image

30 Dec 2025 3:36 PM IST

Economy

Inflation:പുതുവര്‍ഷത്തില്‍ പണപ്പെരുപ്പം താഴ്ന്ന നിലയില്‍ തുടരുമോ?

MyFin Desk

Inflation:പുതുവര്‍ഷത്തില്‍ പണപ്പെരുപ്പം താഴ്ന്ന നിലയില്‍ തുടരുമോ?
X

Summary

പുതുവര്‍ഷത്തില്‍ പണപ്പെരുപ്പം ഉയരാനാണോ സാധ്യത? ആര്‍ബിഐ പലിശ നിരക്ക് ഇനി കുറയുമോ? ഭക്ഷ്യവസ്തുക്കളുടെ വില 2026-ല്‍ എങ്ങനെയാകും?


പുതുവര്‍ഷം കടന്നുവരുമ്പോള്‍ രാജ്യത്തെ പണപ്പെരുപ്പം എതുനിലയിലായിരിക്കുമെന്ന് ഏവരും ആശങ്കപ്പെടുന്നുണ്ട്. എന്നാല്‍ ആശങ്കയ്ക്ക് വഴിയില്ലെന്ന സൂചനകളാണ് ഒരു പഠനത്തില്‍നിന്നും പുറത്തുവരുന്നത്. അടുത്ത വര്‍ഷവും രാജ്യത്തെ പണപ്പെരുപ്പം താഴ്ന്ന നിലയില്‍ തുടര്‍ന്നേക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. ജിഎസ്ടി കുറച്ചത് സാമ്പത്തക മേഖലയ്ക്ക് ഉത്തേജനം നല്‍കിയെന്നാണ് വിലയിരുത്തല്‍.

ജിഎസ്ടി കുറച്ചത് വില കുറയാന്‍ കാരണമായി

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ ആശ്വാസ മേഖലയില്‍ തുടര്‍ന്നു. അടുത്ത വര്‍ഷവും അങ്ങനെ തന്നെ തുടരാനാണ് സാധ്യത. സെപ്റ്റംബറില്‍ ഏകദേശം 400 ഇനങ്ങളുടെ ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം രാജ്യത്തെ വില സ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചു.

മൊത്തവില സൂചിക പണപ്പെരുപ്പം കുറഞ്ഞു

2025 വരെ മൊത്തവില സൂചികയും പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ കാണിച്ചു. ആദ്യ മാസങ്ങളില്‍ പോസിറ്റീവ് ആയി രേഖപ്പെടുത്തിയെങ്കിലും കുറഞ്ഞുവരുന്ന ഡബ്‌ളിയു പി ഐ പണപ്പെരുപ്പം, പ്രത്യേകിച്ച് ഭക്ഷ്യ, ഇന്ധന വിഭാഗങ്ങളിലെ വില സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിനെ പ്രതിഫലിപ്പിച്ചു.

സിപിഐ അഥവാ മുഖ്യ പണപ്പെരുപ്പം 2024 നവംബറില്‍ കുറയാന്‍ തുടങ്ങി. അതിനുശേഷം 2025 ജൂണ്‍ വരെ അത് റിസര്‍വ് ബാങ്കിന്റെ കംഫര്‍ട്ട് സോണില്‍ തുടര്‍ന്നു. അതിനുശേഷം, അത് 2 ശതമാനത്തില്‍ താഴെയായി.

പണപ്പെരുപ്പം നിയന്ത്രണത്തിലായിരിക്കും

2026-27 ലെ ആദ്യ പാദത്തില്‍ മുഖ്യ പണപ്പെരുപ്പം 4 ശതമാനം എന്ന ലക്ഷ്യത്തിനടുത്തായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അഭിപ്രായപ്പെട്ടു.

പണപ്പെരുപ്പം നിയന്ത്രണത്തിലായതിനാല്‍, റിസര്‍വ് ബാങ്ക് 2025 ഫെബ്രുവരി മുതല്‍ ഹ്രസ്വകാല ബെഞ്ച്മാര്‍ക്ക് വായ്പാ നിരക്ക് കുറച്ചു. വെയ്റ്റിംഗ് പാറ്റേണിലെ വ്യത്യാസങ്ങളും ഈ സൂചികകളുടെ കവറേജും ഡബ്‌ളിയു പി ഐ യിലെയും സിപിഐയിലെയും വ്യത്യാസത്തിന് കാരണമാകുമെന്ന് ICRA ചീഫ് ഇക്കണോമിസ്റ്റ് അദിതി നായര്‍ പറഞ്ഞു.