image

3 Aug 2023 9:56 AM GMT

News

അദാനി എനർജിക്ക് ഈ വര്‍ഷം 7000 കോടിയുടെ ആസ്തി വികസന പദ്ധതികൾ

MyFin Desk

aesl targets increase in capital expenditure
X

Summary

  • ഈ സാമ്പത്തികവര്‍ഷത്തില്‍ 16ശതമാനം വര്‍ധന ലക്ഷ്യമിടുന്നു
  • ഇന്ത്യയിലെ സ്വകാര്യമേഖലയിലുള്ള നിക്ഷേപങ്ങളെ നീക്കം വര്‍ധിപ്പിക്കും
  • കമ്പനി നിക്ഷേപ ഗ്രേഡ് നിലനിര്‍ത്തുന്നു


അദാനി എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡ് (എഇഎസ്എല്‍) ഈ സാമ്പത്തിക വര്‍ഷ൦ ആസ്തി വികസനത്തിന് 16 ശതമാനം വര്‍ധന ലക്ഷ്യമിടുന്നതായി കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ അനില്‍ സര്‍ദാന ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഏഴായിരം കോടി രൂപയുടെ വര്‍ധന ഇതുപ്രകാരം ഉണ്ടാകും. കൂടാതെ കമ്പനിയുടെ മൂലധനച്ചെലവ് ഓരോ വര്‍ഷവും ഏകദേശം പത്തുശതമാനം വീതം വര്‍ധിപ്പിക്കാനും പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'. ട്രാന്‍സ്മിഷന്‍ മേഖലയിൽ 20,000 കോടി രൂപയുടെ ഓര്‍ഡറുകളിലേക്ക് കമ്പനി എത്തുന്നു. ഇതില്‍ സ്മാര്‍ട്ട് മീറ്ററുകള്‍ക്കായുള്ള 5,800 കോടി രൂപയും മുംബൈയില്‍ നിന്നും ഒരു റെഗുലേറ്റര്‍ അനുവദിച്ച 5,600 കോടി രൂപയും ഉള്‍പ്പെടുന്നു. ഇതെല്ലാം ഉള്‍പ്പെടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം ഏഴായിരം കോടിരൂപയുടെ മൂലധനച്ചെലവാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ ഇത് എല്ലാ വര്‍ഷവും പത്ത് ശതമാനം വീതം വര്‍ധിക്കും' അദ്ദേഹം പറഞ്ഞു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ എഇഎസ്എലിന്റെ ചെലവ് ആറായിരം കോടി രൂപയിലധികമായിരുന്നതായും അനില്‍ സര്‍ദാന കൂട്ടിച്ചേര്‍ത്തു.

അദാനി ഗ്രൂപ്പ് കമ്പനിയുടെ മൂലധന ചെലവ് പദ്ധതി രണ്ട് കാരണങ്ങളലാണ് പ്രസക്തമാകുന്നത്. ഒന്ന്, യുഎസ് ആസ്ഥാനമായുള്ള ഒരു ഷോര്‍ട്ട് സെല്ലറുടെ റിപ്പോര്‍ട്ടിന് ശേഷം അദാനി ഗ്രൂപ്പിന്റെ മൂല്യനിര്‍ണ്ണയത്തിലും സാമ്പത്തിക കാര്യങ്ങളിലും വെല്ലുവിളികള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് കമ്പനി എംഡിയുടെ പ്രതികരണം. രണ്ട്, ഇത്തരം നിക്ഷേപങ്ങള്‍ പിന്നോക്കാവസ്ഥയിലായിരുന്ന ഇന്ത്യയിലെ സ്വകാര്യമേഖലയിലുള്ള നിക്ഷേപങ്ങളെ വര്‍ധിപ്പിക്കും.

ജനുവരിയില്‍, ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക റിപ്പോര്‍ട്ടിംഗ് രീതികളെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചിരുന്നു. ഇത് ഗ്രൂപ്പിന്റെ സ്റ്റോക്ക് മൂല്യനിര്‍ണ്ണയത്തില്‍ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കി. എങ്കിലും കമ്പനിയുടെ മൂലധന ചെലവ് സാധ്യതകളെക്കുറിച്ച് സര്‍ദാന ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നു. കമ്പനിയുടെ നിക്ഷേപ-ഗ്രേഡ് നില നിലനിര്‍ത്തുന്നതിന് പലിശ, നികുതി, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍ എന്നിവക്ക് മുമ്പുള്ള വരുമാനത്തില്‍ ആരോഗ്യകരമായ കടം നിലനിര്‍ത്തുക എന്ന കമ്പനിയുടെ ലക്ഷ്യത്തിന് ഊന്നല്‍ നല്‍കി.

എഇഎസ്എലിന്റെ ഭാവി പദ്ധതികളില്‍ മൂന്ന് ലൈസന്‍സുകള്‍ക്കായി സമര്‍പ്പിച്ച അപേക്ഷകള്‍ക്കൊപ്പം സ്മാര്‍ട്ട് മീറ്ററുകള്‍ പുറത്തിറക്കുന്നതും ഉള്‍പ്പെടുന്നു. കച്ച്-സൗരാഷ്ട്ര മേഖലയെ ഉള്‍ക്കൊള്ളുന്നതിനായി മുന്ദ്രയില്‍ നിന്ന് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ആദ്യ ലൈസന്‍സ് ലക്ഷ്യമിടുന്നത്. രണ്ടാമത്തേത് നവി മുംബൈ ഏരിയയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിന് മുംബൈയില്‍ ഇതിനകം മൂന്ന് ദശലക്ഷം ഉപഭോക്താക്കളുണ്ട്. ഗാസിയാബാദ്, ജെവാര്‍, ബുലന്ദ്ഷഹര്‍ എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന പടിഞ്ഞാറന്‍ യുപിയില്‍ മൂന്നാമത്തെ ലൈസന്‍സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഈ ആഴ്ച ആദ്യം, സ്ഥാപനത്തിന്റെ പേര് അദാനി ട്രാന്‍സ്മിഷനില്‍ നിന്ന് അദാനി എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡ് എന്നാക്കി മാറ്റുകയും ചെയ്തിരുന്നു.

ഉപഭോക്താക്കള്‍ക്ക് ഒരു ബിസിനസ് ടു കണ്‍സ്യൂമര്‍ മോഡലിലൂടെ അവരുടെ ഗ്രീന്‍ പവര്‍ ആവശ്യങ്ങള്‍ക്കായി പ്രത്യേകം പരിഹാരങ്ങള്‍ നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ട് എഇഎസ്എല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിതരണത്തിലേക്ക് തന്ത്രപരമായി വിപുലീകരിച്ചു. കൂടാതെ, ഊര്‍ജ്ജ സ്ഥാപനത്തിന്റെ സാധ്യതകള്‍ ബി2ബി ടെലികോം മേഖലയിലെ താല്‍പ്പര്യത്തിലാണെന്ന് സര്‍ദാന പറഞ്ഞു. കമ്പനിയുടെ എല്ലാ ലൈനുകളിലും ഒപിജിഡബ്ല്യു (ഒപ്റ്റിക്കല്‍ ഫൈബര്‍ കോമ്പോസിറ്റ് ഓവര്‍ഹെഡ് ഗ്രൗണ്ട് വയര്‍) ഉണ്ട്. കമ്പനിയുടെ ടവറുകള്‍ക്ക് മുംബൈയില്‍ വലിയ ഡിമാന്‍ഡാണ് ഉള്ളത്.

പവര്‍ ട്രാന്‍സ്മിഷന്‍ കമ്പനിയുടെ അറ്റാദായം 5.9ശതമാനം ഇടിഞ്ഞ് മുന്‍വര്‍ഷത്തെ 186 കോടിയില്‍നിന്ന് 175.1 കോടി രൂപയായി കുറഞ്ഞു. കമ്പനിയുടെ ആദ്യപാദ ഫലങ്ങള്‍ തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്. എന്നിരുന്നാലും, കമ്പനി 2023 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ 17ശതമാനം വരുമാന വളര്‍ച്ച കൈവരിച്ചു. ഇത് 3,131.9 കോടി രൂപയില്‍നിന്ന് 3,663.9 കോടിയായി ഉയര്‍ന്നു.

കമ്പനിയുടെ സാമ്പത്തികച്ചെലവുകള്‍ അവരുടെ ഏറ്റവും വലിയ പ്രവര്‍ത്തനേതര ലാഭം ഉപയോഗിക്കുന്നവരായി തുടരുന്നു. അതെല്ലാം വിപണിയിലോ ഓപ്ഷനുകളുടെ വിലയിലോ അടയാളപ്പെടുത്തിയിരിക്കുന്നതായി സര്‍ദാന പറയുന്നു. ഇവയെല്ലാം നോണ്‍-ക്യാഷ് എന്‍ട്രികളാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.