ഥാനിലെ ജയ്പൂര്‍-കിഷന്‍ഗഡ്, ഒഡീഷയിലെ പാനികൊയ്ലി-റിമുലി, തമിഴ്നാട്ടിലെ ചെന്നൈ ബൈപാസ്, ബിഹാറിലെ മുസാഫര്‍പൂര്‍-ദര്‍ഭംഗ-പൂര്‍ണിയ ഹൈവേ. എന്നിവയാണ് തിരിഞ്ഞെടുക്കപ്പെട്ടവ.

'ടിഒടി/ഇന്‍വിറ്റ് മോഡുകളിലൂടെയാണ് ധനസമ്പാദനം നടത്തുന്നത്. 2023-24ല്‍ 28,868 കോടി രൂപയുടെ ആസ്തി ധനസമ്പാദനത്തിന്റെ വിവിധ മാര്‍ഗങ്ങളിലൂടെ എന്‍എച്ച്എഐ 40,314 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. എന്‍എച്ച്എഐയുടെ ആസ്തി ധനസമ്പാദനം ഇതുവരെ ഒരു ലക്ഷം കോടി രൂപ കവിഞ്ഞിട്ടുണ്ട്. ഹൈവേ മന്ത്രാലയം 2022-23 ല്‍ വിവിധ ആസ്തി മോണിറ്റൈസേഷന്‍ വഴി 32,855 കോടി രൂപ സമാഹരിച്ചു.

നിലവില്‍, ഹൈവേ മന്ത്രാലയം ആസ്തികള്‍ മൂന്ന് രീതികളില്‍ ധനസമ്പാദനം ചെയ്യുന്നുണ്ട്. ടോള്‍-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ (ടിഒടി) മോഡല്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് (ഇന്‍വിറ്റ്), പ്രോജക്റ്റ് അധിഷ്ഠിത ധനസഹായം എന്നിവ എല്ലാ വിഭാഗം നിക്ഷേപകര്‍ക്കും ഹൈവേകളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ആസ്തികളില്‍ നിക്ഷേപിക്കാനുള്ള അവസരം നല്‍കുന്നു. .

ഇന്‍വിറ്റ് മ്യൂച്വല്‍ ഫണ്ടുകളുടെ മാതൃകയിലുള്ള ഒന്നാണ്. നിക്ഷേപകരില്‍ നിന്ന് പണം ശേഖരിക്കുന്നതിനും ഒരു നിശ്ചിത കാലയളവില്‍ പണമൊഴുക്ക് നല്‍കുന്ന ആസ്തികളില്‍ നിക്ഷേപിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു.