image

18 Jun 2024 9:24 AM GMT

News

തവിടെണ്ണയുടെ കയറ്റുമതി നിരോധനം നീട്ടരുതെന്ന് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍

MyFin Desk

തവിടെണ്ണയുടെ കയറ്റുമതി നിരോധനം നീട്ടരുതെന്ന് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍
X

Summary

  • വിയറ്റ്നാം, തായ്ലന്‍ഡ്, മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേയ്ക്ക് ഇന്ത്യ സാധാരണയായി 5 മുതല്‍ 6 ലക്ഷം ടണ്‍ വരെ ഡീഓയില്‍ഡ് റൈസ്ബ്രാന്‍ കയറ്റുമതി ചെയ്യാറുണ്ട്
  • ആദ്യം 2024 മാര്‍ച്ച് 31 വരെയുണ്ടായിരുന്ന നിരോധനം പിന്നീട് 2024 ജൂലൈ 31 വരെ നീട്ടി
  • വാര്‍ഷികാടിസ്ഥാനത്തില്‍ മെയ് മാസത്തിലെ ഓയില്‍മീല്‍ കയറ്റുമതി 31% കുറഞ്ഞു


തവിടെണ്ണയുടെ കയറ്റുമതി നിരോധനം ജൂലൈയ്ക്ക് ശേഷം നീട്ടരുതെന്ന് ആവശ്യപ്പെട്ട് പാചക എണ്ണ വ്യവസായ സംഘടനയായ സോള്‍വ്ഡന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍. പ്രധാനമായും വിയറ്റ്നാം, തായ്ലന്‍ഡ്, മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേയ്ക്ക് ഇന്ത്യ സാധാരണയായി 5 മുതല്‍ 6 ലക്ഷം ടണ്‍ വരെ ഡീഓയില്‍ഡ് റൈസ്ബ്രാന്‍ കയറ്റുമതി ചെയ്യാറുണ്ട്.

കാലിത്തീറ്റയുടെ ഉയര്‍ന്ന വില കാരണം അതിലെ പ്രധാന ഘടകമായ തവിടെണ്ണയുടെ കയറ്റുമതി കഴിഞ്ഞ വര്‍ഷം ജൂലൈ 28 ന് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ആദ്യം 2024 മാര്‍ച്ച് 31 വരെയുണ്ടായിരുന്ന നിരോധനം പിന്നീട് 2024 ജൂലൈ 31 വരെ നീട്ടി.

ഡീ-ഓയില്‍ഡ് റൈസ്ബ്രാന്‍ വില ഇപ്പോള്‍ താഴ്ന്ന നിലയിലാണ്. തവിട് നീക്കം ചെയ്ത അരിയുടെ വിലയിലുണ്ടായ കുത്തനെ ഇടിവും കണക്കിലെടുത്ത്, നിരോധനം 2024 ജൂലൈ 31-നപ്പുറം നീട്ടരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതായി എസ്ഇഎ പറഞ്ഞു.

വാര്‍ഷികാടിസ്ഥാനത്തില്‍ മെയ് മാസത്തിലെ ഓയില്‍മീല്‍ കയറ്റുമതി 31% കുറഞ്ഞു

2024 മെയ് മാസത്തെ ഓയില്‍മീല്‍സിന്റെ കയറ്റുമതി 2023 മെയ് മാസത്തിലെ 436,597 ടണ്ണുമായി താരതമ്യം ചെയ്യുമ്പോള്‍ 3,02,280 ടണ്ണായി താത്കാലികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് 31% കുറഞ്ഞു. എസ്ഇഎയുടെ കണക്കനുസരിച്ച്, 2024 ഏപ്രില്‍ മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഓയില്‍മീല്‍സിന്റെ മൊത്തത്തിലുള്ള കയറ്റുമതി 7,67,436 ടണ്ണായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 9,30,045 ടണ്ണായിരുന്നു. ഇത് 17% കുറഞ്ഞു.