image

5 March 2026 1:24 PM IST

Economy

വെനിസ്വേലയിൽ നിന്ന് യുഎസിലേക്ക് 1000 കിലോ സ്വർണ്ണം; വമ്പൻ കരാർ പുറത്ത്; ആഗോള വിപണിയിൽ വൻ മാറ്റങ്ങൾ

MyFin Desk

വെനിസ്വേലയിൽ നിന്ന് യുഎസിലേക്ക് 1000 കിലോ സ്വർണ്ണം; വമ്പൻ കരാർ പുറത്ത്; ആഗോള വിപണിയിൽ വൻ മാറ്റങ്ങൾ
X

വെനിസ്വേലയിൽ നിന്നുള്ള സ്വർണ്ണക്കട്ടികൾ അമേരിക്കൻ വിപണിയിലേക്ക്.

Summary

മഡൂറോയുടെ പതനത്തിന് പിന്നാലെ വെനിസ്വേലൻ സ്വർണ്ണ വിപണി പിടിച്ചെടുക്കാൻ അമേരിക്ക; യുദ്ധഭീതിയിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡിലേക്ക്.


ആഗോള വിപണിയെ ഞെട്ടിച്ചുകൊണ്ട് വെനിസ്വേലയില്‍ നിന്ന് അമേരിക്കയിലേക്ക് ആയിരം കിലോ സ്വര്‍ണ്ണം ഒഴുകുന്നു! ട്രംപ് ഭരണകൂടം വെനിസ്വേലയുമായി ഒപ്പിട്ട വമ്പന്‍ കരാര്‍ പുറത്തുവന്നു. ഒരു വശത്ത് വെനിസ്വേലന്‍ സ്വര്‍ണ്ണം അമേരിക്കന്‍ വിപണി കീഴടക്കുമ്പോള്‍ മറുവശത്ത് യുദ്ധഭീതിയില്‍ സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡുകളിലേക്ക് കുതിക്കുകയാണ്. സാമ്പത്തിക ലോകത്തെ ഈ അപ്രതീക്ഷിത നീക്കങ്ങള്‍ എങ്ങനെ ബാധിക്കും?

വെനിസ്വേലയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മിനര്‍വെന്‍ കമ്പനിയും അമേരിക്കന്‍ ഭരണകൂടവും തമ്മിലാണ് ഈ കോടികളുടെ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇതനുസരിച്ച് 650 മുതല്‍ 1,000 കിലോ വരെ സ്വര്‍ണ്ണക്കട്ടികള്‍ പ്രമുഖ കമ്മോഡിറ്റി ട്രേഡറായ ട്രാഫിഗുറ വഴി യുഎസ് വിപണിയിലെത്തും. 98 ശതമാനം ശുദ്ധിയുള്ള സ്വര്‍ണ്ണമാണ് കരാറിലൂടെ കൈമാറുന്നത്. നിക്കോളാസ് മഡൂറോ പുറത്തായതോടെ വെനിസ്വേലയുടെ എണ്ണ സമ്പത്തിന് പിന്നാലെ സ്വര്‍ണ്ണ വിപണിയിലും അമേരിക്ക പിടിമുറുക്കുന്ന കാഴ്ചയാണിപ്പോള്‍.

ഖനന പരിഷ്‌കാരം

വെനിസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസും യുഎസ് ഇന്റീരിയര്‍ സെക്രട്ടറി ഡഗ് ബര്‍ഗവും നടത്തിയ കൂടിക്കാഴ്ചയിലാണ് ഖനന പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള തീരുമാനമായത്. എണ്ണ ഇടപാടുകള്‍ക്ക് പുറമെ ട്രംപ് ഭരണകൂടം വെനിസ്വേലയുമായി ഒപ്പിടുന്ന മൂന്നാമത്തെ പ്രധാന കരാറാണിത്. എണ്ണ ഒഴുകി തുടങ്ങിയെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകുകയാണെന്നും ട്രംപ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ട്രാഫിഗുറ വഴി ഇതിനോടകം ഒരു ബില്യണ്‍ ഡോളറിന്റെ എണ്ണ ഇടപാടുകളും നടന്നു കഴിഞ്ഞു.വെനിസ്വേലന്‍ സ്വര്‍ണ്ണം അമേരിക്കയിലെത്തുമ്പോഴും ആഗോള വിപണിയില്‍ സ്വര്‍ണ്ണവില തീപ്പൊരിയായി തുടരുകയാണ്. യുഎസ്-ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം കടുക്കുന്ന പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണ്ണത്തെ കാണുന്നു.സ്‌പോട്ട് ഗോള്‍ഡ് 0.8 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 5,177.33 ഡോളറിലെത്തി.ഇന്ത്യയില്‍ സ്വര്‍ണ്ണവില 10 ഗ്രാമിന് 1,62,542 രൂപയായും വെള്ളിവില കിലോയ്ക്ക് 2,70,501 രൂപയായും കുതിച്ചുയര്‍ന്നു.വെനിസ്വേലയിലെ രാഷ്ട്രീയ മാറ്റങ്ങളും ആഗോള യുദ്ധസാഹചര്യങ്ങളും സ്വര്‍ണ്ണ വിപണിയെ വരും ദിവസങ്ങളില്‍ കൂടുതല്‍ അസ്ഥിരമാക്കാന്‍ സാധ്യതയുണ്ട്