image

18 March 2022 7:59 AM IST

Lifestyle

യുക്രെയ്ൻ യുദ്ധം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മോശമായി ബാധിക്കും: ഐഎംഎഫ്

PTI

യുക്രെയ്ൻ യുദ്ധം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മോശമായി ബാധിക്കും: ഐഎംഎഫ്
X

Summary

വാഷിംഗ്ടൺ: യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെയും മോശമായി സ്വാധീനിക്കുമെന്ന് ഐഎംഎഫ്. എന്നാൽ, യുദ്ധം ചൈനയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ താരതമ്യേന ചെറുതാണെന്നും ഐഎംഎഫ് പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ വിവിധ വഴികളിലൂടെയാകും ഈ പ്രതിസന്ധി കടന്നുവരുന്നത്. ഇത് കൊവിഡ്-19 സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ സ്വാധീനത്തിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്നും ഐഎംഎഫിന്റെ കമ്യൂണിക്കേഷൻ ഡിപ്പാർട്‌മെന്റ് ഡയറക്ടർ ഗെറി റൈസ് പറഞ്ഞു. കൂടാതെ, ആഗോള എണ്ണവിലയിൽ കുത്തനെയുണ്ടായ വർദ്ധനവ് ഇതു സൃഷ്ടിച്ച വ്യാപര ആഘാതത്തിന്റെ തെളിവാണ്. ഇത് ഉയർന്ന പണപ്പെരുപ്പത്തിലേക്കും, […]


വാഷിംഗ്ടൺ: യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെയും മോശമായി സ്വാധീനിക്കുമെന്ന് ഐഎംഎഫ്. എന്നാൽ, യുദ്ധം ചൈനയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ താരതമ്യേന ചെറുതാണെന്നും ഐഎംഎഫ് പറഞ്ഞു.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ വിവിധ വഴികളിലൂടെയാകും ഈ പ്രതിസന്ധി കടന്നുവരുന്നത്. ഇത് കൊവിഡ്-19 സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ സ്വാധീനത്തിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്നും ഐഎംഎഫിന്റെ കമ്യൂണിക്കേഷൻ ഡിപ്പാർട്‌മെന്റ് ഡയറക്ടർ ഗെറി റൈസ് പറഞ്ഞു.

കൂടാതെ, ആഗോള എണ്ണവിലയിൽ കുത്തനെയുണ്ടായ വർദ്ധനവ് ഇതു സൃഷ്ടിച്ച വ്യാപര ആഘാതത്തിന്റെ തെളിവാണ്. ഇത് ഉയർന്ന പണപ്പെരുപ്പത്തിലേക്കും, കറന്റ് അക്കൗണ്ട് കമ്മിയിലേക്കും നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ത്യയുടെ ഗോതമ്പ് പോലുള്ള കയറ്റുമതി ചരക്കുകളുടെ വിലയിലെ അനുകൂലമായ ചില ചലനങ്ങൾ കറന്റ് അക്കൗണ്ടിലെ ആഘാതത്തെ ഭാഗികമായി കുറയ്ക്കും.

യുഎസ്, യൂറോപ്യൻ യൂണിയൻ, ചൈനീസ് സമ്പദ്വ്യവസ്ഥകളിൽ യുക്രെയ്ൻ യുദ്ധമുണ്ടാക്കിയ പ്രതാഘാതം ഇന്ത്യയുടെ കയറ്റുമതിക്കുള്ള ബാഹ്യ ഡിമാൻഡിന് മങ്ങലേൽപ്പിച്ചിട്ടുണ്ട്. കൂടാതെ യുദ്ധം മൂലമുള്ള വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ഇന്ത്യയുടെ ഇറക്കുമതി ഉത്പന്നങ്ങളുടെ അളവുകളെയും, വിലകളെയും പ്രതികൂലമായി ബാധിക്കുമെന്നും റൈസ് പറഞ്ഞു.

സാമ്പത്തിക ഞെരുക്കങ്ങളും, വർദ്ധിക്കുന്ന അനിശ്ചിതത്വങ്ങളും
ഉയർന്ന കടമെടുപ്പ് ചെലവുകളിലേക്കും, കുറഞ്ഞ ആത്മവിശ്വാസത്തിലേക്കും നയിക്കും. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്കു ചുറ്റും ശക്തമായ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്നും റൈസ് അഭിപ്രായപ്പെട്ടു.