image

17 Dec 2022 3:56 PM IST

Corporates

കൂവിനിട്ട് ട്വിറ്ററിന്റെ പണി; മസ്‌കിന് തന്നെ തിരിച്ചടിയായേക്കും

MyFin Desk

Koo
X

Summary

  • കൂ ഉപഭോക്താക്കള്‍ക്ക് സംശയനിവാരണം നടത്തുന്നതിനായി തയാറാക്കിയ @kooeminence എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് സസ്‌പെന്‍ഡ് ചെയ്തത്.


സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ കൂവിന്റെ (koo) ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ ട്വിറ്ററില്‍ നിന്നും കൂടുതല്‍ ഉപഭോക്താക്കള്‍ കൊഴിഞ്ഞ് പോകുമെന്ന് സൂചന. കൂ ഉപഭോക്താക്കള്‍ക്ക് സംശയനിവാരണം നടത്തുന്നതിനായി തയാറാക്കിയ @kooeminence എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ ട്വിറ്റര്‍ ഒട്ടേറെ മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ട്വിറ്ററിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയായിരുന്നു. ട്വിറ്റര്‍ അക്കൗണ്ട് നീക്കിയതിനെതിരെ കൂവിന്റെ സഹസ്ഥാകനായ മായങ്ക് ബിദാവത്കയും രംഗത്തെത്തി. ട്വിറ്ററിന്റെ ഡോക്‌സിംഗ് റൂള്‍ അനുസരിച്ചാണ് മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ തീരുമാനമെടുത്തതെന്നാണ് സൂചന.

ഡോക്‌സിംഗ് റൂള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാണെന്ന് എലോണ്‍ മസ്‌ക് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. എലോണ്‍ മസ്‌ക് ട്വിറ്റര്‍ മേധാവിയായതിന് പിന്നാലെ കമ്പനിയില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തിയിരുന്നു. മാത്രമല്ല കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലുകള്‍ കൂടിയായപ്പോള്‍ ഒട്ടേറെ ഉപഭോക്താക്കള്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

മസ്‌കിനെ പോലും ഭീതിലാക്കാന്‍ സാധ്യതയുള്ള പ്രവചനം വന്നതിനെ പറ്റിയും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വരുന്ന രണ്ട് വര്‍ഷത്തിനകം 3 കോടി ഉപഭോക്താക്കള്‍ ട്വിറ്റര്‍ ഉപേക്ഷിക്കും എന്നാണ് മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സിയായ ഇന്‍സൈഡര്‍ ഇന്റലിജന്‍സിന്റെ പ്രവചനം. സാങ്കേതിക തകരാര്‍ മുതല്‍ വെറുപ്പ് സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങളുടെ വര്‍ധന വരെ ഇതിന് കാരണമാകുമെന്നും ഇന്‍സൈഡര്‍ ഇന്റലിജന്‍സ് ചൂണ്ടിക്കാട്ടുന്നു.

2023ല്‍ ഉപഭോക്താക്കളുടെ എണ്ണം 4 ശതമാനവും 2024ല്‍ ഇത് 5 ശതമാനവും ഇടിയുമെന്നാണ് പ്രവചനം. 2024ല്‍ ട്വിറ്ററിന്റെ പരസ്യ വരുമാനത്തില്‍ 16 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നും പ്രവചനത്തിലുണ്ട്. 2008 മുതല്‍ ട്വിറ്ററിനെ നിരീക്ഷിക്കുന്ന കമ്പനിയാണ് ഇന്‍സൈഡര്‍ ഇന്റലിജന്‍സ്. കമ്പനിയുടെ ഏറ്റവും വലിയ മാര്‍ക്കറ്റായ യുഎസിലാകും കൂടുതല്‍ ഉപഭോക്താക്കളെ നഷ്ടപ്പെടുക എന്ന് റിപ്പോര്‍ട്ടിലുണ്ട്. പ്രവചനം യാഥാര്‍ത്ഥ്യമായാല്‍ യുഎസില്‍ 82 ലക്ഷം ഉപഭോക്താക്കളേയും യുകെയില്‍ 16 ലക്ഷം ഉപഭോക്താക്കളേയും ട്വിറ്ററിന് നഷ്ടമാകും.

കഴിഞ്ഞ ഒരു മാസമായി നിറുത്തി വെച്ചിരുന്ന പ്രീമിയം സര്‍വീസ് പുനരാരംഭിക്കുകയാണെന്ന് ട്വിറ്റര്‍ ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു. ഇതോടെ സബ്സ്‌ക്രിപ്ഷന്‍ തുക അടയ്ക്കുന്നവര്‍ക്ക് ബ്ലൂ ടിക്ക് വേരിഫിക്കേഷന്‍ മാര്‍ക്ക് ഉള്‍പ്പടെയുള്ള സ്പെഷ്യല്‍ ഫീച്ചറുകള്‍ ലഭ്യമായി തുടങ്ങും. ഡിസംബര്‍ 12 മുതല്‍ സേവനം ലഭ്യമാകും എന്നാണ് കമ്പനി അറിയിച്ചിരുന്നത്.

ട്വിറ്ററില്‍ ബ്ലൂ ടിക്ക് ഫീച്ചര്‍ ലഭിക്കുന്നതിനുള്ള സബ്‌സ്‌ക്രിപ്ഷന്‍ സേവനം നവംബര്‍ 29ന് പുനരാരംഭിക്കുമെന്നാണ് സിഇഒ എലോണ്‍ മസ്‌ക് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വ്യാജ അക്കൗണ്ടുകള്‍ കടന്നു കൂടുന്നുവെന്ന് മനസിലാക്കിയതിന് പിന്നാലെ ഇവ നീക്കം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു കമ്പനി