image

2 Nov 2023 4:29 PM IST

News

പ്രതിദിന സംഭാവന 5.6 കോടി; നാടാര്‍ നാട്ടിലെ വലിയ ഉദാരമതി

MyFin Desk

shiv nadar is the greatest philanthropist
X

Summary

  • വിപ്രോയുടെ അസിം പ്രേംജിയാണ് രണ്ടാം സ്ഥാനത്ത്
  • സെരോദ സഹസ്ഥാപകന്‍ നിഖില്‍ കാമത്ത് പട്ടികയിലെ പ്രായം കുറഞ്ഞ മനുഷ്യസ്‌നേഹി


രാജ്യത്തെ ഏറ്റവും ഉദാരമതിയായ മനുഷ്യന്‍ ആരായിരിക്കും? അതിനും ഒരു പട്ടികയുണ്ട്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ഏറ്റവും ഉദാരമതിയായി തെരഞ്ഞെടുക്കപ്പെട്ടത് എച്ച്സിഎല്‍ ടെക്നോളജീസ് ചെയര്‍മാന്‍ ശിവ് നാടാര്‍ ആണ്. എഡല്‍ഗിവ് ഹുറൂണ്‍ ഇന്ത്യ ഫിലാന്ത്രോപ്പി ലിസ്റ്റ് പ്രകാരം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 2,042 കോടി രൂപയാണ് നാടാര്‍ സംഭാവനയായി നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് പ്രതിദിനം ശരാശരി 5.6 കോടി രൂപ!

വിപ്രോയുടെ അസിം പ്രേംജി, സെരോദ സഹസ്ഥാപകന്‍ നിഖില്‍ കാമത്ത് തുടങ്ങിയവര്‍ പട്ടികയിലുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5 കോടി രൂപയോ അതില്‍ കൂടുതലോ സംഭാവന നല്‍കിയ 119 ഇന്ത്യക്കാരുടെ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു.

വിപ്രോയുടെ അസിം പ്രേംജി ഈ വര്‍ഷം 1,774 കോടി സംഭാവന നല്‍കി പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. 22-23 സാമ്പത്തിക വര്‍ഷത്തില്‍ 110 കോടി രൂപ സംഭാവന നല്‍കിയ നിഖില്‍ കാമത്ത് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ മനുഷ്യസ്നേഹിയായി.

റിപ്പോര്‍ട്ട് അനുസരിച്ച് വര്‍ഷത്തില്‍ 170 കോടി രൂപ സംഭാവന നല്‍കിയ എഴുത്തുകാരി രോഹിണി നിലേക്കനിയാണ് ഏറ്റവും ഉദാരമതിയായ വനിതാ മനുഷ്യസ്നേഹി.

റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയും കുടുംബവും 376 കോടി രൂപ സംഭാവന നല്‍കി മൂന്നാം സ്ഥാനത്താണ്.

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയും കുടുംബവും വര്‍ഷത്തില്‍ 285 കോടി രൂപ സംഭാവനയുമായി അഞ്ചാം സ്ഥാനത്താണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേകനി 189 കോടി രൂപയുടെ സംഭാവനയുമായി പട്ടികയില്‍ എട്ടാമതെത്തി.

എഡല്‍ഗിവ് ഹുറൂണ്‍ ഇന്ത്യ ജീവകാരുണ്യ പട്ടിക 2023 അനുസരിച്ച്, 119 ഇന്ത്യക്കാര്‍ ഈ വര്‍ഷം 5 കോടിയിലധികം സംഭാവന നല്‍കി. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 59% വര്‍ധന രേഖപ്പെടുത്തുന്നു. കൂടാതെ, ഇന്ത്യയില്‍ നിന്നുള്ള 14 വ്യക്തികള്‍ 100 കോടിയിലധികം സംഭാവന നല്‍കി. 50 കോടിയിലധികം സംഭാവന നല്‍കിയത് 24പേരാണ്. 20 കോടിയില്‍ കൂടുതല്‍ സംഭാവന നല്‍കിയത് 47 പേരാണ്.

കഴിഞ്ഞ വര്‍ഷം, മൊത്തം 62 മനുഷ്യസ്നേഹികള്‍ ഒരുമിച്ച് 1,547 കോടി രൂപ സംഭാവന നല്‍കി. വിദ്യാഭ്യാസ മേഖല അവരുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്വീകര്‍ത്താവായി ഉയര്‍ന്നു. കല, സംസ്‌കാരം, പൈതൃകം എന്നിവയ്ക്കായി 1,345 കോടി രൂപയും ആരോഗ്യ സംരക്ഷണത്തിനായി 633 കോടി രൂപയും അനുവദിച്ചു.