image

28 March 2024 10:49 AM GMT

Middle East

പച്ചപ്പ് തേടി മരുഭൂമി വിട്ടവർ ദുബായിലേക്ക് മടങ്ങി വരുന്നു

MyFin Desk

പച്ചപ്പ് തേടി മരുഭൂമി വിട്ടവർ ദുബായിലേക്ക് മടങ്ങി വരുന്നു
X

Summary

  • ഉയര്‍ന്ന നികുതി, വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് എന്നിവ കാനഡയ്ക്ക് തിരിച്ചടിയാകുന്നു
  • കാനഡയില്‍ കഴിഞ്ഞ വര്‍ഷം വാടകയില്‍ കുതിച്ചുചാട്ടം
  • ആദായനികുതി ഇല്ലാത്തതും യുഎഇയ്ക്ക് തുണയായി


യുഎഇ ഒരു റിവേഴ്‌സ് മൈഗ്രേഷന്‍ പ്രവണതയ്ക്ക് സാക്ഷ്യം വഹിക്കുന്നു. പച്ചപ്പ് നിറഞ്ഞ മേച്ചില്‍പ്പുറങ്ങള്‍ക്കായി കാനഡയിലേക്കും യുഎസിലേക്കും താമസം മാറിയ കൂടുതല്‍ ജനങ്ങളും രാജ്യത്തേക്ക് മടങ്ങുകയാണെന്ന് വ്യവസായ വിദഗ്ധര്‍ പറഞ്ഞു. യുഎഇയില്‍ താമസിക്കുന്ന പുതിയ കനേഡിയന്‍, യുഎസ് പൗരന്മാരില്‍ നിന്ന് നിക്ഷേപം വര്‍ദ്ധിച്ചതായി ദുബായിലെ പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാര്‍ പറയുന്നു. അവര്‍ ആദ്യം കുടിയേറിയ രാജ്യങ്ങളിലെ ഉയര്‍ന്ന നികുതി, വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, അവസരങ്ങള്‍ എന്നിവയില്‍ നിന്ന് മാറാന്‍ അവര്‍ ഇപ്പോള്‍ എമിറേറ്റില്‍ വീടുകള്‍ വാങ്ങുന്നു. കാനഡയില്‍ നിന്നും യുഎസില്‍ നിന്നും വാങ്ങുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധന തികച്ചും പുതിയ പ്രവണതയാണെന്ന് സമാന ഡവലപ്പേഴ്സിന്റെ സിഇഒ ഇമ്രാന്‍ ഫാറൂഖ് പറഞ്ഞു.

കുടിയേറ്റ രാജ്യങ്ങളില്‍ ഒന്നായ കാനഡയില്‍ റിവേഴ്‌സ് മൈഗ്രേഷന്‍ പ്രവണതയാണ് നടക്കുന്നത്. ഇപ്പോള്‍ അവിടെ സാമ്പത്തിക മാന്ദ്യവും ക്രമസമാധാനപാലനവും കാരണം റിവേഴ്‌സ് മൈഗ്രേഷന്‍ പ്രവണത ആരംഭിച്ചു. സാമാനയുടെ പദ്ധതികളിലെ നിക്ഷേപകരില്‍ 5 മുതല്‍ 6 ശതമാനം വരെ ഇപ്പോള്‍ കനേഡിയന്‍മാരാണെന്ന് അദ്ദേഹം പറഞ്ഞു.

ദക്ഷിണേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി യുഎഇ പ്രവാസികള്‍ കഴിഞ്ഞ ദശകത്തില്‍ കാനഡയിലേക്കും യുഎസിലേക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലേക്കും കുടിയേറിയിരുന്നു. എന്നാല്‍ പൊതു സുരക്ഷയും ജീവിത നിലവാരവും, പ്രിയപ്പെട്ടവരെ കാണാനുള്ള വിമാനങ്ങളുടെ കുറവും യുഎഇയിലേക്ക് മടങ്ങാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നു.

കാനഡയിലെ ജീവിതച്ചെലവ് കഴിഞ്ഞ വര്‍ഷം ഗണ്യമായി വര്‍ദ്ധിച്ചു. പ്രധാനമായും വാടകയില്‍ കുതിച്ചുചാട്ടം അനുഭവപ്പെട്ടു. കാനഡയില് താമസിക്കുന്നവര്‍ അവരുടെ വരുമാനത്തിന്റെ 40 മുതല്‍ 50 ശതമാനം വരെ നികുതിയായി അടയ്ക്കുന്നു. എന്നാല്‍ യുഎഇയില്‍ ആദായ നികുതിയില്ല. കൂടാതെ ജീവിതച്ചെലവും കാനഡയിലേക്കാള്‍ കുറവായതിനാല്‍ കുടിയേറ്റക്കാര്‍ തിരികെ രാജ്യത്തേക്ക് മടങ്ങുന്നു.