27 Jan 2026 12:18 PM IST
Summary
ഈ കരാര്‍ 140 കോടി ഇന്ത്യക്കാര്‍ക്കും കോടിക്കണക്കിന് യൂറോപ്യന്മാര്‍ക്കും ധാരാളം അവസരങ്ങളാണ് നല്‍കുന്നത്. കരാര്‍ ഉല്‍പ്പാദന മേഖലയെ ഉത്തേജിപ്പിക്കുമെന്നും സേവനങ്ങൾക്ക് ഗുണമാകുമെന്നും പ്രധാനമന്ത്രി
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചു. ഇന്ത്യയും യുറോപ്പും പോലുള്ള രണ്ട് പ്രധാന സമ്പദ് വ്യവസ്ഥകള്‍ തമ്മിലുള്ള പങ്കാളിത്തമാണെന്നും ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും വലിയ നേട്ടങ്ങളും പുതിയ അവസരങ്ങളും വാഗ്ദാനം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ മുന്നേറ്റമുണ്ടാകും.
നിർണായക കരാർ
'എല്ലാ ഇടപാടുകളുടെയും മാതാവ്' എന്നാണ് ഈ കരാറിനെ വിശേഷിപ്പിക്കുന്നത്. ഈ കരാര്‍ 140 കോടി ഇന്ത്യക്കാര്‍ക്കും കോടിക്കണക്കിന് യൂറോപ്യന്മാര്‍ക്കും ധാരാളം അവസരങ്ങളാണ് തുറന്നു നല്‍കുന്നത്. ഏറ്റവും പുതിയ വ്യാപാര കരാര്‍ ഇന്ത്യ-യുകെ വ്യാപാര കരാറിനെ പൂരകമാക്കുമെന്നും ഉല്‍പ്പാദന മേഖലയെ ഉത്തേജിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്ന് ഭാഗവും ഈ സ്വതന്ത്ര വ്യാപാര കരാറിലൂടെയാണ് നടക്കുക. ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങള്‍ക്കും യൂറോപ്പിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്കും കരാര്‍ വലിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മോദി പറഞ്ഞു.കരാര്‍ ഇന്ത്യയുടെ സംരംക്ഷിതമായ വലിയ വിപണിയെ യൂറോപ്യന്‍ യൂണിയനായി തുറക്കും. യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്, ഇത് ഈ കരാറിനെ പ്രധാന്യമുള്ളതാക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
