9 May 2025 3:44 PM IST
പൊതുമേഖലാ സ്ഥാപനമായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ മാർച്ച് പാദത്തിലെ അറ്റാദായം 50 ശതമാനം ഉയർന്ന് 4,985 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ ബാങ്കിന്റെ അറ്റാദായം 3,311 കോടി രൂപയായിരുന്നു. ഈ പാദത്തിൽ ബാങ്കിന്റെ മൊത്തം വരുമാനം 33,254 കോടി രൂപയായി ഉയർന്നു. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ വരുമാനം 31,058 കോടി രൂപയായിരുന്നു.
മാർച്ച് പാദത്തിൽ കോർ അറ്റ പലിശ വരുമാനം 9,514 കോടി രൂപയാണ്. അതേസമയം, പലിശേതര വരുമാനത്തിൽ 18 ശതമാനത്തിന്റെ വളർച്ചയുടെ ഭാഗമായി 5,559 കോടി രൂപയും പ്രൊവിഷനുകളിൽ 16 ശതമാനത്തെ കുറവിലൂടെ 2,715 കോടി രൂപയും ലാഭം നേടാൻ കാരണമായി.
2025 സാമ്പത്തിക വർഷത്തിൽ വായ്പാ വളർച്ച 11-13 ശതമാനം എന്നതിൽ നിന്ന് 8.62 ശതമാനമായി, അതേസമയം അറ്റ പലിശ മാർജിൻ 2.91 ശതമാനമായി.