9 May 2025 7:20 AM IST
യുദ്ധ ഭീതിയിൽ ദലാൽ തെരുവ്, ഗിഫ്റ്റ് നിഫ്റ്റിയിൽ കനത്ത ഇടിവ്, നിക്ഷേപകർ ജാഗ്രത പുലർത്തണം
James Paul
Summary
- ഗിഫ്റ്റ് നിഫ്റ്റി ഇടിഞ്ഞു.
- ഏഷ്യൻ വിപണികൾ സമ്മിശ്രമായി വ്യാപാരം നടത്തുന്നു. അവസാനിച്ചു.
- യുഎസ് ഓഹരി വിപണി ഉയർന്ന് അവസാനിച്ചു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഇന്ത്യൻ ഓഹരി വിപണി ഇന്ന് താഴ്ന്ന് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റി ഇടിവിലാണ്. അമേരിക്കയും യുകെയും തമ്മിലുള്ള വ്യാപാര കരാറിന് ശേഷം, ഏഷ്യൻ വിപണികൾ സമ്മിശ്രമായാണ് വ്യാപാരം നടത്തുന്നു. യുഎസ് ഓഹരി വിപണി ഉയർന്ന നിലയിൽ അവസാനിച്ചു.
ഗിഫ്റ്റ് നിഫ്റ്റി
ഗിഫ്റ്റ് നിഫ്റ്റി 23,976 ലെവലിൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി ഫ്യൂച്ചേഴ്‌സിന്റെ മുൻ ക്ലോസിനേക്കാൾ ഏകദേശം 295 പോയിന്റിന്റെ കുറവ്. ഇത് ഇന്ത്യൻ ഓഹരി വിപണി സൂചികകൾക്ക് ദുർബലമായ തുടക്കത്തെ സൂചിപ്പിക്കുന്നു.
ഏഷ്യൻ വിപണികൾ
വെള്ളിയാഴ്ച ഏഷ്യൻ വിപണികൾ സമ്മിശ്രമായി വ്യാപാരം നടത്തുന്നു. ജപ്പാന്റെ നിക്കി 1.17% ഉയർന്നു. ടോപിക്സ് 1.06% ഉയർന്നു. ദക്ഷിണ കൊറിയയുടെ കോസ്പി 0.3% ഉയർന്നു. കോസ്ഡാക്ക് 0.59% ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക നേരിയ താഴ്ന്ന ഓപ്പണിംഗിനെ സൂചിപ്പിക്കുന്നു.
വാൾ സ്ട്രീറ്റ്
വ്യാഴാഴ്ച യുഎസ് ഓഹരി വിപണി ഉയർന്നു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 254.48 പോയിന്റ് അഥവാ 0.62% ഉയർന്ന് 41,368.45 ലെത്തി, എസ് ആൻറ് പി 500 32.66 പോയിന്റ് അഥവാ 0.58% ഉയർന്ന് 5,663.94 ലെത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 189.98 പോയിന്റ് അഥവാ 1.07% ഉയർന്ന് 17,928.14 ൽ ക്ലോസ് ചെയ്തു. ഡെൽറ്റ എയർ ലൈൻസിന്റെ ഓഹരികൾ 7.2% ഉയർന്നു, ബോയിംഗ് ഓഹരി വില 3.3% ഉയർന്നു. ആം ഓഹരി വില 6.2% ഇടിഞ്ഞു, ടേപ്സ്ട്രി ഓഹരികൾ 3.7% ഉയർന്നു, ക്രിസ്പി ക്രെം ഓഹരികൾ 24.7% ഇടിഞ്ഞു.
ഇന്ത്യൻ വിപണി
ഇന്ത്യൻ ഓഹരി വിപണി ഇന്നലെ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 412 പോയിന്റ് ഇടിഞ്ഞ് 80,334.81 ലും നിഫ്റ്റി 141 പോയിന്റ് ഇടിഞ്ഞ് 24,273.80 ലും ക്ലോസ് ചെയ്തു. കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ടൈറ്റാൻ, എച്ച്‌സിഎൽ ടെക്, ടാറ്റ മോട്ടോഴ്‌സ്, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ എറ്റേണൽ, മഹീന്ദ്ര ആൻറ് മഹീന്ദ്ര, മാരുതി, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, ബജാജ് ഫിൻസെർവ്, ഏഷ്യൻ പെയിന്റ്‌സ്, പവർ ഗ്രിഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെക്ടറൽ സൂചികകളിൽ ഐടി, മീഡിയ ഒഴികെ മറ്റ് എല്ലാ മേഖല സൂചികകളും ഇടിവ് നേരിട്ടു. ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക 1.8 ശതമാനവും സ്‌മോൾക്യാപ് സൂചിക 1.05 ശതമാനവും ഇടിഞ്ഞു
പിന്തുണയും പ്രതിരോധവും
നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,404, 24,474, 24,587
പിന്തുണ: 24,177, 24,107, 23,993
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 54,787, 54,983, 55,300
പിന്തുണ: 54,154, 53,958, 53,641
പുട്ട്-കോൾ അനുപാതം
വിപണിയുടെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (PCR), മെയ് 8 ന് മുൻ സെഷനിലെ 0.97 ൽ നിന്ന് 1.08 ആയി ഉയർന്നു.
ഇന്ത്യ വിക്സ്
ഇന്ത്യ വിക്സ്, 10.22 ശതമാനം ഉയർന്ന് 21.01 ലെത്തി, ഏപ്രിൽ 9 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്.
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ വ്യാഴാഴ്ച 2,008 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപകർ 596 കോടി രൂപയുടെ ഓഹരികൾ വിറ്റു.
രൂപ
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 81 പൈസ കുറഞ്ഞ് 85.58 ൽ ക്ലോസ് ചെയ്തു.
സ്വർണ്ണ വില
സ്‌പോട്ട് സ്വർണ്ണ വില ഔൺസിന് 0.1% ഉയർന്ന് 3,309.39 ഡോളറിലെത്തി, യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.3% ഉയർന്ന് 3,314.20 ഡോളറിലെത്തി. കഴിഞ്ഞ സെഷനിൽ സ്‌പോട്ട് സ്വർണ്ണം ഏകദേശം 2% കുറഞ്ഞ്, വില 3,288.39 ഡോളറിലെത്തിയിരുന്നു..
എണ്ണ വില
ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 0.17% ഉയർന്ന് 62.95 ഡോളറിലെത്തിയപ്പോൾ, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ 0.17% ഉയർന്ന് 60.01 ഡോളറിലെത്തി.
ഇന്ന് ഫലം പ്രഖ്യാപിക്കുന്ന കമ്പനികൾ
ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, എബിബി ഇന്ത്യ, സ്വിഗ്ഗി, ബാങ്ക് ഓഫ് ഇന്ത്യ, മണപ്പുറം ഫിനാൻസ്, ബിർള കോർപ്പറേഷൻ, സെറ സാനിറ്ററിവെയർ, ചോളമണ്ഡലം ഫിനാൻഷ്യൽ ഹോൾഡിംഗ്സ്, ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് കമ്പനി, ഇന്ത്യ ഷെൽട്ടർ ഫിനാൻസ് കോർപ്പറേഷൻ, ജൂപ്പിറ്റർ ലൈഫ് ലൈൻ ഹോസ്പിറ്റൽസ്, സിഇ ഇൻഫോ സിസ്റ്റംസ്, മദർസൺ സുമി വയറിംഗ് ഇന്ത്യ, നവീൻ ഫ്ലൂറിൻ ഇന്റർനാഷണൽ, നൊവാർട്ടിസ് ഇന്ത്യ, പിടിസി ഇന്ത്യ ഫിനാൻഷ്യൽ സർവീസസ്, തെർമാക്സ് എന്നിവ.
നാളെ ഫലം പ്രഖ്യാപിക്കുന്ന കമ്പനികൾ
അപ്പോളോ പൈപ്പ്സ്, അതുൽ ഓട്ടോ, ബോറോസിൽ റിന്യൂവബിൾസ്, മംഗളം സിമന്റ്, മേഘ്മണി ഓർഗാനിക്സ്, ശേഷസായി പേപ്പർ ആൻഡ് ബോർഡുകൾ, ത്രിവേണി ടർബൈൻ എന്നിവ.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
കല്യാൺ ജ്വല്ലേഴ്‌സ്
നാലാം പാദത്തിൽ കല്യാൺ ജ്വല്ലേഴ്‌സ് ശക്തമായ പ്രകടനം കാഴ്ചവച്ചു. സംയോജിത വരുമാനം വാർഷികാടിസ്ഥാനത്തിൽ 37% വർദ്ധിച്ച് 6,182 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 4,512 കോടി രൂപയായിരുന്നു.
ടൈറ്റൻ
ടൈറ്റൻ അതിന്റെ സംയോജിത അറ്റാദായത്തിൽ 13% വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 771 കോടി രൂപയായിരുന്നു.
ഭാരത് പെട്രോളിയം കോർപ്പറേഷൻ
മധ്യപ്രദേശിലും മഹാരാഷ്ട്രയിലും 50 മെഗാവാട്ട് വീതമുള്ള 100 മെഗാവാട്ട് കാറ്റാടിപ്പാട പദ്ധതികളുടെ വികസനത്തിനായി കമ്പനി കരാറുകൾ നൽകിയിട്ടുണ്ട്. മധ്യപ്രദേശിലെ 50 മെഗാവാട്ട് കാറ്റാടി പദ്ധതിക്കായി സുസ്‌ലോൺ എനർജിക്കും മഹാരാഷ്ട്രയിലെ 50 മെഗാവാട്ട് പദ്ധതിക്കായി ഇന്റഗ്രം എനർജി ഇൻഫ്രാസ്ട്രക്ചറിനും ലെറ്റർ ഓഫ് അവാർഡ് (എൽഒഎ) നൽകിയിട്ടുണ്ട്. ഈ പദ്ധതികൾ രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കി കമ്മീഷൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ്
2,996.16 കോടി രൂപ വിലമതിക്കുന്ന 15.44 കോടി ഓഹരികളുടെ അവകാശ ഓഹരി വിൽപ്പനയ്ക്ക് ബോർഡ് അംഗീകാരം നൽകി. ഇഷ്യൂ വില ഒരു ഓഹരിക്ക് 194 രൂപയായി നിശ്ചയിച്ചു. യോഗ്യരായ ഓഹരി ഉടമകൾക്ക് കൈവശം വച്ചിരിക്കുന്ന ഓരോ എട്ട് ഓഹരികൾക്കും ഒരു അവകാശ ഓഹരി ലഭിക്കാൻ അർഹതയുണ്ട്.
ബ്രിഗേഡ് എന്റർപ്രൈസസ്
ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ 11 ഏക്കർ ഭൂമി ബ്രിഗേഡ് ഗ്രൂപ്പ് ഏറ്റെടുത്തു. ഏകദേശം 1.5 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണവും 2,000 കോടിയിലധികം രൂപയുടെ മൊത്ത വികസന മൂല്യവുമുള്ള ഒരു പ്രീമിയം വാണിജ്യ പദ്ധതിയായി ഭൂമി വികസിപ്പിക്കും.
വൺ 97 കമ്മ്യൂണിക്കേഷൻസ് (പേടിഎം)
പേടിഎം ബ്രാൻഡിന്റെ ഉടമയായ വൺ 97 കമ്മ്യൂണിക്കേഷൻസ്, അതിന്റെ സിഇഒ വിജയ് ശേഖർ ശർമ്മ, സഹോദരൻ അജയ് ശേഖർ ശർമ്മ എന്നിവർ കമ്പനിയുടെ എംപ്ലോയി സ്റ്റോക്ക് ഓപ്ഷൻസ് (ഇഎസ്ഒപി) സംബന്ധിച്ച കേസിൽ മാർക്കറ്റ് റെഗുലേറ്റർ സെബിയുമായി 2.8 കോടി രൂപ നൽകി ഒത്തുതീർപ്പിലെത്തി.
ബയോകോൺ
നാലാം പാദത്തിൽ ബയോകോൺ 344 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 4417 കോടി രൂപയായിരുന്നു.