image

17 April 2024 5:36 AM GMT

Economy

ഇന്ത്യയുടേത് മികച്ച പ്രകടനം നടത്തുന്ന സമ്പദ് വ്യവസ്ഥ: ഐഎംഎഫ്

MyFin Desk

indias economy on the rise, imf
X

Summary

  • ഇതേ കാലയളവില്‍ ചൈനയുടെ വളര്‍ച്ചാ സാധ്യത 4.6 ശതമാനം മാത്രമാണ്
  • വികസ്വര ഏഷ്യയിലെ വളര്‍ച്ച 5.2 ശതമാനമായി കുറയും
  • ജര്‍മ്മനിയിലും ഫ്രാന്‍സിലും ദുര്‍ബലമായ ഉപഭോക്തൃ വികാരം


ഇന്ത്യ ശക്തമായ പ്രകടനം നടത്തുന്ന രാജ്യങ്ങളിലൊന്നാണെന്ന് 2024-ല്‍ രാജ്യത്തിന് 6.5 ശതമാനം വളര്‍ച്ചാ നിരക്ക് പ്രവചിച്ച ഒരു റിപ്പോര്‍ട്ടില്‍ അന്താരാഷ്ട്ര നാണയ നിധി വ്യക്തമാക്കി. ഗാര്‍ഹിക ഡിമാന്‍ഡ് സാഹചര്യങ്ങളും വര്‍ധിച്ചുവരുന്ന ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയും ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. ഇതേ കാലയളവില്‍ ചൈനയുടെ വളര്‍ച്ചാ പ്രവചനം 4.6 ശതമാനം മാത്രമാണ്. ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി തുടരുകയാണ്.

നേരത്തെ 2024-ല്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക 6.8 ശതമാനവും 2025ല്‍ 6.5 ശതമാനവും ആയിരുന്നു പ്രവചിക്കപ്പെട്ടിരുന്നത്.

ആഗോളതലത്തില്‍ പ്രതിസന്ധികള്‍ വര്‍ധിക്കുമ്പോഴും ഇന്ത്യയുടെ സമ്പദ് ഘടനാ വളര്‍ച്ചയില്‍ അത് കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

2026 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.5 ശതമാനമായി ഐഎംഎഫ് കാണുന്നു. ആഗോള സാമ്പത്തിക ഏജന്‍സി ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം 2025 സാമ്പത്തിക വര്‍ഷത്തില്‍ 4.6 ശതമാനമായും 2026 സാമ്പത്തിക വര്‍ഷത്തില്‍ 4.2 ശതമാനമായും വിലയിരുത്തി. ആഎംഎഫിന്റെ വേള്‍ഡ് എക്കണോമിക് ഔട്ട്ലുക്കിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്.

അതേസമയം, വളര്‍ന്നുവരുന്ന, വികസ്വര ഏഷ്യയിലെ വളര്‍ച്ച 2023-ല്‍ കണക്കാക്കിയ 5.6% ല്‍ നിന്ന് 2024-ല്‍ 5.2%, 2025-ല്‍ 4.9% എന്നിങ്ങനെ കുറയുമെന്നും പ്രതീക്ഷിക്കുന്നു.

പാന്‍ഡെമിക്കിന് ശേഷമുള്ള ഉപഭോഗവും സാമ്പത്തിക ഉത്തേജനവും പ്രോപ്പര്‍ട്ടി മേഖലയിലെ ബലഹീനതയും ഉള്‍പ്പെടെയുള്ള ഇഫക്റ്റുകള്‍ നിലനില്‍ക്കുന്നതിനാല്‍, ചൈനയിലെ വളര്‍ച്ച 2023-ല്‍ 5.2% ല്‍ നിന്ന് 2024-ല്‍ 4.6%, 2025-ല്‍ 4.1% എന്നിങ്ങനെ കുറയുമെന്ന് പ്രവചിക്കപ്പെടുന്നു.

ആഗോള സമ്പദ്വ്യവസ്ഥ മന്ദഗതിയിലുള്ളതാണ്. എന്നാല്‍ അപ്പോഴുംസ്ഥിരമായ വളര്‍ച്ച ഉണ്ടാകും. ഉയര്‍ന്ന പണപ്പെരുപ്പം, ചൈനയിലെയും യൂറോപ്പിലെയും ദുര്‍ബലമായ ഡിമാന്‍ഡ്, രണ്ട് പ്രാദേശിക യുദ്ധങ്ങളില്‍ നിന്നുള്ള സ്പില്‍ഓവര്‍ എന്നിവയില്‍ നിന്നുള്ള പ്രതിസന്ധികാരണം ഇന്ന് ലോക ഉല്‍പ്പാദനത്തെ യുഎസാണ് മുന്നോട്ടു നയിക്കുന്നത്.

2024-ലും 2025-ലും ആഗോള ജിഡിപി വളര്‍ച്ച 3.2 ശതമാനമായിരിക്കുമെന്നാണ് ഐഎംഎഫ് കണക്കാക്കുന്നത്. അതായത് 2023-ലെ അതേ നിരക്ക്.

'ആഗോള സമ്പദ്വ്യവസ്ഥ വളരെ പ്രതിരോധശേഷിയുള്ളതായി ഞങ്ങള്‍ കാണുന്നു,' ഐഎംഫിന്റെ ന്റെ ചീഫ് ഇക്കണോമിസ്റ്റ് പിയറി-ഒലിവിയര്‍ ഗൗറിഞ്ചാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പണപ്പെരുപ്പത്തിനെതിരെ പോരാടുന്നതിന് സെന്‍ട്രല്‍ ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തിയതിനാല്‍ പല രാജ്യങ്ങളും മാന്ദ്യത്തിന്റെ ഇരുണ്ട പ്രവചനങ്ങളെ മറികടന്നതായി ഗൗറിഞ്ചാസ് കൂട്ടിച്ചേര്‍ത്തു.

''ഈ വര്‍ഷത്തില്‍ പണപ്പെരുപ്പം കുറയുമെന്നും ഫെഡറല്‍ റിസര്‍വിനെ പോളിസി നിരക്കുകള്‍ ലഘൂകരിക്കാന്‍ കഴിയുന്ന ഒരു സ്ഥാനത്ത് എത്തിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു ,'' അദ്ദേഹം റോയിട്ടേഴ്സിനോട് പറഞ്ഞു.

2023-ന്റെ അവസാനത്തിലും 2024-ലും പ്രതീക്ഷിച്ചതിലും ശക്തമായ തൊഴില്‍, ഉപഭോക്തൃ ചെലവുകള്‍ എന്നിവയില്‍ ജനുവരിയില്‍ പ്രവചിച്ച 2.1% മായി താരതമ്യപ്പെടുത്തുമ്പോള്‍ 2024 ലെ യു.എസ് വളര്‍ച്ച 2.7% ആയിരിക്കുമെന്ന് ഐഎംഎഫ് കരുതുന്നു. യുഎസിന്റെ വളര്‍ച്ച 2025-ല്‍ 1.9% ആയി, അതും ജനുവരിയിലെ 1.7% എസ്റ്റിമേറ്റില്‍ നിന്ന് ഉയര്‍ന്ന പരിഷ്‌ക്കരണമായിരുന്നു.

എന്നാല്‍ ഏറ്റവും പുതിയ ഐഎംഎഫ് പ്രവചനങ്ങള്‍ യൂറോ സോണ്‍ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ വ്യത്യസ്തമാണ്. ജര്‍മ്മനിയിലെയും ഫ്രാന്‍സിലെയും ദുര്‍ബലമായ ഉപഭോക്തൃ വികാരം കാരണം 2024-ലെ വളര്‍ച്ചാ പ്രവചനം ജനുവരിയിലെ 0.9% ല്‍ നിന്ന് 0.8% ആയി. ബ്രിട്ടന്റെ 2024-ലെ വളര്‍ച്ചാ പ്രവചനവും 0.1 ശതമാനം കുറഞ്ഞ് 0.5% ആക്കി. ബ്രിട്ടന്‍ ഇന്ന് ഉയര്‍ന്ന പലിശനിരക്കും പണപ്പെരുപ്പവുമായി പൊരുതുകയാണ്.