image

7 Feb 2024 1:15 PM IST

News

വായ്പാത്തട്ടിപ്പ്‌കേസ്: ചന്ദ കൊച്ചാറിന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ഹൈക്കോടതി

MyFin Desk

loan fraud case, high court says chanda kochhars arrest illegal
X

Summary

  • 2022 ഡിസംബറിലാണ് ദമ്പതികളെ സിബിഐ അറസ്റ്റുചെയ്തത്
  • അറസ്റ്റിനെ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് കൊച്ചാര്‍ ദമ്പതികള്‍ ആവശ്യപ്പെട്ടിരുന്നു
  • വീഡിയോകോണ്‍ വായ്പാ തട്ടിപ്പ്‌കേസിലാണ് അറസ്റ്റുണ്ടായത്


ഐസിഐസിഐ ബാങ്കിന്റെ മുന്‍ സിഇഒ ആയിരുന്ന ചന്ദ കൊച്ചാറിന്റെയും ഭര്‍ത്താവിന്റെയും അറസ്റ്റ് നിയമവിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി. വീഡിയോകോണ്‍ വായ്പാ തട്ടിപ്പ്‌കേസില്‍ 2022 ഡിസംബര്‍ 23 നാണ് ദമ്പതികളെ സിബിഐ അറസ്റ്റുചെയ്തിരുന്നത്. കേസില്‍ പിന്നീട് ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

തങ്ങളുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് അവര്‍ ഉടന്‍ തന്നെ ഹൈക്കോടതിയെ സമീപിക്കുകയും ഇത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇടക്കാല ഉത്തരവിലൂടെ ജാമ്യത്തില്‍ വിടാനും അവര്‍ ആവശ്യപ്പെട്ടു. 2023 ജനുവരി 9-ന് അറസ്റ്റ് ചെയ്തതിന് സിബിഐയെ രൂക്ഷമായി വിമര്‍ശിച്ചതിന് ശേഷം ഇരുവര്‍ക്കും ജാമ്യം അനുവദിച്ചു.

ചൊവ്വാഴ്ച, ജസ്റ്റിസ് പ്രഭുദേശായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇരുവരുടെയും ഹര്‍ജി അംഗീകരിച്ചു. അങ്ങനെ അവരുടെ അറസ്റ്റ് 'നിയമവിരുദ്ധമാണ്' എന്ന് പ്രഖ്യാപിക്കുകയും നേരത്തെയുള്ള ഇടക്കാല ഉത്തരവ് സ്ഥിരീകരിക്കുകയുമാണ് ഉണ്ടായത്. കൊച്ചാര്‍മാരെ കൂടാതെ വീഡിയോകോണ്‍ ഗ്രൂപ്പ് സ്ഥാപകന്‍ വേണുഗോപാല്‍ ധൂത്തിനെയും കേസില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിനും 2023 ജനുവരിയില്‍ ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

ബാങ്കിംഗ് റെഗുലേഷന്‍ ആക്ട്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, സ്വകാര്യ മേഖലയിലെ വായ്പാദാതാവിന്റെ വായ്പാ നയം എന്നിവ ലംഘിച്ച് ധൂത് പ്രമോട്ടുചെയ്ത വീഡിയോകോണ്‍ ഗ്രൂപ്പ് കമ്പനികള്‍ക്ക് ഐസിഐസിഐ ബാങ്ക് 3,250 കോടി രൂപയുടെ വായ്പാ സൗകര്യം അനുവദിച്ചതായാണ് കേന്ദ്ര ഏജന്‍സി ആരോപിച്ചിരുന്നത്.

ദീപക് കൊച്ചാര്‍, സുപ്രീം എനര്‍ജി, വീഡിയോകോണ്‍ ഇന്റര്‍നാഷണല്‍ ഇലക്ട്രോണിക്സ് ലിമിറ്റഡ്, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നിവ കൈകാര്യം ചെയ്യുന്ന ചന്ദ കൊച്ചാര്‍, ദീപക് കൊച്ചാര്‍, ധൂത്, ന്യൂപവര്‍ റിന്യൂവബിള്‍സ് (എന്‍ആര്‍എല്‍) എന്നിവരെയാണ് 2019-ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ സിബിഐ പ്രതികളാക്കിയത്.

ഐസിഐസിഐ ബാങ്ക് ചന്ദാ കൊച്ചാര്‍ സിഇഒ ആയിരിക്കുമ്പോള്‍ ഈ കമ്പനികള്‍ക്ക് 3,250 കോടി രൂപയുടെ വായ്പാ സൗകര്യം മാനദണ്ഡങ്ങള്‍ ലംഘിച്ച് അനുവദിച്ചുവെന്നാണ് കേന്ദ്ര ഏജന്‍സിയുടെ ആരോപണം.