image

15 April 2024 5:21 AM GMT

Industries

അര്‍ദ്ധചാലക നിര്‍മ്മാണം; ടെസ്ല ടാറ്റയുമായി കരാറിലെത്തി

MyFin Desk

അര്‍ദ്ധചാലക നിര്‍മ്മാണം; ടെസ്ല  ടാറ്റയുമായി കരാറിലെത്തി
X

Summary

  • കരാറിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല
  • എലോണ്‍ മസ്‌കിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവരും എന്ന് പ്രതീക്ഷ
  • നിലവില്‍ ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഓട്ടോമോട്ടീവ് കമ്പനി ടെസ്ലയാണ്


ടെസ്ല അതിന്റെ ആഗോള പ്രവര്‍ത്തനങ്ങള്‍ക്കായി അര്‍ദ്ധചാലക ചിപ്പുകള്‍ നേടുന്നതിന് ടാറ്റ ഇലക്ട്രോണിക്സുമായി തന്ത്രപരമായ കരാറിലെത്തിയതായി റിപ്പോര്‍ട്ട്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് നടപ്പിലാക്കിയ ഈ കരാര്‍ എന്തുകൊണ്ടും പ്രധാനമാണ്. ടെസ്ലയും ടാറ്റ ഇലക്ട്രോണിക്‌സും തമ്മിലുള്ള ഇടപാടിന്റെ മൂല്യം സംബന്ധിച്ച വിശദാംശങ്ങള്‍, പ്രത്യേകതകള്‍ എന്നിവ വെളിപ്പെടുത്തിയിട്ടില്ല.

ടാറ്റ അവരുടെ അര്‍ദ്ധചാലക ശൃംഖലയുടെ നിര്‍ണായക വിഭാഗം ഇന്ത്യയില്‍ സ്ഥാപിക്കുമ്പോള്‍ ടെസ്ല ആശ്രയയോഗ്യമായ വിതരണക്കാരായിരിക്കുമെന്ന് കമ്പനി കണക്കാക്കുന്നു.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന വാഹന വിപണിയായ ഇന്ത്യയിലേക്ക് കടന്നുകയറാന്‍ അമേരിക്ക ആസ്ഥാനമായുള്ള ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ഭീമന്‍ തയ്യാറെടുക്കുകയാണ്. ടെസ്ലയുടെ മേധാവി എലോണ്‍ മസ്‌ക് ഈ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ചകള്‍ക്കായി ഇന്ത്യ സന്ദര്‍ശിക്കും എന്നതും ഇവിടെ ചേര്‍ത്തുവലായിക്കാവുന്നതാണ്.

തന്റെ സന്ദര്‍ശന വേളയില്‍, ഇവി നിര്‍മ്മാണ സൗകര്യങ്ങളോടുള്ള പ്രതിബദ്ധത ഉള്‍പ്പെടെ ഇന്ത്യയില്‍ സാധ്യതയുള്ള നിക്ഷേപങ്ങള്‍ മസ്‌ക് പ്രഖ്യാപിക്കുമെന്ന് കരുതുന്നു. നിലവില്‍ ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഓട്ടോമോട്ടീവ് കമ്പനി എന്ന പദവി ടെസ്ലക്കാണ്.

അതേസമയം അര്‍ദ്ധചാലക നിര്‍മ്മാണ സംരംഭം സംബന്ധിച്ച് ടെസ്ലയോ ടാറ്റ ഇലക്ട്രോണിക്സോ ഒരു അഭിപ്രായവും വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയില്‍ സാന്നിധ്യം സ്ഥാപിക്കുന്നതിനായി ഒരു പ്രാദേശിക പങ്കാളിയെ കണ്ടെത്താനുള്ള ടെസ്ലയുടെ താല്‍പ്പര്യത്തെക്കുറിച്ച് സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ച, അമേരിക്കന്‍ ഇവി ഭീമന്‍ റിലയന്‍സുമായി ചേര്‍ന്ന് രാജ്യത്തിനുള്ളില്‍ നിര്‍മ്മാണ സൗകര്യങ്ങള്‍ നിര്‍മ്മിക്കാനുള്ള സാധ്യത പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടെസ്ല ഇന്ത്യയില്‍ വരാനിരിക്കുന്ന സംരംഭങ്ങള്‍ക്കായി 2 ബില്യണ്‍ ഡോളര്‍ നീക്കിവച്ചിട്ടുണ്ട്, കൂടാതെ അതിന്റെ പ്ലാന്റിന് സാധ്യതയുള്ള സൈറ്റുകളായി ഗുജറാത്തും മഹാരാഷ്ട്രയും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങള്‍ പര്യവേക്ഷണം നടക്കുകയാണ്.

ഇവികളുടെ ആഗോള ഉല്‍പ്പാദന കേന്ദ്രമായി രാജ്യത്തെ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) നയത്തിന് ഇന്ത്യന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നു. ആഗോള ഇവി നിര്‍മ്മാതാക്കളില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പരമാവധി നിക്ഷേപ പരിധിയില്ലാതെ കുറഞ്ഞത് 4,150 കോടി രൂപയുടെ നിക്ഷേപം പോളിസി ഇത് നിര്‍ബന്ധമാക്കുന്നു. 4,150 കോടി രൂപയുടെ (500 മില്യണ്‍ ഡോളര്‍) കുറഞ്ഞ നിക്ഷേപത്തിന് പുറമേ, ഇന്ത്യയില്‍ നിര്‍മ്മാണ സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനും ഇവികളുടെ വാണിജ്യ ഉല്‍പ്പാദനം ആരംഭിക്കുന്നതിനും മൂന്ന് വര്‍ഷത്തെ സമയപരിധിയും നയം മുന്നോട്ടുവെച്ചിട്ടുണ്ട്.

മാത്രമല്ല, ഇറക്കുമതിക്ക് അനുവദിച്ചിട്ടുള്ള മൊത്തം ഇവികളുടെ എണ്ണത്തിന്റെ തീരുവ നിക്ഷേപം അല്ലെങ്കില്‍ 6,484 കോടി രൂപ (പിഎല്‍ഐ സ്‌കീമിന് കീഴിലുള്ള ഇന്‍സെന്റീവിന് തുല്യം) എന്നിവയില്‍ ഏതാണ് കുറവ് അത് പരിമിതപ്പെടുത്തുമെന്ന് നയം വ്യക്തമാക്കുന്നു. ഇറക്കുമതിയിലും ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്.