image

4 Oct 2023 10:20 AM IST

Stock Market Updates

ചുവപ്പ് വിടാതെ വിപണികള്‍; തുടക്കം കനത്ത ഇടിവില്‍

MyFin Desk

markets staying in red; heavy decline in early trade
X

Summary

  • എഫ്ഐഐ വില്‍പ്പന തുടരുമെന്ന് വിദഗ്ധര്‍
  • യുഎസ് ഡോളര്‍ സൂചിക ഇപ്പോൾ 107നു മുകളില്‍


ദുർബലമായ ആഗോള വിപണി പ്രവണതകളുടെയും വിദേശ ഫണ്ടുകളുടെ പുറത്തേക്കൊഴുക്ക് തുടരുന്നതിന്‍റെയും പശ്ചാത്തലത്തില്‍ ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് തുടക്ക വ്യാപാരത്തില്‍ ഇടിവ് പ്രകടമാക്കി. ബിഎസ്ഇ സെൻസെക്‌സ് 533.13 പോയിന്റ് ഇടിഞ്ഞ് 64,978.97 എന്ന നിലയിലെത്തി. നിഫ്റ്റി 153.35 പോയിന്റ് താഴ്ന്ന് 19,375.40 എന്ന നിലയിലെത്തി.

എൻടിപിസി, ആക്‌സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, മാരുതി, അൾട്രാടെക് സിമന്റ്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസെർവ് എന്നിവയുടെ ഓഹരികള്‍ ഇടിവ് നേരിടുകയാണ്. നെസ്‌ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്, ഷാങ്ഹായ് പോസിറ്റീവ് മേഖലയിലാണ്. ചൊവ്വാഴ്ച യുഎസ് വിപണികൾ ഒരു ശതമാനത്തിലധികം ഇടിവോടെയാണ് അവസാനിച്ചത്. വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ (എഫ്‌ഐഐകൾ) ചൊവ്വാഴ്ച 2,034.14 കോടി രൂപയുടെ ഇക്വിറ്റികൾ ഓഫ്‌ലോഡ് ചെയ്തതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.10 ശതമാനം ഇടിഞ്ഞ് ബാരലിന് 90.83 ഡോളറിലെത്തി.

"ആഗോള സൂചനകൾ ഹ്രസ്വകാലയളവില്‍ വിപണികൾക്ക് നെഗറ്റീവ് ആണ്. തുടർച്ചയായ എഫ്‌ഐഐ വിൽപ്പനയ്ക്ക് കാരണമായ, യുഎസ് ബോണ്ട് യീൽഡുകളിലെ സ്ഥിരതയുള്ള ഉയര്‍ച്ച താഴോട്ടിറക്കത്തിന്‍റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. ഡോളർ സൂചിക ഇപ്പോൾ 107 നും മുകളിലാണ്, ബോണ്ടുകളിലെ നേട്ടം 4.83 ശതമാനമാണ്. ഇതിനർത്ഥം എഫ്‌ഐഐകൾ വിൽപ്പന തുടരുമെന്നും ബുള്ളുകള്‍ പിന്നോട്ട് പോകുമെന്നുമാണ്," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

ചില സെഗ്‌മെന്റുകളിലെ മൂല്യനിർണ്ണയം ആകർഷകമാകുന്നതും ഇത് ഡിഐഐകളെയും (ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍) റീട്ടെയിൽ നിക്ഷേപകരെയും അത്തരം സെഗ്‌മെന്റുകളിലെ ഓഹരികൾ വാങ്ങാൻ പ്രേരിപ്പിക്കുമെന്നതുമാണ് പോസിറ്റിവ് വശമെന്ന് അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 316.31 പോയിന്റ് (0.48 ശതമാനം) ഇടിഞ്ഞ് 65,512.10 ൽ എത്തി. നിഫ്റ്റി 109.55 പോയിന്റ് (0.56 ശതമാനം) ഇടിഞ്ഞ് 19,528.75 ൽ അവസാനിച്ചു.

"വെള്ളിയാഴ്ചത്തെ പണനയ പ്രഖ്യാപനത്തിന് മുന്നോടിയായി വിപണികൾ ഇൻട്രാ-ഡേ ചാഞ്ചാട്ടം തുടർന്നുകൊണ്ടേയിരിക്കും. നിലവിലെ അശുഭാപ്തിവിശ്വാസത്തിന്റെ യഥാർത്ഥ കുറ്റവാളി എഫ്‌ഐഐ വിൽപ്പനയാണ്," മേത്ത ഇക്വിറ്റീസ് ലിമിറ്റഡ് സീനിയർ വിപി (ഗവേഷണം) പ്രശാന്ത് തപ്‌സെ പറഞ്ഞു.