image

10 Aug 2025 12:05 PM IST

Stock Market Updates

വിദേശ നിക്ഷേപകര്‍ പിന്മാറുന്നു; ഈമാസം പിന്‍വലിച്ചത് 18,000 കോടി

MyFin Desk

foreign investors are withdrawing, 18,000 crores withdrawn this month
X

Summary

ഈവര്‍ഷം ഇതുവരെ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 1.13 ലക്ഷം കോടി രൂപ


ഈ മാസം ഇതുവരെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് ഏകദേശം 18,000 കോടി രൂപ പിന്‍വലിച്ചു. യുഎസ്-ഇന്ത്യ വ്യാപാര സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതും, കോര്‍പ്പറേറ്റ് വരുമാനം നിരാശാജനകമായതും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇതിന് കാരണമായി.

2025ല്‍ ഇതുവരെ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐകള്‍) ഇന്ത്യന്‍ ഇക്വിറ്റികളില്‍ നിന്ന് ഗണ്യമായ തുക പിന്‍വലിച്ചു, ആകെ 1.13 ലക്ഷം കോടി രൂപയിലെത്തിയതായി ഡെപ്പോസിറ്ററികളില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.

വരും ആഴ്ചയില്‍ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങളായി താരിഫുകളും വ്യാപാര ചര്‍ച്ചകളും ഉയര്‍ന്നുവരുമെന്ന് ഏഞ്ചല്‍ വണ്ണിലെ സീനിയര്‍ ഫണ്ടമെന്റല്‍ അനലിസ്റ്റ് വഖര്‍ജാവേദ് ഖാന്‍ പറഞ്ഞു. ഭാവിയില്‍, എഫ്പിഐ വികാരം 'ദുര്‍ബലവും റിസ്‌ക് ഒഴിവാക്കല്‍ രീതിയിലും' തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ മാസം (ഓഗസ്റ്റ് 8 വരെ) എഫ്പിഐകള്‍ ഓഹരികളില്‍ നിന്ന് 17,924 കോടി രൂപയുടെ അറ്റ പിന്‍വലിക്കല്‍ നടത്തിയതായി ഡാറ്റ കാണിക്കുന്നു. ജൂലൈയില്‍ വിദേശ നിക്ഷേപകര്‍ അറ്റ അടിസ്ഥാനത്തില്‍ 17,741 കോടി രൂപ പിന്‍വലിച്ചിരുന്നു. അതിനുമുമ്പ്, മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ എഫ്പിഐകള്‍ 38,673 കോടി രൂപ നിക്ഷേപിച്ചു.

യുഎസ്-ഇന്ത്യ വ്യാപാര സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചതും, ആദ്യ പാദത്തിലെ കോര്‍പ്പറേറ്റ് വരുമാനം നിരാശപ്പെടുത്തിയതും, ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് ഏറ്റവും പുതിയ പിന്‍വലിക്കലുകള്‍ക്ക് കാരണമെന്ന് മോര്‍ണിംഗ്സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്റ് റിസര്‍ച്ച് ഇന്ത്യയുടെ അസോസിയേറ്റ് ഡയറക്ടര്‍ - മാനേജര്‍ റിസര്‍ച്ച് ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.

ഓഗസ്റ്റ് 1 മുതല്‍ യുഎസ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുകയും ഈ ആഴ്ചയില്‍ ഈ താരിഫുകള്‍ 25 ശതമാനം കൂടി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇത് വിപണികളെയും എഫ്പിഐകളെയും ഭയപ്പെടുത്തി, ഇത് ഇന്ത്യന്‍ ഇക്വിറ്റികളില്‍ വന്‍ വില്‍പ്പനയ്ക്ക് കാരണമായെന്ന് ഏഞ്ചല്‍ വണ്ണിന്റെ ഖാന്‍ പറഞ്ഞു.

താരിഫുകള്‍ക്കൊപ്പം, യുഎസ് ട്രഷറി യീല്‍ഡുകളും വര്‍ദ്ധിച്ചത് വിദേശ പണം ട്രഷറികളിലേക്ക് നീങ്ങുന്നതിലേക്ക് നയിച്ചു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.