image

20 March 2024 5:28 AM GMT

News

രാജ്യത്തെ ഡയറക്ട് ടാക്‌സ് കളക്ഷനില്‍ 20 ശതമാനം വര്‍ധന

MyFin Desk

20 percent increase in direct tax collection in the country
X

Summary

  • സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് അറ്റ പ്രത്യക്ഷ നികുതി പിരിവില്‍ 18,90,259 കോടി രൂപയാണ് പിരിച്ചെടുത്തത്
  • 2023-24 സാമ്പത്തിക വര്‍ഷത്തിലെ മുന്‍കൂര്‍ നികുതി പിരിവ് 9.11 ലക്ഷം കോടി രൂപയായിരുന്നു
  • വ്യക്തിഗത ആദായനികുതിയിനത്തില്‍ സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് ഉള്‍പ്പെടെ 9,72,224 കോടി രൂപയുമാണ് ലഭിച്ചത്.


ഉയര്‍ന്ന മുന്‍കൂര്‍ നികുതി പിരിവില്‍ മാര്‍ച്ച് 17 വരെ രാജ്യത്തെ നേരിട്ടുള്ള നികുതി പിരിവ് 19.88 ശതമാനം വര്‍ധിച്ച് 18.90 ലക്ഷം കോടി രൂപയായി.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് അറ്റ പ്രത്യക്ഷ നികുതി പിരിവില്‍ 18,90,259 കോടി രൂപയാണ് പിരിച്ചെടുത്തത്. ഇതില്‍ കോര്‍പ്പറേഷന്‍ നികുതിയിനത്തില്‍ 9,14,469 കോടി രൂപയും, വ്യക്തിഗത ആദായനികുതിയിനത്തില്‍ സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് ഉള്‍പ്പെടെ 9,72,224 കോടി രൂപയുമാണ് ലഭിച്ചത്.

2023-24 സാമ്പത്തിക വര്‍ഷത്തിലെ മുന്‍കൂര്‍ നികുതി പിരിവ് (മാര്‍ച്ച് 17 വരെ) 9.11 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 22.31 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 9,11,534 കോടിയുടെ മുന്‍കൂര്‍ നികുതി പിരിവില്‍ സിഐടി 6.73 ലക്ഷം കോടിയും പിഐടി 2.39 ലക്ഷം കോടിയും ഉള്‍പ്പെടുന്നു.

നടപ്പു സാമ്പത്തിക വര്‍ഷം മാര്‍ച്ച് 17 വരെ ഏകദേശം 3.37 ലക്ഷം കോടി രൂപ റീഫണ്ടും നല്‍കിയിട്ടുണ്ട്.

മൊത്ത അടിസ്ഥാനത്തില്‍, റീഫണ്ടുകള്‍ ക്രമീകരിക്കുന്നതിന് മുമ്പ്, നേരിട്ടുള്ള നികുതി പിരിവ് 22.27 ലക്ഷം കോടി രൂപയായിരുന്നു, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18.74 ശതമാനം വളര്‍ച്ചയാണിത്.

2023-24 സാമ്പത്തിക വര്‍ഷത്തിലെ പ്രത്യക്ഷ നികുതി പിരിവിന്റെ താല്‍ക്കാലിക കണക്കുകള്‍ പ്രകാരം അറ്റ പിരിവ് 18,90,259 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 15,76,776 കോടി രൂപയായിരുന്നു. ഇത് 19.88 ശതമാനം വര്‍ദ്ധനവിനെ പ്രതിനിധീകരിക്കുന്നുവെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് പ്രസ്താവനയില്‍ പറഞ്ഞു.

പ്രത്യക്ഷ നികുതി പിരിവിനുള്ള പുതുക്കിയ എസ്റ്റിമേറ്റില്‍ മുഴുവന്‍ സാമ്പത്തിക വര്‍ഷത്തെ (ഏപ്രില്‍-മാര്‍ച്ച്) വരവ് 19.45 ലക്ഷം കോടി രൂപയായി സര്‍ക്കാര്‍ കണക്കാക്കിയിരുന്നു.

നികുതി വരുമാനത്തില്‍ ഏകദേശം 20 ശതമാനം വാര്‍ഷിക വളര്‍ച്ച, വര്‍ഷം മുഴുവനും നടപ്പിലാക്കിയ നികുതി നയ പരിഷ്‌കരണങ്ങളുടെ തുടര്‍ച്ചയായ ആക്കം അടിവരയിടുന്നതായി ഡിലോയിറ്റ് ഇന്ത്യ പാര്‍ട്ണര്‍ സുമിത് സിംഘാനിയ പറഞ്ഞു.