image

27 March 2023 9:56 AM GMT

PF

ഇപിഎഫ് പലിശ പോരാ, ഏപ്രിൽ മാസത്തിൽ നിരക്ക് കൂട്ടുമോ?

MyFin Desk

epf news
X

Summary

കഴിഞ്ഞ സാമ്പത്തിക വർഷം 8.1 ശതമാനമായിരുന്നു പലിശ നിരക്ക്


നടപ്പു സമ്പത്തിക വർഷത്തെ ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ചൊവ്വാഴ്ച പ്രഖ്യാപിക്കും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നാലു പതിറ്റാണ്ടിലെ കുറഞ്ഞ നിരക്കായ 8.1 ശതമാനമായി നിരക്ക് കുറച്ചിരുന്നു. തൊട്ടു മുൻപുള്ള സാമ്പത്തിക വർഷത്തിൽ 8.5 ശതമാനമായിരുന്നു.

1977-78 സാമ്പത്തിക വർഷത്തിലാണ് ഇതിന് മുൻപ് കുറഞ്ഞ നിരക്കായ 8 ശതമാനമായിരുന്നത്. ഇന്ന് ആരംഭിക്കുന്ന യോഗത്തിൽ നിരക്ക് ഉയർത്തിയേക്കുമെന്നാണ് കണക്കുകൂട്ടൽ.

എംപ്ലോയീസ് പെൻഷൻ സ്കീം വരിക്കാർക്ക് ഉയർന്ന പെൻഷൻ തിരഞ്ഞെടുക്കുന്നതിന് നാല് മാസത്തെ സമയം നൽകുന്നതിന് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. അതിനാൽ സുപ്രീം കോടതി ഉത്തരവിന്മേൽ ഇപിഎഫ്ഒ സ്വീകരിച്ച നടപടിയെക്കുറിച്ചും ചർച്ച ചെയ്യും.

2019 -20 സാമ്പത്തിക വർഷത്തിൽ പലിശ നിരക്ക് 8.5 ശതമാനമായിരുന്നു. 2018 -19 വർഷത്തിൽ 8.65 ശതമാനവും, 2016 -17 വർഷത്തിൽ 8.65 ശതമാനവും, 2017 -18 ൽ 8.55 ശതമാനവും ആയിരുന്നു നിരക്ക്.

2015 -16 ൽ 8.8 ശതമാനവും, 2013 -14 ൽ 8.75 ശതമാനവും ആയിരുന്നു നിരക്ക്.

നിലവിലെ പിഎഫ് പലിശ നിരക്ക് താരതമ്യേന കുറവാണ്. കഴിഞ്ഞ മേയ് മാസം മുതൽ റിപ്പോ തുടർച്ചയായി കൂട്ടിയിരുന്നു. ഇക്കാലയളവിൽ നിരക്ക് രണ്ടര ശതമാനമാണ് കൂട്ടിയത്. ഇതനുസരിച്ച് ബാങ്കുകളും വായ്പാ-നിക്ഷേപ പലിശ നിരക്കുകൾ കൂട്ടി. എന്നാൽ ഇതിനനുസരിച്ചുള്ള വർധന പിഎഫ് നോ അല്ലെങ്കിൽ മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികൾക്കോ ധനമന്ത്രാലയം നടപ്പിൽ വരുത്തിയിട്ടില്ല. ഇൌ സാഹചര്യത്തിൽ ഇന്നാരംഭിക്കുന്ന ഇപിഎഫ് ഒ യോഗത്തിലാണ് സർവ പ്രതീക്ഷകളും. ഏപ്രിൽ മുതൽ മൂന്ന് മാസത്തേക്കുള്ള നിരക്കാവും പ്രഖ്യാപിക്കുക.