image

4 May 2022 6:26 AM IST

News

ഐപിഒ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

MyFin Desk

LIC IPO
X

Summary

നിക്ഷേപകര്‍ ദീര്‍ഘനാളായ കാത്തിരുന്ന എല്‍ഐസി ഐപിഒ സബ്ക്രിപ്ഷന് ഇന്ന് തുടക്കമായി. മേയ് ഒമ്പതിനാണ് അവസാനിക്കുന്നത്. സര്‍ക്കാര്‍ 902-949 എന്നതാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. റീട്ടെയില്‍ നിക്ഷേപകര്‍ക്കും യോഗ്യതയുള്ള ജീവനക്കാര്‍ക്കും 45 രൂപ ഡിസ്‌കൗണ്ടില്‍ ഓഹരികള്‍ ലഭിക്കും. പോളിസി ഉടമകള്‍ക്ക് 60 രൂപയാണ് ഡിസ്‌കൗണ്ട്. പ്രധാന വിവരങ്ങള്‍ ഇവയാണ്. 1.ഐപിഒ വില: 902 രൂപ മുതല്‍ 949 രൂപ വരെയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ഓഹരി വില 2. സബ്‌സ്‌ക്രിപ്ഷന്‍ തീയ്യതി: മേയ് 4 ന് ആരംഭിക്കുന്ന ഐപിഒ മേയ് […]


നിക്ഷേപകര്‍ ദീര്‍ഘനാളായ കാത്തിരുന്ന എല്‍ഐസി ഐപിഒ സബ്ക്രിപ്ഷന് ഇന്ന് തുടക്കമായി. മേയ് ഒമ്പതിനാണ് അവസാനിക്കുന്നത്. സര്‍ക്കാര്‍ 902-949 എന്നതാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. റീട്ടെയില്‍ നിക്ഷേപകര്‍ക്കും യോഗ്യതയുള്ള ജീവനക്കാര്‍ക്കും 45 രൂപ ഡിസ്‌കൗണ്ടില്‍ ഓഹരികള്‍ ലഭിക്കും. പോളിസി ഉടമകള്‍ക്ക് 60 രൂപയാണ് ഡിസ്‌കൗണ്ട്. പ്രധാന വിവരങ്ങള്‍ ഇവയാണ്.

1.ഐപിഒ വില: 902 രൂപ മുതല്‍ 949 രൂപ വരെയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ഓഹരി വില

2. സബ്‌സ്‌ക്രിപ്ഷന്‍ തീയ്യതി: മേയ് 4 ന് ആരംഭിക്കുന്ന ഐപിഒ മേയ് 9 നാണ് അവസാനിക്കുന്നത്. മേയ് രണ്ടിന് ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള സബ്‌സ്‌ക്രിപ്ഷന്‍ തീയ്യതിയാണ്.

3.പോളിസ് ഉടമകള്‍ക്കുള്ള ഡിസ്‌കൗണ്ട്: സര്‍ക്കാര്‍ എല്‍ഐസി പോളിസി ഉടമകള്‍ക്ക് ഒരു ഓഹരിക്ക് 60 രൂപയുടെ ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്‍ഐസി സെബിയില്‍ രേഖകകള്‍ സമര്‍പ്പിച്ച 2022 ഏപ്രില്‍ 13 ന് മുമ്പ് പോളിസി വാങ്ങിയ ഉടമകള്‍ക്കു മാത്രമാണ് ഡിസ്‌കൗണ്ട് ലഭിക്കുന്നത്.

4. ജീവനക്കാര്‍ക്കും റീട്ടെയില്‍ നിക്ഷേപകര്‍ക്കുമുള്ള ഡിസ്‌കൗണ്ട്: എല്‍ഐസി ജിവനക്കാര്‍ക്കും റീട്ടെയില്‍ നിക്ഷേപകര്‍ക്കും ഓഹരി ഒന്നിന്് 45 രൂപയുടെ ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

5.എല്‍ഐസി ഐപിഒ വലിപ്പം: സര്‍ക്കാര്‍ 21,008 കോടി രൂപയാണ് 100 ശതമാനം ഓഫര്‍ സെയിലിലൂടെ സമാഹരിക്കാനുദ്ദേശിക്കുന്നത്.

6.ഐപിഒ ലോട്ട് വലിപ്പം: ലോട്ടുകളായി ഐപിഒയില്‍ അപേക്ഷിക്കാം. ഒരു ലോട്ടില്‍ 15 ഓഹരികളാണുണ്ടാകുക.

7.അപേക്ഷ പരിധി: ഒരു അപേക്ഷകന് കുറഞ്ഞത് ഒരു ലോട്ടും പരമാവധി 14 ലോട്ടിനും അപേക്ഷിക്കാം.

8.ഐപിഒ ലിസ്റ്റിംഗ: എല്‍ഐസി ഐപിഒ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. പബ്ലിക് ഇഷ്യുവിന്റെ ലിസ്റ്റിംഗ് ഡേറ്റ് ടെന്റേന്റീവ് തീയ്യതി മേയ് 17 ആണ് നല്‍കിയിരിക്കുന്നത്.

9.ഐപിഒ രജിസ്ട്രാര്‍: കെഫിന്‍ ടെക്‌നോളജീസിനെയാണ് എല്‍ഐസി ഐപിഒയുടെ രജിസ്ട്രാറായി നിയമിച്ചിരിക്കുന്നത്.

10.ഓഹരികളുടെ വിഭജനം: എല്‍ഐസിയുടെ 22.13 കോടി ഓഹരികളാണ് ഈ ഐപിഒയിലൂടെ വില്‍ക്കുന്നത്. കമ്പനിയുടെ 2.21 കോടി ഓഹരികള്‍ പോളിസി ഉടമകള്‍ക്കും, 15.81 ലക്ഷം ഓഹരികള്‍ ജോലിക്കാര്‍ക്കുമാണ്. ഇതിനുശേഷമുള്ള ഓഹരികളില്‍ 50 ശതമാനം ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്സിനും (QIB) 35 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കും, 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ (Non-institutional Investors) ക്കുമാണ്. കൂടാതെ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കായുള്ള ഓഹരികളുടെ 60 ശതമാനം ആങ്കര്‍ നിക്ഷേപകര്‍ക്കാണ്.