10 Nov 2023 10:16 AM IST
ആഗോള വിപണികളിലെ ദുർബലമായ പ്രവണതകളുടെയും വിദേശ ഫണ്ടുകളുടെ പുറത്തേക്കൊഴുക്ക് തുടരുന്നതിന്‍റെയും പശ്ചാത്തലത്തില്‍ ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകൾ വെള്ളിയാഴ്ച ആദ്യ വ്യാപാരത്തിൽ ഇടിഞ്ഞു.ബിഎസ്ഇ സെൻസെക്‌സ് 251.25 പോയിന്റ് ഇടിഞ്ഞ് 64,580.95ല്‍ എത്തി, നിഫ്റ്റി 65.85 പോയിന്റ് താഴ്ന്ന് 19,329.45ല്‍ എത്തി.
സെൻസെക്‌സ് കമ്പനികളിൽ, ടൈറ്റൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഡസ്ഇൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, ടാറ്റ സ്റ്റീൽ, മാരുതി, ടാറ്റ മോട്ടോഴ്‌സ്, നെസ്‌ലെ എന്നിവയാണ് പ്രധാനമായും ഇടിവ് നേരിടുന്നത്. ബജാജ് ഫിനാൻസ്, പവർ ഗ്രിഡ്, ടെക് മഹീന്ദ്ര, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നെഗറ്റീവ് ടെറിട്ടറിയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണികൾ വ്യാഴാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകൾ) വ്യാഴാഴ്ച 1,712.33 കോടി രൂപയുടെ ഇക്വിറ്റികൾ ഓഫ്‌ലോഡ് ചെയ്തവെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.
"എഫ്‌ഐഐകൾ അവരുടെ തുടർച്ചയായ വിൽപ്പന തുടരുന്നതിനാൽ നിഫ്റ്റിയുടെ പോസിറ്റീവ് വീക്ഷണം സംബന്ധിച്ച ആശങ്കകൾ വർദ്ധിക്കുകയാണ്. പണപ്പെരുപ്പത്തെ നേരിടാന്‍ കൂടുതൽ പലിശനിരക്ക് വർദ്ധനയുടെ സാധ്യതയെ സൂചിപ്പിക്കുന്ന ജെറോം പവലിന്റെ (ഫെഡറൽ റിസർവ് ചെയർ) പരുഷമായ അഭിപ്രായ പ്രകടനങ്ങളും വിപണികളെ സ്വാധീനിക്കുന്നു," മേത്ത ഇക്വിറ്റീസ് ലിമിറ്റഡ് സീനിയർ വിപി (റിസർച്ച്) പ്രശാന്ത് തപ്‌സെ, തന്റെ പ്രീ-ഓപ്പണിംഗ് മാർക്കറ്റ് കമന്റിൽ പറഞ്ഞു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.34 ശതമാനം ഉയർന്ന് ബാരലിന് 80.28 ഡോളറിലെത്തി. ഇന്നലെ ബിഎസ്ഇ ബെഞ്ച്മാർക്ക് 143.41 പോയിന്റ് (0.22 ശതമാനം) ഇടിഞ്ഞ് 64,832.20ൽ എത്തി. നിഫ്റ്റി 48.20 പോയിന്റ് (0.25 ശതമാനം) ഇടിഞ്ഞ് 19,395.30ല്‍ എത്തി.
പഠിക്കാം & സമ്പാദിക്കാം
Home
