image

7 May 2025 1:35 PM IST

News

അരാണ് കേണല്‍ സോഫിയ ഖുറേഷിയും വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗും?

MyFin Desk

who are colonel sophia qureshi and wing commander vyomika singh
X

Summary

പ്രധാന സൈനിക നടപടി വനിതകള്‍ വിശദീകരിക്കുന്നത് ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യം


ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി, ഒരു പ്രധാന സൈനിക നടപടിയെക്കുറിച്ചുള്ള ഔദ്യോഗിക പത്രസമ്മേളനത്തിന് രണ്ട് വനിതകളെയാണ് സേന തെരഞ്ഞെടുത്തത്.

ഇന്ത്യന്‍ ആര്‍മിയിലെ കേണല്‍ സോഫിയ ഖുറേഷിയും വ്യോമസേനയിലെ വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗുമാണ് വിദേശകാര്യ സെക്രട്ടറിക്കൊപ്പം പഹല്‍ഗാമിന് നല്‍കിയ തിരിച്ചടി വിശദീകരിക്കാന്‍ എത്തിയത്. അവരുടെ ഉറച്ച ശബ്ദം ഭീകരതയ്ക്കെതിരെ പ്രതികരിക്കാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തെ എടുത്തുകാട്ടി.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് തിരിച്ചടിയായിരുന്നു ഇന്ത്യന്‍ ആക്രമണം.

മെയ് 7 ന് പുലര്‍ച്ചെ, പാക്കിസ്ഥാന്‍, പാക് അധീന ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലെ ഒന്‍പത് ഭീകര ക്യാമ്പുകളില്‍ ഇന്ത്യ ആക്രമണം നടത്തി. പഹല്‍ഗാമില്‍ കൊല്ലപ്പെട്ട പുരുഷന്മാരുടെ ഭാര്യമാരുടെയും കുടുംബങ്ങളുടെയും സ്മരണയ്ക്കായാണ് ഈ ഓപ്പറേഷന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ടത്.

കേണല്‍ സോഫിയ ഖുറേഷി

2016-ല്‍, കോര്‍പ്‌സ് ഓഫ് സിഗ്‌നല്‍സിലെ ലെഫ്റ്റനന്റ് കേണല്‍ സോഫിയ ഖുറേഷി, ആസിയാന്‍ പ്ലസ് മള്‍ട്ടിനാഷണല്‍ ഫീല്‍ഡ് പരിശീലന അഭ്യാസമായ ഫോഴ്സ് 18-ല്‍ ഇന്ത്യന്‍ ആര്‍മി പരിശീലന സംഘത്തെ നയിക്കുന്ന ആദ്യ വനിതാ ഓഫീസറായി ചരിത്രം സൃഷ്ടിച്ചു.35 വയസ്സുള്ളപ്പോള്‍, പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളിലെയും ഏക വനിതാ കണ്ടിജന്റ് കമാന്‍ഡറായിരുന്നു അവര്‍. സമാധാന പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലന വിവരങ്ങള്‍ നല്‍കുന്നതിലായിരുന്നു അവരുടെ പങ്ക്. ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച് അവര്‍ മാധ്യമങ്ങളെ അറിയിക്കുമ്പോള്‍, അവരുടെ മുന്‍നിര നേട്ടങ്ങള്‍ ഒരു പൊന്‍തൂവലായി തുടരുന്നു.

1990-ല്‍ കമ്മീഷന്‍ ചെയ്ത ഓഫീസറായ കേണല്‍ സോഫിയ ഖുറേഷി മൂന്ന് പതിറ്റാണ്ടിലേറെ ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചു. വിട്ടുവീഴ്ചയില്ലാത്ത മനോഭാവവും നിര്‍ഭയമായ പരിശ്രമങ്ങളും കാരണം പ്രശംസ നേടി.കൂടാതെ 2006-ല്‍ കോംഗോ സമാധാന പരിപാലന ദൗത്യത്തിലേക്കുള്ള അവരുടെ ശ്രദ്ധേയമായ സംഭാവന ശ്രദ്ധേയമാണ്.

വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ്

ആകാശത്തിന്റെ മകള്‍ എന്നര്‍ത്ഥമുള്ള പേരുകാരി അവസാനം വ്യോമസേനയിലെത്തി. വടക്കുകിഴക്കന്‍ മേഖലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അവര്‍ നല്‍കിയ സേവനങ്ങള്‍ക്ക് സിഗ്‌നല്‍ ഓഫീസര്‍-ഇന്‍-ചീഫിന്റെ അഭിനന്ദനം ഉള്‍പ്പെടെ, അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

2004 ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ കമ്മീഷന്‍ ചെയ്യപ്പെട്ട വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ്, ചേതക്, ചീറ്റ ഹെലികോപ്റ്ററുകള്‍ പറത്തി ഹെലികോപ്റ്റര്‍ പറക്കലില്‍ സേവന റെക്കോര്‍ഡ് സ്വന്തമാക്കി.

2017 ല്‍ വിംഗ് കമാന്‍ഡര്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച അവര്‍, വ്യോമസേനയിലെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഒരു വഴികാട്ടി കൂടിയാണ്.