image

15 Feb 2022 6:11 AM IST

എല്‍ഐസി യില്‍ അവകാശികളില്ലാതെ 21,539 കോടി, ആറ് മാസത്തിനിടെ വര്‍ധന 16.5%

MyFin Desk

എല്‍ഐസി യില്‍ അവകാശികളില്ലാതെ 21,539 കോടി, ആറ് മാസത്തിനിടെ വര്‍ധന 16.5%
X

Summary

ഐ പി ഒ യ്ക്ക് ഒരുങ്ങുന്ന എല്‍ ഐ സി യില്‍ അവകാശികളില്ലാതെ കിടക്കുന്നത് 21,539.5 കോടി രൂപ. കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം ഇങ്ങനെ അവകാശികളില്ലാത്ത പണം 16.5 ശതമാനമാണ് കുതിച്ചുയര്‍ന്നത്. തീര്‍പ്പാക്കുകയും എന്നാല്‍ കൈമാറ്റം ചെയ്യപ്പെടാത്തതുമായ തുക, റീഫണ്ട് ചെയ്യാനുള്ള അധിക തുക, പോളിസി കാലവധി എത്തിയതിനെ തുടര്‍ന്ന് കൈപ്പറ്റാത്ത തുക എന്നിവയെല്ലാം അകവാശികളില്ലാത്ത പണത്തിന്റെ കണക്കില്‍ പെടും. വര്‍ഷങ്ങളായി അവകാശികളെത്താത്ത പണത്തെയാണ് ഈ ഹെഡിലേക്ക് മാറ്റുന്നത്. ഈ തുകയുടെ പകുതിയിലേറെയും മൂന്ന് വര്‍ഷത്തിലധികം […]


ഐ പി ഒ യ്ക്ക് ഒരുങ്ങുന്ന എല്‍ ഐ സി യില്‍ അവകാശികളില്ലാതെ കിടക്കുന്നത് 21,539.5 കോടി രൂപ. കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം ഇങ്ങനെ അവകാശികളില്ലാത്ത പണം 16.5 ശതമാനമാണ് കുതിച്ചുയര്‍ന്നത്. തീര്‍പ്പാക്കുകയും എന്നാല്‍ കൈമാറ്റം ചെയ്യപ്പെടാത്തതുമായ തുക, റീഫണ്ട് ചെയ്യാനുള്ള അധിക തുക, പോളിസി കാലവധി എത്തിയതിനെ തുടര്‍ന്ന് കൈപ്പറ്റാത്ത തുക എന്നിവയെല്ലാം അകവാശികളില്ലാത്ത പണത്തിന്റെ കണക്കില്‍ പെടും. വര്‍ഷങ്ങളായി അവകാശികളെത്താത്ത പണത്തെയാണ് ഈ ഹെഡിലേക്ക് മാറ്റുന്നത്. ഈ തുകയുടെ പകുതിയിലേറെയും മൂന്ന് വര്‍ഷത്തിലധികം കാലമായി അവകാശികളില്ലാതെ കിടക്കുന്നതാണ്. 2018 ലെ കണക്കനുസരിച്ച് രാജ്യത്തെ 23 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലായി 15,167 കോടി രൂപയായിരുന്നു അനാഥമായി കിടന്നത്.
മരണം മൂലം
മരണം മൂലവും മറ്റും പോളിസി അനാഥമായ സംഭവങ്ങളും നിരവധിയുണ്ട്. ഇത്തരം കേസുകളിലൊന്നും പിന്നീട് പോളിസി കാലാവധി കഴിയുമ്പോള്‍ തുക കൈപ്പറ്റാന്‍ ആരും എത്താറില്ല. പ്രായമേറുന്തോറും പോളിസി ഉടമകളുടെ ഓര്‍മശക്തിയും കുറയും. അപകടം, രോഗങ്ങള്‍ മരണം തുടങ്ങിയവയെല്ലാം ഈ പ്രതിഭാസത്തിന് കാരണമാകുന്നുണ്ട്.
നിക്ഷേപ വിവരം
ഉത്തരവാദിത്വമുള്ള ഒരു കുടുംബസ്ഥനാണെങ്കില്‍ നിങ്ങളുടെ നിക്ഷേപ വിവരങ്ങളും പോളിസി സംബന്ധമായ വിശദാംശങ്ങളും വീട്ടുകാരുമായ പങ്ക് വയ്‌ക്കേണ്ടതുണ്ട്.
മിക്ക കേസുകളിലും നിക്ഷേപ വിവരം പങ്ക് വയ്ക്കാത്തതിനാല്‍ നോമിനികള്‍ പോലും ഇത്തരം നിക്ഷേപങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണമെന്നുമില്ല.
മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള നിധി
ചട്ടമനുസരിച്ച് അവകാശ വാദമുന്നയിക്കപ്പെടാത്ത പണം10 വര്‍ഷം സ്ഥാപനത്തില്‍ 'വിശ്രമിക്കും'. പിന്നീട് ഇത് മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ക്ഷേമ (എസ് സി ഡബ്ല്യു എഫ) നിധിയിലേക്ക് മാറ്റും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിനായുള്ള ഫണ്ടാണ് ഇത്. ജീവിക്കാന്‍ നിവൃത്തിയില്ലാത്ത മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നിത്യവൃത്തിക്ക് വേണ്ടിയാണ് ഈ തുക ചെലാവാക്കുക.
പ്രദര്‍ശിപ്പിക്കണം
ഇതുപോലുള്ള അക്കൗണ്ടുകളുടെ വിശദ വിവരങ്ങള്‍ കമ്പനികള്‍ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം എന്ന ചട്ടം നിലവിലുണ്ട്. 1,000 രൂപയില്‍ കൂടുതലാണ് ഇങ്ങനെ അനാഥമാകുന്ന തുകയെങ്കില്‍ ഇത് ചെയ്തിരിക്കണം. പോളിസി നമ്പര്‍, ഉടമയുടെ പേര്, ജനനതീയതി, പാന്‍നമ്പര്‍ എന്നിവ കമ്പനികളുടെ വെബ്‌സൈറ്റില്‍ നല്‍കണമെന്നാണ് ചട്ടം. സൈറ്റില്‍ നല്‍കിയാല്‍ അവകാശികളില്ലാത്ത പണം അക്കൗണ്ടിലുണ്ടോ എന്നറിയാം. ഇത് നോക്കി പോളിസി ഉടമയ്‌ക്കോ നോമിനിയ്‌ക്കോ കമ്പനിയെ ബന്ധപ്പെടാം.