image

7 Jan 2026 6:58 PM IST

NRI

Us Immigration:യുഎസിലെ 1.5 ദശലക്ഷത്തിലധികം പേര്‍ക്ക് നിയമപരമായ പദവി നഷ്ടപ്പെടും

MyFin Desk

trump imposes tariffs at home and abroad, additional tariffs on advertising
X

Summary

ട്രംപിന്റെ നയപരിഷ്‌കാരം കുടിയേറ്റക്കാര്‍ക്ക് തിരിച്ചടിയാകും


യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴിലുള്ള നിരവധി നയ പരിഷ്‌കാരങ്ങളെത്തുടര്‍ന്ന്, യുഎസിലെ 1.5 ദശലക്ഷത്തിലധികം കുടിയേറ്റക്കാര്‍ക്ക് തൊഴില്‍ നഷ്ടവും നാടുകടത്തലും നേരിടേണ്ടിവരും. നയ മാറ്റങ്ങള്‍ സമീപകാല യുഎസ് ചരിത്രത്തില്‍ സമാനതകളില്ലാത്തതാണെന്ന് ഇമിഗ്രേഷന്‍ നയ വിദഗ്ധര്‍ വിശേഷിപ്പിച്ചു. 1 ദശലക്ഷത്തിലധികം ആളുകള്‍ക്ക് താല്‍ക്കാലിക സംരക്ഷിത പദവി അവസാനിപ്പിച്ചുകൊണ്ടും ഏകദേശം 5,00,000 പേരുടെ മാനുഷിക പരോള്‍ സംരക്ഷണം പിന്‍വലിച്ചുകൊണ്ടും ട്രംപ് ഭരണകൂടം നിയമപരമായ കുടിയേറ്റം കുറച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇത്രയധികം ആളുകളുടെ കുടിയേറ്റ പദവി ഒറ്റയടിക്ക് നഷ്ടപ്പെടുന്നത് ഒരിക്കലും കണ്ടിട്ടില്ലെന്ന് മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ യുഎസ് ഇമിഗ്രേഷന്‍ പോളിസി പ്രോഗ്രാമിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ജൂലിയ ഗെലാറ്റ് പറഞ്ഞു.

കുടിയേറ്റക്കാര്‍ക്ക് ദുരിതം

യുദ്ധം, അക്രമം, പ്രകൃതി ദുരന്തങ്ങള്‍ അല്ലെങ്കില്‍ മറ്റ് അസ്ഥിരമായ സാഹചര്യങ്ങള്‍ എന്നിവ കാരണം സുരക്ഷിതമല്ലാത്തതായി കരുതപ്പെടുന്ന രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് താല്‍ക്കാലിക സംരക്ഷിത പദവി യുഎസ് നല്‍കിയിരുന്നു. 1990 ല്‍ ഒരു ഹ്രസ്വകാല നടപടിയായായാണ് യുഎസ് കോണ്‍ഗ്രസ് ഈ പരിപാടി അവതരിപ്പിച്ചത്. ജനുവരി അവസാനം ട്രംപ് ഭരണകൂടം അധികാരത്തില്‍ തിരിച്ചെത്തുന്നതിന് മുമ്പ്, 17 രാജ്യങ്ങളില്‍ നിന്നുള്ള 1.3 ദശലക്ഷത്തിലധികം കുടിയേറ്റക്കാര്‍ ടിപിഎസിന്റെ പരിധിയില്‍ വന്നിരുന്നു.

11 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കുള്ള ടിപിഎസ് നയം അവസാനിപ്പിച്ചു. ഫെബ്രുവരിയോടെ 1 ദശലക്ഷത്തിലധികം ആളുകള്‍ക്ക് സംരക്ഷണം നഷ്ടപ്പെടും. ഹെയ്തി, വെനിസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് ടിപിഎസ് നഷ്ടപ്പെടാന്‍ സാധ്യതയുള്ളവരില്‍ ഭൂരിഭാഗവും. ഏകദേശം 9,35,000 ആളുകളെ ഇത് ബാധിച്ചു.