image

4 April 2024 9:13 AM GMT

Industries

റഷ്യന്‍ എണ്ണവില പരിധി നിലനിര്‍ത്താന്‍ ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് യുഎസ് ട്രഷറി ഉദ്യോഗസ്ഥര്‍

MyFin Desk

US to ask India to maintain Russian oil price ceiling
X

Summary

  • റഷ്യയുടെ ലാഭം പരിമിതപ്പെടുത്താനും ആഗോള ഊര്‍ജ വിപണിയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് എണ്ണ വില പരിധി
  • സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് ട്രഷറി വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു
  • കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ സഹകരണം, തീവ്രവാദത്തിന് ധനസഹായം നല്‍കല്‍, മറ്റ് അനധികൃത സാമ്പത്തിക പ്രശ്‌നങ്ങള്‍, വില പരിധി തുടരല്‍ എന്നിവ അവര്‍ ചര്‍ച്ച ചെയ്യും


റഷ്യയുടെ ലാഭം പരിമിതപ്പെടുത്താനും ആഗോള ഊര്‍ജ വിപണിയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള് എണ്ണ വില പരിധി നിലനിര്‍ത്താന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നതിന് രണ്ട് മുതിര്‍ന്ന യുഎസ് ട്രഷറി ഉദ്യോഗസ്ഥര്‍ ഡെല്‍ഹിയില്‍ എത്തി.

ടെററിസ്റ്റ് ഫിനാന്‍സിംഗ് ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി അന്ന മോറിസും പിഡിഒ സാമ്പത്തിക നയ അസിസ്റ്റന്റ് സെക്രട്ടറി എറിക് വാന്‍ നോസ്ട്രാന്‍ഡും ഏപ്രില്‍ 2 മുതല്‍ 5 വരെ ന്യൂഡല്‍ഹിയിലും മുംബൈയിലും സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് ട്രഷറി വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ സഹകരണം, തീവ്രവാദത്തിന് ധനസഹായം നല്‍കല്‍, മറ്റ് അനധികൃത സാമ്പത്തിക പ്രശ്‌നങ്ങള്‍, വില പരിധി തുടരല്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന ഉഭയകക്ഷി വിഷയങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്യും.

റഷ്യയുടെ 2022 ഫെബ്രുവരിയിലെ ഉക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന്, ജി7 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഓസ്ട്രേലിയയും സംയുക്തമായി വില പരിധി നടപ്പാക്കി. ബാരലിന് 60 ഡോളറോ അതില്‍ കൂടുതലോ വിലയുള്ള റഷ്യന്‍ എണ്ണ കടത്തുന്ന ടാങ്കറുകള്‍ക്ക് ഇന്‍ഷുറന്‍സ്, ഫ്‌ലാഗിംഗ്, ഗതാഗതം എന്നിവയുള്‍പ്പെടെയുള്ള പാശ്ചാത്യ സമുദ്ര സേവനങ്ങള്‍ ഉപയോഗിക്കുന്നത് ഈ പരിധി തടസ്സപ്പെടുത്തുന്നു.

2023ല്‍ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ ഉയര്‍ന്നിരുന്നു. ഇന്ത്യക്ക് റഷ്യയുമായി ശക്തമായ സാമ്പത്തിക, പ്രതിരോധ ബന്ധമുണ്ട്. ഉക്രെയ്നുമായുള്ള യുദ്ധത്തില്‍ മോസ്‌കോയെ വിമര്‍ശിക്കുന്നതില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.

മോറിസും നോസ്ട്രാന്‍ഡും വില പരിധിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തുമെന്നും വ്യാഴാഴ്ച ന്യൂഡല്‍ഹിയിലെ അനന്ത ആസ്പന്‍ സെന്റര്‍ ആതിഥേയത്വം വഹിക്കുന്ന ചോദ്യോത്തരത്തില്‍ പങ്കെടുക്കുമെന്നും ട്രഷറി വകുപ്പ് പ്രസ്താവനയില്‍ പറയുന്നു.