image

14 March 2022 6:43 AM IST

News

ആര്‍ബിഐ നടപടിക്ക് പിന്നാലെ പേടിഎം വിലയിടിഞ്ഞു

PTI

ആര്‍ബിഐ നടപടിക്ക് പിന്നാലെ പേടിഎം വിലയിടിഞ്ഞു
X

Summary

മുംബൈ :  പേടിഎമ്മിന്റെ പേയ്‌മെന്റ് ബാങ്കില്‍ പുതിയ അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിന് റിസര്‍വ് ബാങ്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ കമ്പനി ഓഹരി വില കുത്തനേ ഇടിഞ്ഞു. തിങ്കളാഴ്ച്ച വ്യാപാരം ആരംഭിച്ചപ്പോള്‍ പേടിഎമ്മിന്റെ ഓഹരി വില 12 ശതമാനം ഇടിഞ്ഞ് 685 രൂപയില്‍ എത്തി. ഓഹരിയുടെ ഇഷ്യു വിലയില്‍ നിന്നും 70 ശതമാനം താഴെയാണ് തിങ്കളാഴ്ച്ച വില്‍പന നടക്കുന്നത്. 2,150 രൂപയായിരുന്നു പേടിഎം ഓഹരിയുടെ ഇഷ്യു വില. കഴിഞ്ഞ വര്‍ഷം നവംബര്‍ 18നാണ് പേടിഎം വിപണിയില്‍ ലിസ്റ്റ് ചെയ്തത്. പേടിഎം പെയ്‌മെന്റ് […]


മുംബൈ : പേടിഎമ്മിന്റെ പേയ്‌മെന്റ് ബാങ്കില്‍ പുതിയ അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിന് റിസര്‍വ് ബാങ്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ കമ്പനി ഓഹരി വില കുത്തനേ ഇടിഞ്ഞു. തിങ്കളാഴ്ച്ച വ്യാപാരം ആരംഭിച്ചപ്പോള്‍ പേടിഎമ്മിന്റെ ഓഹരി വില 12 ശതമാനം ഇടിഞ്ഞ് 685 രൂപയില്‍ എത്തി. ഓഹരിയുടെ ഇഷ്യു വിലയില്‍ നിന്നും 70 ശതമാനം താഴെയാണ് തിങ്കളാഴ്ച്ച വില്‍പന നടക്കുന്നത്. 2,150 രൂപയായിരുന്നു പേടിഎം ഓഹരിയുടെ ഇഷ്യു വില. കഴിഞ്ഞ വര്‍ഷം നവംബര്‍ 18നാണ് പേടിഎം വിപണിയില്‍ ലിസ്റ്റ് ചെയ്തത്.
പേടിഎം പെയ്‌മെന്റ് ബാങ്കിനോട് പുതിയ അക്കൗണ്ടുകള്‍ തുടങ്ങുന്നത് നിര്‍ത്തി വെക്കാനുള്ള ആര്‍ബിഐ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഉത്തരവിട്ടത്. 'മേല്‍നോട്ടത്തിലുള്ള ആശങ്ക'കളാണ് ആര്‍ബിഐ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഐടി ഓഡിറ്റ് കമ്പനിയെ നിയമിച്ച് ബാങ്കിന്റെ പെയ്‌മെന്റ് സിസ്റ്റം സമഗ്രമായി ഓഡിറ്റ് നടത്തണമെന്നും ആര്‍ബിഐ ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള ഉപഭോക്താക്കളെ ഉത്തരവ് ബാധിക്കില്ലെന്ന് കമ്പനി അറിയിച്ചു.
പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നതില്‍ നിന്ന് കമ്പനിയെ വിലക്കിയ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം പാലിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതായി പേടിഎം പേയ്മെന്റ്‌സ് ബാങ്ക് അറിയിച്ചിരുന്നു. കമ്പനി ആരംഭിച്ചത് മുതല്‍ മൂന്നാം തവണയാണ് വിജയ് ശേഖര്‍ ശര്‍മ്മ പ്രമോട്ട് ചെയ്യുന്ന പേടിഎം പേയ്മെന്റ്‌സ് ബാങ്ക് (പിപിബിഎല്‍) ബാങ്കിംഗ് റെഗുലേറ്ററില്‍ നിന്ന് നടപടി നേരിടുന്നത്. പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നതിന് മുന്‍പ് രണ്ടു തവണ നിരോധനം ഉണ്ടായിട്ടുണ്ട്.
'ആര്‍ബിഐ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഞങ്ങള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നു. അവരുടെ ആശങ്കകള്‍ എത്രയും വേഗം പരിഹരിക്കുന്നതിന് റെഗുലേറ്ററുമായി പ്രവര്‍ത്തിക്കാന്‍ പിപിബിഎല്‍ പ്രതിജ്ഞാബദ്ധമാണ്. ആര്‍ബിഐ അനുമതി നേടിയ ശേഷം പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നത് പുനരാരംഭിക്കുമ്പോള്‍ ഞങ്ങള്‍ അറിയിക്കും,' പിപിബിഎല്‍ ബ്ലോഗില്‍ വ്യക്തമാക്കി.
2016 ഓഗസ്റ്റില്‍ രൂപീകരിച്ച പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക്, 2017 മെയ് മാസത്തില്‍ നോയിഡയിലെ ഒരു ശാഖയില്‍ നിന്ന് ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം, പിപിബിഎല്‍ ന് ഏകദേശം 6.4 കോടി ഉപഭോക്താക്കളുണ്ട്. പേടിഎം പേയ്മെന്റ്‌സ് ബാങ്കില്‍ 51 ശതമാനം ഓഹരി വിജയ് ശേഖര്‍ ശര്‍മ്മയ്ക്കുണ്ട്. ബാക്കി 49 ശതമാനം പേടിഎമ്മിന്റെ പേരിലാണ്.