image

3 April 2025 10:14 AM IST

Economy

യുഎസ് തീരുവ; ഫാര്‍മ മേഖലക്ക് ആശ്വാസം

MyFin Desk

us tariffs provide relief to pharma sector
X

Summary

  • ആറ് വിഭാഗത്തിലുള്ള സാധനങ്ങളെ തീരുവയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്
  • യുഎസ് ഇറക്കുമതിക്ക് ഇന്ത്യ ചുമത്തുന്നത് 52 ശതമാനം നികുതിയെന്ന് ട്രംപ്


യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ പരസ്പര താരിഫുകളില്‍നിന്ന് മരുന്നുകള്‍, ഊര്‍ജ്ജം, ചില ധാതുക്കള്‍ എന്നിവയെ ഒഴിവാക്കി. ഇത് ഇന്ത്യയിലെ ജനറിക് മെഡിസിന്‍ വ്യവസായത്തിന് ആശ്വാസം നല്‍കുമെന്ന് വിലയിരുത്തപ്പെടുന്നു.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സാധനങ്ങള്‍, ഇതിനകം താരിഫ് ചെയ്ത സാധനങ്ങളായ സ്റ്റീല്‍, അലുമിനിയം, ഓട്ടോകള്‍, ഓട്ടോ ഭാഗങ്ങള്‍ എന്നിവ, ഭാവിയില്‍ താരിഫുകള്‍ക്ക് വിധേയമായേക്കാവുന്ന വസ്തുക്കള്‍, സ്വര്‍ണം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങള്‍, ചെമ്പ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, സെമികണ്ടക്ടറുകള്‍, തടി വസ്തുക്കള്‍ എന്നിവയ്ക്ക് താരിഫ് ബാധകമാകില്ല.

അമേരിക്കന്‍ ഇറക്കുമതികള്‍ക്ക് ഇന്ത്യ 52 ശതമാനം തീരുവ ചുമത്തുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. അതിനാലാണ് ഇന്ത്യക്ക് അതിന്റെ പകുതിയായ 26 ശതമാനം പകരച്ചുങ്കം യുഎസ് ചുമത്തിയത്. ഏപ്രില്‍ 5 മുതല്‍ യുഎസിലേക്കുള്ള എല്ലാ കയറ്റുമതികള്‍ക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങള്‍ ഏകീകൃതമായ 10 ശതമാനം പരസ്പര താരിഫ് നേരിടേണ്ടിവരും.

ഇന്ത്യയുടെ ഉയര്‍ന്ന താരിഫുകളുടെ ഉദാഹരണങ്ങള്‍ ഉദ്ധരിച്ച്, പാസഞ്ചര്‍ വാഹന ഇറക്കുമതിക്ക് 70 ശതമാനം, നെറ്റ്വര്‍ക്കിംഗ് സ്വിച്ചുകള്‍ക്കും റൂട്ടറുകള്‍ക്കും 10-20 ശതമാനം, നെല്ലിന് 80 ശതമാനം യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ആപ്പിളിന് 50 ശതമാനം എന്നിങ്ങനെയാണ് ഇന്ത്യയുടെ തീരുവയെന്ന് വൈറ്റ് ഹൗസ് ഒരു ഫാക്ട് ഷീറ്റില്‍ എടുത്തുകാണിച്ചു.

ഇത് അമേരിക്കന്‍ കമ്പനികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത് ബുദ്ധിമുട്ടുള്ളതോ ചെലവേറിയതോ ആക്കുന്നു. ഈ തടസ്സങ്ങള്‍ നീക്കിയാല്‍, യുഎസ് കയറ്റുമതി പ്രതിവര്‍ഷം കുറഞ്ഞത് 5.3 ബില്യണ്‍ ഡോളര്‍ വര്‍ധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

26 ശതമാനം പരസ്പര താരിഫ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര അസന്തുലിതാവസ്ഥയ്ക്കും കാരണമാകും.