image

16 Oct 2022 2:15 AM GMT

Visa and Emigration

എച്ച് ആന്‍ഡ് എല്‍ വര്‍ക്കര്‍ വിസ: ഒരു ലക്ഷം സ്ലോട്ടുമായി യുഎസ്

MyFin Desk

എച്ച് ആന്‍ഡ് എല്‍ വര്‍ക്കര്‍ വിസ:  ഒരു ലക്ഷം സ്ലോട്ടുമായി യുഎസ്
X

Summary

എച്ച് ആന്‍ഡ് എല്‍ വര്‍ക്കര്‍ വിസ അപേക്ഷകര്‍ക്കായി ഒരു ലക്ഷം വിസ സ്ലോട്ടുകള്‍ ആരംഭിച്ചുവെന്നറിയിച്ച് അമേരിക്ക. ഇന്ത്യയിലെ യുഎസ് എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. യുഎസ് എംബസി കോണ്‍സുലാര്‍ അഫയേഴ്സ് വകുപ്പിലെ കോണ്‍സുലര്‍ മിനിസ്റ്റര്‍ ഡോണ്‍ ഹെഫ്ളിന്‍ കഴിഞ്ഞ മാസം ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. വിനോദസഞ്ചാരികളും ബിസിനസുകാരും ഉപയോഗിക്കുന്ന ബി1/ബി2 വിസകള്‍ക്കായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് പ്രത്യേക നടപടികള്‍ വരുന്ന കുറച്ച് മാസങ്ങള്‍ക്കകം കൈക്കൊള്ളുമെന്നും എംബസി അറിയിച്ചു. യുഎസില്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്ന […]


എച്ച് ആന്‍ഡ് എല്‍ വര്‍ക്കര്‍ വിസ അപേക്ഷകര്‍ക്കായി ഒരു ലക്ഷം വിസ സ്ലോട്ടുകള്‍ ആരംഭിച്ചുവെന്നറിയിച്ച് അമേരിക്ക. ഇന്ത്യയിലെ യുഎസ് എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. യുഎസ് എംബസി കോണ്‍സുലാര്‍ അഫയേഴ്സ് വകുപ്പിലെ കോണ്‍സുലര്‍ മിനിസ്റ്റര്‍ ഡോണ്‍ ഹെഫ്ളിന്‍ കഴിഞ്ഞ മാസം ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു.

വിനോദസഞ്ചാരികളും ബിസിനസുകാരും ഉപയോഗിക്കുന്ന ബി1/ബി2 വിസകള്‍ക്കായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് പ്രത്യേക നടപടികള്‍ വരുന്ന കുറച്ച് മാസങ്ങള്‍ക്കകം കൈക്കൊള്ളുമെന്നും എംബസി അറിയിച്ചു.

യുഎസില്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യാക്കാരടക്കമുള്ളവര്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കുമെന്ന് അമേരിക്കന്‍ എംബസി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. നവംബര്‍ പകുതിയോടെ സ്റ്റുഡന്റ് വിസയ്ക്കുള്ള അഭിമുഖം ആരംഭിക്കുമെന്നാണ് യുഎസ് എംബസി കോണ്‍സുലാര്‍ അഫയേഴ്സ് വകുപ്പിലെ കോണ്‍സുലര്‍ മിനിസ്റ്റര്‍ ഡോണ്‍ ഹെഫ്ളിന്‍ അറിയിച്ചത്.

യുഎസ് സന്ദര്‍ശക വിസയുടെ അപേക്ഷാ പ്രൊസസ്സിംഗിനായുള്ള കാലയളവ് കുറയ്ക്കാനുള്ള ശ്രമത്തിലാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഏതാനും ദിവസം മുന്‍പ് വ്യക്തമാക്കിയിരുന്നു. ഒട്ടനവധി ഇന്ത്യാക്കാരുടെ വിസ അപേക്ഷ തീര്‍പ്പാക്കാതെ കിടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം.

യുഎസ് സന്ദര്‍ശക വിസയ്ക്ക് അപേക്ഷിച്ച ഇന്ത്യക്കാര്‍ക്ക് 800 ദിവസത്തിലധികം കാത്തിരിക്കേണ്ടി വന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. സ്റ്റുഡന്റ് വിസയുള്‍പ്പടെയുള്ളവയ്ക്ക് അപേക്ഷിച്ചവര്‍ക്ക് 400 ദിവസത്തോളം കാത്തിരിക്കേണ്ടി വന്നുവെന്നും വെബ്‌സൈറ്റിലുണ്ട്.