image

16 April 2024 10:46 AM GMT

News

തട്ടിപ്പിന് ഇരയാകരുത്;നബാര്‍ഡ് കര്‍ഷകര്‍ക്ക് നേരിട്ട് വായ്പ നല്‍കുന്നില്ല

MyFin Desk

തട്ടിപ്പിന് ഇരയാകരുത്;നബാര്‍ഡ്   കര്‍ഷകര്‍ക്ക് നേരിട്ട് വായ്പ നല്‍കുന്നില്ല
X

Summary

  • ഗ്രാമീണ വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ധനകാര്യ, സഹകരണ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായവും പിന്തുണയും നബാര്‍ഡ് നല്‍കുന്നു
  • നബാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കുമെന്ന് അറിയിപ്പ്
  • കൂടുതല്‍ വ്യക്തതക്ക് നബാര്‍ഡുമായി നേരിട്ട് ബന്ധപ്പെടാം


കര്‍ഷകര്‍ക്ക് നേരിട്ട് വായ്പ നല്‍കുന്നില്ലെന്ന് നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് (നബാര്‍ഡ്) വ്യക്തമാക്കി. ഗ്രാമീണ വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ ധനകാര്യസ്ഥാപനങ്ങള്‍ക്കും സഹകരണ സംഘങ്ങള്‍ക്കുമാണ് സ്ഥാപനം വായ്പ നല്‍കുന്നത്.

'നബാര്‍ഡ്, ഒരു ഉന്നത വികസന ധനകാര്യ സ്ഥാപനം എന്ന നിലയില്‍, ഗ്രാമീണ വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക സഹായവും പിന്തുണയും നല്‍കിക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. വ്യക്തിഗത കര്‍ഷകര്‍ക്ക് ഇത് നേരിട്ട് വായ്പ നല്‍കുന്നില്ല,' നബാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

എല്ലാ പങ്കാളികളോടും, പ്രത്യേകിച്ച് കര്‍ഷകരും ഗ്രാമീണ സംരംഭകരും, അതീവ ജാഗ്രത പാലിക്കാനും തെറ്റായ വിവരങ്ങള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

കര്‍ഷകര്‍ക്ക് നേരിട്ട് വായ്പ ലഭ്യമാക്കുമെന്ന തെറ്റായവിവരങ്ങള്‍ സാമ്പത്തിക അപകടങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും ഇടയാക്കുമെന്നും നബാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

സുസ്ഥിരമായ ഉപജീവനമാര്‍ഗം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വിവിധ സംരംഭങ്ങളിലൂടെയും പദ്ധതികളിലൂടെയും ഗ്രാമീണ വികസനവും കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയില്‍ ഉറച്ചുനില്‍ക്കുന്ന സ്ഥാപനമാണ് നബാര്‍ഡ്. അതിനാല്‍, കൃത്യമായ വിവരങ്ങളുടെ വ്യാപനം ഉറപ്പാക്കുന്നതിനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനും എല്ലാ പങ്കാളികളുടെയും സഹകരണം അവര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വ്യക്തതയ്ക്കോ അന്വേഷണങ്ങള്‍ക്കോ, നബാര്‍ഡുമായി നേരിട്ട് ബന്ധപ്പെടുകയോ അല്ലെങ്കില്‍ ഞങ്ങളുടെ അടുത്തുള്ള ഓഫീസ് സന്ദര്‍ശിക്കുകയോ ചെയ്യുകയെന്നും പ്രസ്താവന വിശദീകരിച്ചു.